ബെൽഫാസ്റ്: കൊറോണയുടെ വകഭേദം പടർന്നതോടെ മരണപ്പെടുന്ന മലയാളികളുടെ എണ്ണവും വർദ്ധിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷമായി ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന ബല്‍ഫാസ്റ്റിലെ സോജന്‍ എന്ന മലയാളിയാണ് ഇന്നലെ രാവിലെ പത്തരയോടെ വിടപറഞ്ഞത്. അസുഖ ബാധിതനായിരുന്ന സോജൻ ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. എന്നാൽ കോവിഡ് ആണോ മരണ കാരണം എന്ന് വ്യക്തമല്ല.
ബെല്‍ഫാസ്റ്റില്‍ ഫിനഗേ എന്ന സ്ഥലത്താണ് സോജനും ഭാര്യ ലൂസിനയും കുടുംബവും താമസിക്കുന്നത്. ഇദ്ദേഹത്തിന് രണ്ടു ആണ്‍മക്കള്‍ ആണ് ഉള്ളത്. മൂത്തയാള്‍ തേജസ് കാനഡയില്‍ കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയിരിക്കുകയാണ്. ഇളയ മകന്‍ ശ്രേയസ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്.
കുടുംബത്തിന് പ്രാദേശിക മലയാളി സമൂഹം ആവശ്യമായ സഹായവുമായി കൂടെയുണ്ട്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനം ആയിട്ടില്ല.
സോജന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!