ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രിൻസ് ഹാരിയുടെ അടുത്തിടെ നടന്ന യുകെ സന്ദർശനം വൻവിജയമായിരുന്നു. ഇതിന് പിന്നാലെ ഇരുവരും അകലാനുള്ള സാധ്യത ഉണ്ടെന്ന വാർത്തകളും പുറത്തുവന്നു. ഹാരി നാട്ടിലേക്ക് തിരിച്ചെത്താനുള്ള ആലോചനയിൽ ആണെന്നും, എന്നാൽ ഭാര്യ മെഗൻ മാർക്കിളിന് അതിൽ യാതൊരു താത്പര്യവും ഇല്ലെന്നുമാണ് സൂചന . യുകെയിലേക്ക് തിരിച്ചുവരാനുള്ള ആശയം തന്നെ മെഗനെ “അത്യന്തം അസ്വസ്ഥയാക്കി” എന്നും, ഇതുമൂലം ഇരുവരുടെയും ബന്ധത്തിൽ വൻ സംഘർഷം നിലനിൽക്കുന്നുവെന്നും ആണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

റാഡാർ ഓൺലൈൻ റിപ്പോർട്ട് അനുസരിച്ച് ബക്കിംഗ്ഹാം കൊട്ടാരം ഇതിനകം തന്നെ ഒരു “സെപറേഷൻ പ്ലാൻ” തയ്യാറാക്കാൻ തുടങ്ങിയതായി പറയുന്നു. ഹാരി യുകെയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതിനാൽ, യുഎസിൽ തുടരാൻ ആഗ്രഹിക്കുന്ന മെഗനുമായുള്ള ഈ അഭിപ്രായവ്യത്യാസം രാജകുടുംബത്തിനും തലവേദനയായി മാറിയെന്നാണ് വിവരം. കൊട്ടാരത്തിലെ ഉദ്യോഗസ്ഥർ ഒരു “ഗോൾഡൻ ഹാൻഡ്ഷേക്ക്” തരത്തിലുള്ള ധാരണാപത്രം തയ്യാറാക്കുന്നുവെന്നു കൂടി റിപ്പോർട്ടുണ്ട്.

ഈ നടപടിയിലൂടെ മെഗൻ രാജകുടുംബത്തെ സംബന്ധിച്ച രഹസ്യവിവരങ്ങൾ പുറത്തുവിടുന്നത് തടയാനാണ് ശ്രമമെന്ന് പറയുന്നു. ഇതിൽ കർശനമായ നിബന്ധനകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, വ്യവസ്ഥകൾ ലംഘിച്ചാൽ കടുത്ത ശിക്ഷകൾ ഉണ്ടാകുമെന്നും ആണ് സൂചന. ഡയാനാ രാജകുമാരിയുമായുണ്ടായ സാഹചര്യം ആവർത്തിക്കാതിരിക്കാൻ ഈ നീക്കങ്ങൾ രാജകുടുംബം സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.











Leave a Reply