ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഉയർന്ന പലിശനിരക്ക് സർക്കാർ കടം തിരിച്ചടയ്ക്കുന്നതിനുള്ള ചെലവ് വർധിപ്പിക്കുമെന്ന് ചാൻസലർ റിഷി സുനക്. കുറഞ്ഞ പലിശനിരക്ക് നിൽക്കുന്നതിനാൽ തന്നെ സർക്കാർ വായ്പയെടുക്കൽ തടയണമെന്ന് സിറ്റി എഎമ്മിന്റെ ദി സിറ്റി വ്യൂ പോഡ്കാസ്റ്റിനോട് അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ പലിശനിരക്ക് നിലവിൽ 0.1 ശതമാനത്തിലാണ്.

പൊതു ധനസഹായം കാലക്രമേണ സുസ്ഥിരമായി കൈകാര്യം ചെയ്യേണ്ട ബാധ്യതയുണ്ടെന്ന് സുനക് പറഞ്ഞു. കോവിഡ് -19 കേസുകളുടെ വർദ്ധനവ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തെ മയപ്പെടുത്തുന്നതിനായി സുനക് ചൊവ്വാഴ്ച ബിസിനസുകൾക്കായി 4.6 ബില്യൺ പൗണ്ടിന്റെ പിന്തുണാ പാക്കേജ് പുറത്തിറക്കി.

ഏപ്രിൽ അവസാനം വരെ പ്രവർത്തിക്കുന്ന ജോബ് പ്രൊട്ടക്ഷൻ സ്കീം ഉൾപ്പെടെ 280 ബില്യൺ പൗണ്ട് മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയ്ക്ക് അടിയന്തിര സഹായം അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് മൂന്നാം ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ എല്ലാ ബിസിനസുകളും വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനെ മറികടക്കുകയെന്ന പ്രധാന ലക്ഷ്യത്തോടുകൂടിയാണ് ചാൻസലർ സപ്പോർട്ട് പാക്കേജുകൾ അവതരിപ്പിച്ചത്.