നാല് കുട്ടികളുടെ അമ്മയായ ടിന റെയ്സന്‍ (41) ആണ് തന്‍റെ നാല് കുട്ടികളെ സോഷ്യല്‍ സര്‍വീസുകാര്‍ കൊണ്ട് പോയതില്‍ മനം നൊന്ത് ജീവനൊടുക്കിയത്. ബ്ലാക്ക്ബേണിലെ തന്‍റെ വീടിന് സമീപത്തുള്ള പാലത്തില്‍ നിന്ന് മുപ്പതടി താഴ്ചയിലേക്ക് ചാടിയാണ് തന്‍റെ ജീവിതം ടിന അവസാനിപ്പിച്ചത്. പാലത്തിന് താഴെയുള്ള റോഡില്‍ വീണു കിടക്കുന്ന നിലയില്‍ ടിനയെ അത് വഴി പോയ വാഹന യാത്രക്കാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ടിന മൂന്നാം ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. വീഴ്ചയില്‍ ഉണ്ടായ ഗുരുതരമായ പരിക്കുകള്‍ ആയിരുന്നു മരണകാരണം ആയത്.
മയക്ക് മരുന്നിന് അടിമയായ ഒരാളെ ബോയ്ഫ്രണ്ട് ആയി ജീവിതത്തിലേക്ക് സ്വീകരിച്ചതാണ് ടിനയ്ക്ക് വിനയായത്. ഇതിനെ തുടര്‍ന്ന്‍ ടിനയുടെ മക്കളായ എബോണി (20), അറ്റ്ലാന്‍റ (16), കേയ് (13), റൈല്‍ (3) എന്നിവരെയാണ് സോഷ്യല്‍ സര്‍വീസുകാര്‍ ടിനയുടെ ജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റിയത്. ഇതോടെ ടിന മാനസികമായി തകരുകയായിരുന്നു.

tina1

മരിക്കുന്നതിനു മുന്‍പായി തന്‍റെ ഫേസ്ബുക്കില്‍ താന്‍ മരിക്കുകയാണ് എന്ന്‍ സൂചിപ്പിച്ച് കൊണ്ട് ടിന പോസ്റ്റ്‌ ചെയ്തിരുന്നു. “Night night everyone, I’ve had it. Love my babies back but I am a failure.” എന്നായിരുന്നു ഒരു മെസ്സേജ്. മറ്റൊരു മെസേജില്‍ ടിന ഇങ്ങനെ എഴുതി “If I died would anyone care ? My kids yes. It’s just so hard when you lost everything. I have no life. I just want my babies back.” “Sick of sitting like a zombie in a big house. I want my life back. I am a total failure! feel the worst mum ever. I ruined mine and my kids life all because of a man. I hate my life!!! I had a happy family. Sick of crying, Sick of this pain.”

തന്‍റെ കുടുംബത്തെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ടിന റെയ്സന്‍ എന്ന്‍ ടിനയുടെ ബന്ധുക്കള്‍ പറഞ്ഞു. കുട്ടികളെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്‍ ടിന അതിന് കാരണക്കാരന്‍ ആയ വ്യക്തിയുമായും പിരിഞ്ഞിരുന്നു.

ടിനയുടെ മൂത്ത രണ്ട്കു ട്ടികള്‍ ഇപ്പോള്‍ എബണിയുടെ സംരക്ഷണയില്‍ ആണ്. ഏറ്റവും ഇളയ കുട്ടിയായ റൈലിനെ പിതാവും ഏറ്റെടുത്തു.