ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആരായിരിക്കും എന്ന ചോദ്യമാണ് ഇപ്പോൾ നിലവിലുള്ളത്. പാർട്ടിയിലെ നിരവധി പേരുകൾ ഇതിനോടകം ഉയരുന്നുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകൾ ആണ് മുൻ‌തൂക്കം. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാന്‍ സാധ്യതയുണ്ടെന്നാണ്. താരത്തെ അധ്യക്ഷനാക്കാൻ താൽപര്യം പ്രകടിപ്പിച്ചതാകട്ടെ ആഭ്യന്തരമന്ത്രി അമിത് ഷാ. അദ്ദേഹത്തിന് താല്പര്യം ഉണ്ടെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അമിത് ഷായ്ക്ക് സുരേഷ് ഗോപിയോട് താൽപര്യം തോന്നാനുള്ള കാരണം ആകട്ടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചതാണ്. ഏറെ ജനസ്വാധീനമുള്ള നേതാവിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനാണ് ബിജെപി കേന്ദ്രനേതൃത്വം ശ്രമിക്കുന്നതെന്നാണ് സൂചന. ആരായിരിക്കുമെന്ന് നമുക്ക് കണ്ടറിയാം.. ശബരിമല വിഷയം തനിയ്ക്ക് കൂട്ടാകുമെന്ന് കരുതിയ സുരേന്ദ്രന്‍ കോന്നിയില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ഉണ്ടായ തോല്‍വികൾ കെ സുരേന്ദ്രന് വെല്ലുവിളിയാണ്. എന്നാൽ ഇതിനകം ജനങ്ങള്‍ക്കും പാര്‍ട്ടിക്കും താല്‍പര്യമുള്ള ഒരു വ്യക്തിയായിരിക്കും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതെന്ന് ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ സ്ഥാനത്തേക്ക് വരാൻ കഴിയുന്ന നിരവധി പേർ പാർട്ടിയിൽ ഉണ്ട്. സമയമാകുമ്പോൾ ആ വ്യക്തി അദ്ധ്യക്ഷസ്ഥാനത്തേക്ക് വരും. ക്യാപ്റ്റനോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന മികച്ച കളിക്കാർ പർട്ടിയിൽ ഉണ്ടെന്നും . ഞങ്ങള്‍ അടിക്കുന്ന ഗോളുകൾ തടുക്കാൻ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്ത്  ഇല്ലെന്നും ശോഭ മുന്നറിയിപ്പ് നൽകിയിരുന്നു . ഞങ്ങൾ കളി തുടങ്ങാൻ പോകുന്നതേയുള്ളു എന്ന് മുന്നറിയിപ്പ് ശോഭ നൽകിയിട്ടുണ്ട് . പ്രസിഡന്റ് സ്ഥാനത്തേക്ക് തര്‍ക്കം രൂക്ഷമായാല്‍ സമവായ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയേക്കുമെന്നും ശോഭയെ പിന്തുണയ്ക്കുന്നവര്‍ പ്രതീക്ഷിക്കുന്നുണ്ട് . അതോടൊപ്പം കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാൻ തീരുമാനിക്കുന്നതായും സൂചനയുണ്ട്. ബിജെപി തന്നെയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.

കഴിഞ്ഞ തവണ കുമ്മനത്തെ മിസോറം ഗവര്‍ണറാക്കിയ സമയത്ത് പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരാകുമെന്നായിരുന്നു അവിടെയും ചോദ്യം നിന്നിരുന്നത് . ആ തർക്കം മാസങ്ങളോളം നീണ്ടു. വി മുരളീധരന്‍ പക്ഷം കെ സുരേന്ദ്രനേയും പികെ കൃഷ്ണദാസ് പക്ഷം എംടി രമേശിനും വേണ്ടി നിലയുറപ്പിച്ചതോടെ തര്‍ക്കം രൂക്ഷമായി. എന്നാൽ അവസാന നിമിഷം ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കിയതും 2018 ഓഗസ്റ്റ് രണ്ടിന് അദ്ദേഹം ചുമതലയേൽക്കുകയും ചെയ്തു . കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആര്‍എസ്എസ്- ബിജെപി സംയുക്ത യോഗം നടന്നിരുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു . ഈ യോഗത്തില്‍ എംടി രമേശും പങ്കെടുത്തിരുന്നു. ആര്‍എസ്എസിന്റെ മനസ് പൂര്‍ണമായും രമേശിനൊപ്പമാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഉറപ്പിച്ചു പറയുന്നു.

സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാൻ വേണ്ടി ശക്തമായ ചർച്ചകൾ നടക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് ശ്രീധരൻ പിള്ളയെ ഗവര്‍ണറായി നിയമിച്ചത്.  നവംബര്‍ അഞ്ചിനോ ആറിനോ ശ്രീധരന്‍ പിളള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. അമിത് ഷായുടെ ഈ നിലപാടിൽ കോളടിച്ചിരിക്കുന്നത് സുരേഷ് ഗോപിയ്ക്ക് തന്നെയാണ് . ഏറെ വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആരായിരിക്കുമെന്ന് കണ്ടറിയാം ……