സ്വന്തം ലേഖകൻ

രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയും കാറ്റിനെയും തുടർന്ന് യോർക്ക്ഷെയർലെ വീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈസ്റ്റ്‌ കോവിക്ക്, സ്നൈത്, ഈസ്റ്റ്‌ യോർക്ക്ഷെയർ എന്നീ ടൗണുകൾ പൂർണമായും വെള്ളത്തിനടിയിലായി. അതേസമയം വെയിൽസ്, നോർത്ത് മിഡ് ലാൻഡ്സ് എന്നിവിടങ്ങളിൽ പ്രളയം കനത്ത നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇതേവരെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടില്ല. ഇതിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

87 ഇടങ്ങളിൽ ഫ്ളഡ് വാണിംഗ് നിലനിൽക്കുകയും 185 സ്ഥലങ്ങളിൽ ഫ്ളഡ് അലെർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.സ്നൈത്തിലെ 28 ഓളം വീടുകളും ബിസിനസ് സ്ഥാപനങ്ങളും വെള്ളം കയറി നശിച്ചു. എയർ നദി കരകവിഞ്ഞൊഴുകിയതാണ് കാരണം.

സിയാര, ഡെന്നിസ് ജോർജ്, എന്നീ കൊടുങ്കാറ്റുകൾ തുടർച്ചയായി ഉണ്ടായതാണ് ബ്രിട്ടന് അപ്രതീക്ഷിതമായി വെള്ളത്തിൽ ആഴ്ത്തിയത്. ഈ മാസത്തെ മൂന്നാമത്തെ കൊടുങ്കാറ്റാണ് ജോർജ്. 70 എംപിഎച്ച് വീശിയ കാറ്റ് കനത്ത മഞ്ഞുവീഴ്ചയ്ക്കും കാരണമാകുമെന്ന് സംശയിക്കുന്നുണ്ട്. എൻവിയോൺമെന്റ് ഏജൻസിയിലെ ആയിരത്തോളം സ്റ്റാഫുകൾ ആണ് എല്ലാ ദിവസവും ടൗണുകളിൽ കെട്ടിനിൽക്കുന്ന വെള്ളം പമ്പ് ചെയ്യാനും, വൃത്തിയാക്കാനുമായി രംഗത്ത് ഇറങ്ങിയിട്ടുള്ളത്. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ മാർഗങ്ങൾ ഉടൻ തന്നെ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സ്നൈത്തിലെ വിന്റജ് കാർ സെയിൽസ്മാൻ തന്റെ ക്ലാസ്സിക് മോഡൽ കാറുകളെ വെള്ളപ്പൊക്കത്തിൽ പെടാതെ രക്ഷപ്പെടാൻ സഹായിച്ച നാട്ടുകാരോട് നന്ദി രേഖപ്പെടുത്തി. 53 കാരനായ ക്രിസ് മാർലോയുടെ വാഹനങ്ങൾ വെള്ളം പൊങ്ങി തുടങ്ങിയപ്പോൾ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നാട്ടുകാർ സഹായിച്ചിരുന്നു. എന്നാൽ 25 ഓളം കാറുകൾ വെള്ളം കയറി നശിച്ചിട്ടുണ്ട്. വാഹനങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ ഉള്ള കെട്ടിടം ഏഴടിയോളം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. മുൻകൂട്ടി വാണിംങ് ലഭിച്ചിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നു എന്നും അദ്ദേഹം ദേഷ്യത്തോടെ കൂട്ടിച്ചേർക്കുന്നു.