ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യുകെ : 2007 മുതൽ 2017 വരെയുള്ള കാലയളവിൽ ലിവർ ക്യാൻസർ മൂലം മരിച്ചവരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവ്. ഹെപറ്റോ സെല്ലുലാർ കാർസിനോമ എന്നറിയപ്പെടുന്ന രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് കണ്ടെത്തിയത് യുകെ ക്യാൻസർ റിസർച്ച് സെന്റർ ആണ്. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണം രോഗം മൂർച്ഛിക്കുമ്പോൾ മാത്രമേ അറിയുകയുള്ളൂ എന്നത് മരണസാധ്യത വർദ്ധിപ്പിക്കുന്നു.

രോഗം കണ്ടെത്തി കഴിഞ്ഞാൽ രോഗിക്ക് ഏതാനും മാസങ്ങൾ മാത്രമേ ജീവിതത്തിൽ ശേഷിക്കൂ എന്നതും ഇതിനെ രോഗങ്ങളിലെ വില്ലനാക്കുന്നു. സി ആർ യു കെ യുടെ ചീഫ് എക്സിക്യൂട്ടീവ് ആയ മൈക്കിൾ മിച്ചൽ പറയുന്നു” ക്യാൻസറിൽ നിന്നും രോഗികളെ രക്ഷിക്കാനുള്ള കണ്ടെത്തലുകൾ വളരെയധികം മുന്നേറ്റത്തിൽ ആണ് പക്ഷെ രോഗികളുടെ എണ്ണവും ദിനംപ്രതി വർദ്ധിക്കുകയാണ്”.

ഒരു ലക്ഷത്തിന് 8.9 ആളുകളാണ് ഈക്യാൻസർ മൂലം മരണപ്പെടുന്നത്. 2007 മുതൽ 2017 വരെയുള്ള കാലയളവിൽ മരണനിരക്ക് 3200 നിന്ന് 5700 ലേക്ക് ഉയർന്നു. ഒരേസമയം രോഗം കണ്ടെത്തിയവരുടെ എണ്ണത്തിലും 60 ശതമാനത്തിലധികം വർദ്ധനവ്ഉണ്ട്.

വാർധക്യം, എയ്ഡ്സ്, പാരമ്പര്യം, തുടങ്ങിയ ഘടകങ്ങളാണ് രോഗം വരാനുള്ള സാധ്യതകളായി പഠനങ്ങൾ പറയപ്പെടുന്നത് . അമിത വണ്ണവും , ജീവിതശൈലി എന്നിവയും രോഗകാരണങ്ങൾ ആണ്.കൂടാതെ ഏഷ്യക്കാരിലും കറുത്തവർഗക്കാരിലും ഈ രോഗം കൂടുതലായി കാണുന്നു . പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം, മദ്യപാനം എന്നിവ രോഗസാധ്യത കൂട്ടുന്നവയാണ്. ഇംഗ്ലണ്ടിൽ ഉള്ള നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ അന്വേഷണവും സമാനമായ വിവരങ്ങളാണ് നൽകുന്നത്.

2014നും 2035-നും ഇടയിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം 38 ശതമാനം വർദ്ധിക്കും എന്ന് മിശ്ചൽ പറഞ്ഞു. ലിവർക്യാൻസർ തടയാനുള്ള മാർഗങ്ങൾ ഉടൻ കണ്ടെത്തണമെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഹെപ്പറ്റോബിലിയറി സർജൻ ഹാഷിം മാലിക് പറഞ്ഞു. പ്രതിരോധം എല്ലായ്പ്പോഴും ചികിത്സയേക്കാൾ നല്ലതാണെന്നത് , കരൾ ക്യാൻസറിനെ സംബന്ധിച്ചിടത്തോളം വളരെ അർത്ഥവത്താണെന്ന് അദ്ദേഹം പറഞ്ഞു.