ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ മുൻ കൺസർവേറ്റീവ് എംപിയും റീഫോം യുകെ നേതാവുമായിരുന്ന ആൻ വിഡികോംബിന്റെ കൊലപാതകക്കേസിൽ 28-കാരനായ ജോഷ്വ കെറിയയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ദക്ഷിണപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡെവണിലുള്ള വസതിയിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ 78-കാരിയായ വിഡികോംബ് പിന്നീട് മരിക്കുകയായിരുന്നു. കേസിൽ മതിയായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂലൈ 9-നാണ് വിഡികോംബിന്റെ മൃതദേഹം വീട്ടിൽ കണ്ടെത്തിയത്. ആക്രമണം അതിന് തലേദിവസം നടന്നതാണെന്നാണ് പൊലീസിന്റെ നിഗമനം. യോർക്ക്ഷെയറിലെ റോതർഹാമിൽ നിന്നുള്ള ജോഷ്വ കെറിയെ അറസ്റ്റ് ചെയ്ത ശേഷം പുതിയ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് ഭീകരവിരുദ്ധ വിഭാഗവും അന്വേഷണത്തിൽ പങ്കാളിയായി. ആക്രമണം ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ കൊലപാതകത്തിന് പിന്നിലെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന ആൻ വിഡികോംബ് 1987 മുതൽ 2010 വരെ എംപിയായി പ്രവർത്തിച്ചിരുന്നു. തുടർന്ന് യൂറോപ്യൻ പാർലമെന്റംഗമായും റീഫോം യുകെയുടെ പ്രമുഖ വക്താവായും ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയമോ ഭീകരപ്രേരിതമോ ആയ കാരണങ്ങൾ ആക്രമണത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെ തുടർന്ന് ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ സംബന്ധിച്ച ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്.