ജോലി ഇല്ലാത്ത കാമുകനെ കല്യാണം കഴിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ കാമുകിയെ കാമുകന്‍ കഴുത്ത് ഞെരിച്ചു കൊന്നു. കൊലപാതകത്തിന് ശേഷം യുവാവ് തൂങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ മഹാബലി പുരത്താണ് സംഭവം. കമിതാക്കളായ ജെന്നിഫര്‍ പുഷ്പ(20) കാമുകന്‍ ജോണ്‍ മാത്യു (22) എന്നിവരാണ് മരിച്ചത്.ബിസിഎ പൂര്‍ത്തിയാക്കിയ ജെന്നിഫറിന് ക്യാമ്പസിന് സെലക്ഷനിലൂടെ ജോലി കിട്ടി, എന്നാല്‍ ജോണിന് ജോലി ഒന്നും ആയിരുന്നില്ല.ഇതാണ് വിവാഹം ചെയ്യാന്‍ കഴിയില്ല എന്ന് കാമുകി പറയാന്‍ ഇടയായ സാഹചര്യം .
ഇതിനെ ചൊല്ലി കമിതാക്കള്‍ വഴക്കിടുന്നത് പതിവായിരുന്നു .തയ്യല്‍ക്കാരന്‍ ആയ അച്ഛനെ സഹായിച്ചാണ് ജോണ്‍ കഴിഞ്ഞിരുന്നത് .ജോലി ഒന്നുമില്ലാത്ത ജോണിനെ വിവാഹം കഴിയ്ക്കാന്‍ ജെന്നിഫറിന്റെ വീട്ടുകാര്‍ സമ്മിതിച്ചില്ല. തുടര്‍ന്ന് പ്രണയം അവസാനിപ്പിയ്ക്കാമെന്ന് ജെന്നിഫര്‍ ജോണിനോട് പറഞ്ഞു.ബന്ധം അവസാനിപ്പിയ്ക്കുന്നതിന് മുന്നോടിയായി ജെന്നിഫറിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ മഹാബലി പുരത്ത് എത്താന്‍ ജോണ്‍ ആവശ്യപ്പെട്ടു.ഇസിആര്‍ റോഡിലെ ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് ജോണ്‍ കാമുകിയെ കൂട്ടിക്കൊണ്ട് പോയി കൊലപെടുത്തുകയായിരുന്നു .കാമുകി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ജോണ്‍ ജെന്നിഫറിന്റെ ഷാള്‍ ഉപയോഗിച്ച് അടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ചു