ജനിച്ചയുടന്‍ ഉപേക്ഷിച്ച അമ്മയെ കാണാന്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ മകളെ കാത്തിരുന്നത് അമ്മ ഒരുക്കിയ ക്രൂര മരണം
25 August, 2017, 9:23 am by News Desk 1

16 വര്‍ഷങ്ങള്‍ക്കു ശേഷം പെറ്റമ്മയുടെ അരികില്‍ എത്തിയ മകളെ കാത്തിരുന്നത് ക്രൂര മരണം. തനിക്കു ‘ശല്യമായി’ മാറിയ മകളെ അമ്മ വിജനമായ കൃഷിയിടത്തില്‍ താമസിപ്പിച്ച് അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷം കൊന്ന് കത്തിച്ചുകളയുകയായിരുന്നു. മകളും 16കാരിയുമായ സാവന്ന ലെക്കിയെ കൊലപ്പെടുത്തിയ റെബേക്ക റൂഡ് എന്ന 39കാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തി. ജനിച്ച ഉടന്‍ മിനിസോടയിലെ ദമ്പതികള്‍ ഈ കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. എന്നാല്‍, ദത്തെടുത്ത മാതാപിതാക്കള്‍ പിന്നീട് വിവാഹമോചിതരായി. മാതാവിന്റെ പുതിയ കാമുകനുമായി ഒത്തുപോവാന്‍ സാവന്നക്കായില്ല. സാവന്നയെ തിരിച്ചേറ്റെടുക്കാമെന്ന് പെറ്റമ്മ റൂഡ് സമ്മതിച്ചു.

തിയോഡോസ്യക്കടുത്തുള്ള 81 ഏക്കര്‍ ഫാമിലായിരുന്നു താമസം. മകള്‍ക്കൊപ്പമുള്ള ചിത്രം ഇവര്‍ ഫസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.എന്നാല്‍, തന്റെ പുതിയ ജീവിതം സാവന്നക്ക് അത്ര വര്‍ണാഭമായിരുന്നില്ല. വീട്ടില്‍തന്നെ സ്‌കൂളായതിനാല്‍ പുറംലോകവുമായി കുട്ടിക്ക് ബന്ധമുണ്ടായിരുന്നില്ല. അമ്മയും കാമുകനും അടച്ചുറപ്പുള്ള കെട്ടിടത്തില്‍ താമസിച്ചപ്പോള്‍ സാവന്നയെ അവഗണിച്ചു. മതിയായ വെളിച്ചമോ വെള്ളമോ അനുവദിച്ചില്ല. ഈ സാഹചര്യം അമ്മയുമായി വഴക്കിടാന്‍ അവളെ നിര്‍ബന്ധിച്ചു. മകള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ തന്റെ പക്കല്‍ സമയം ഇല്ലായിരുന്നുവെന്നാണ് റൂഡ് പിന്നീട് പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം കാണിച്ച് സാവന്നയുടെ വളര്‍ത്തമ്മക്ക് അവര്‍ എഴുതി. ഇത് നടന്ന് ഏതാനും ആഴ്ച പിന്നിട്ടപ്പോള്‍ കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.

കുന്നിന്‍മുകളിലെ തന്റെ പുരയിടത്തില്‍ തീപിടിത്തമുണ്ടായെന്നറിയിച്ചു. ഇത് അഗ്‌നിശമനസേനക്കാര്‍ വന്ന് കെടുത്തുകയും ചെയ്തു. എന്നാല്‍, സാവന്ന താമസിക്കുന്ന ഭാഗത്തേക്ക് ചെല്ലാന്‍ അവരെ അനുവദിച്ചില്ല. ഈ സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മകളെ കാണാനില്ലെന്നും അവര്‍ തന്റെ പ്രിയപ്പെട്ട സാധനങ്ങളുമായി കടന്നുകളഞ്ഞെന്നും കാണിച്ച് പൊലീസില്‍ പരാതി നല്‍കി. സാവന്നയാണ് വീടിന് തീവെച്ചതെന്നും അവര്‍ പറഞ്ഞു. ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ സാവന്നക്കുവേണ്ടി അരിച്ചുപെറുക്കി. കാണാതാവുന്നതിനു മുമ്പ് ഈ പെണ്‍കുട്ടി ഒരു പന്നിക്കൂട്ടിനുള്ളിലൂടെ നിരങ്ങി നീങ്ങുന്നതും പുറത്തെ കുളത്തില്‍ കുളിക്കുന്നതും കണ്ടിരുന്നതായി റൂഡിന്റെ മറ്റൊരു കാമുകന്‍ പൊലീസിന് മൊഴി നല്‍കി. സാവന്ന തന്നെ ഒരിക്കല്‍ അവളുടെ കൈ മുറിച്ചുവെന്നും ഇതിനുള്ള ശിക്ഷയായി റൂഡ് എല്ലാ ദിവസവും അതില്‍ ആല്‍ക്കഹോളും ഉപ്പും ഒഴിച്ച് അമര്‍ത്തി ഉരച്ചിരുന്നുവെന്നും അയാള്‍ പറഞ്ഞു. ഇത് പിന്നീട് റൂഡ് പൊലീസിനോട് സമ്മതിച്ചു.ചളിയില്‍ കുഴഞ്ഞ പന്നിക്കൂട്ടങ്ങള്‍ക്കൊപ്പം പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്നുവെന്നും പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved