ഒരു കാലഘട്ടത്തിലെ യുവജനതയെ വിവിധ മണ്ഡലങ്ങളില്‍ നേതൃനിരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ പാലാ കെ.എം.മാത്യു വഹിച്ച പങ്ക് അതിപ്രധാനമായിരുന്നു എന്ന് പാലാ കെ.എം.മാത്യു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം പ്രസ്താവിച്ചു. 2019 ജനുവരി 11ന് കോട്ടയത്ത് ഡി.സി ഓഡിറ്റോറിയത്തില്‍ നടന്ന കേരളത്തിലെ ഏറ്റവും നല്ല ബാലസാഹിത്യകൃതിക്കുള്ള അവാര്‍ഡ് സമര്‍പ്പണവും അനുസ്മരണ സമ്മേളനത്തിനും അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നത്തെ സമൂഹത്തിന് ഒരു നല്ല ദിശാബോധവും സാമൂഹിക പ്രതിബദ്ധതയും നല്‍കുകയും നേതൃപാടവം വളര്‍ത്തിയെടുക്കുകയും ചെയ്ത വ്യക്തിയാണ് പാലാ കെ.എം മാത്യൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ സുപ്രീം കോടതി ജസ്റ്റിസ് ശ്രീ കെ.റ്റി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധതലങ്ങള്‍ നേതാക്കളെ സൃഷ്ടിക്കുന്ന ഒരു സൃഷ്ടാവായിരുന്നു പാല കെ.എം മാത്യുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സമ്മേളനത്തില്‍ സുരേഷ് കുറുപ്പ്, മുന്‍ ജനയുഗം പത്രാധിപര്‍ അഡ്വ. ബി. ബിനു, ഇബ്രാഹീം ഖാന്‍, തുഷാര ജെയിംസ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡറക്ടര്‍ പള്ളിയറ ശ്രീധരന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് തേക്കിന്‍കാട് ജോസഫ് മറുപടി പ്രസംഗം നടത്തി. ഫൗണ്ടേഷന്‍ ജന. സെക്രട്ടറി സുകുമാരന്‍ മൂലേക്കാട്ട് സ്വാഗതവും ട്രഷറര്‍ റോയി മാമ്മന്‍ കൃതജ്ഞതയും രേഖപ്പെടുത്തു.