കൊല്ലം ∙ നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും മറ്റ് രണ്ടു പേർക്കും ദാരുണമായി ജീവൻ നഷ്ടമായി . കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. പുലർച്ചെയോടെ സംഭവിച്ച ദുരന്തത്തിൽ ഒരു നാട് മുഴുവൻ ദുഃഖത്തിൽ ആയി.

പുലർച്ചെ 12.15ഓടെയാണ് അപകട വിവരം ഫയർഫോഴ്സിന് ലഭിച്ചത്. അർച്ചനയുടെ കുട്ടികളാണ് അമ്മ കിണറ്റിൽ വീണതായി അറിയിച്ചത്. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സോണി കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കിണറ്റിലേക്ക് ഇറങ്ങി. യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കൈവരി ഇടിഞ്ഞാണ് അപകടം നടന്നത് . അതേസമയം, കിണറിന്റെ അരികിൽ നിന്നിരുന്ന ശിവകൃഷ്ണനും ബാലൻസ് തെറ്റി കിണറ്റിലേക്ക് വീണു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്ന് കുട്ടികളുടെ അമ്മയായ അർച്ചനയും ശിവകൃഷ്ണനും കുറച്ച് നാളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ തമ്മിലുണ്ടായ തർക്കമാണ് അർച്ചന കിണറ്റിലേക്ക് ചാടാൻ കാരണം എന്നതാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ശിവകൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്ന വിവരവും പൊലീസ് അറിയിച്ചു.