ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് ലണ്ടനിലെ ക്രോയിഡോണിൽ പതിനഞ്ചുകാരിയുടെ കഴുത്തറത്തു കൊന്ന 17 വയസുകാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാവിലെ 8.30 നാണ് ക്രോയിഡോണിലെ ഓള്‍ഡ് പാലസ് ഓഫ് ജോണ്‍ വിറ്റ്ഗിഫ്റ്റി സ്‌കൂളിലെ വിദ്യാർത്ഥിനി കൊല്ലപ്പെട്ടത്. മറ്റു സ്കൂൾ വിദ്യാർഥികളുടെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. പെൺകുട്ടി ഉൾപ്പടെയുള്ളവർ കൂട്ടമായി സംസാരിച്ചു വരവേ ഉണ്ടായ വാക്കു തർക്കം കൊലപാതകത്തിന് കാരണമാകുകയായിരുന്നു. മരിച്ച പെൺകുട്ടിയും സുഹൃത്തുക്കളും നമ്പര്‍ 60 ബസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആണ് സംഭവം നടന്നത്. കൊലപാതകം നടന്ന ഉടനെ ബസ് ജീവനക്കാരും മറ്റും പെൺകുട്ടിയെ സഹായിക്കാൻ എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കൊലപാതകത്തിന് പിന്നാലെ 17 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആൺകുട്ടിയെ രണ്ട് വർഷമായി പ്രാദേശിക കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്ക് അറിയാവുന്ന ആളാണ്. പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. ബസിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനി ആൺകുട്ടി നൽകിയ പുഷ് പങ്ങൾ സ്വീകരിച്ചില്ലെന്നും ഒരുമിച്ചു നടന്നു പോകാമെന്ന ആവശ്യം അവഗണിച്ചെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും പേര് ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. ദൃക്‌സാക്ഷികൾ നൽകിയ മൊഴിയിൽ പ്രതി പെൺകുട്ടിയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു.

കൊലപാതകം നടന്ന സ്ഥലത്തിന് സമീപം പൂക്കളും കാർഡുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇവ പെൺകുട്ടി നിരാകരിച്ചതിനാലാവാം കൊലപാതകം നടന്നത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി.