ഇന്ത്യൻ നഴ്സുമാർ മിടുക്കരാണെന്ന് ബ്രട്ടീഷ് ഗവൺമെന്റിന്റെ പ്രശംസ. ഇതിൽ ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് മലയാളി നഴ്സുമാർ പറയുന്നു. കുടുംബത്തിൽ കൊറോണാ വയറസിന്റെ ലക്ഷണങ്ങൾ ഉണ്ട് എന്ന് പറഞ്ഞിട്ടും ഗവൺമെന്റ് പറയുന്ന നിയ്മങ്ങൾ പാലിക്കാതെ പലതരത്തിലുള്ള ഒഴിവുകൾ പറത്ത് അവധി നൽകാതെ ജോലിയിൽ തുടരാൻ മേലധികാരികൾ നിർദ്ദേശിക്കുകയാണിപ്പോൾ. കൊറോണ വയറസിന്റെ ലക്ഷണങ്ങൾ ഇല്ലാതെ ആസ്തമ ചികിത്സയിൽ കഴിയുന്ന മലയാളി യുവതിയോട് കുടുംബം മുഴുവനും പതിനാല് ദിവസം ഐസൊലേഷിനൽ കഴിയണം എന്ന് GP നിർദ്ദേശിച്ചപ്പോൾ, തന്റെ ഭർത്താവിന് ഡയബറ്റിക്സും അസ്തമയമുണ്ട് അതിനാൽ സെൽഫ് ഐസൊലേഷൻ വേണം എന്ന് മലയാളിയായ നഴ്സ് തന്റെ മേലധികാരികളോട് ആവശ്യപ്പെട്ടപ്പോൾ ജോലിയിൽ തുടരാനാണ് മേലധികാരികൾ ആവശ്യപ്പെട്ടത്. ആവശ്യം എന്ന് തോന്നിയാൽ വേറെ താമസ സൗകര്യം ഏർപ്പെടുത്തി തരാം എന്ന് വാഗ്ദാനവും ചെയ്തു. പ്രാദേശീകരായ നഴ്സ്മാരോട് ഇത്തരത്തിലുള്ള ആവശ്യപ്പെടൽ ഇല്ല എന്ന് മലയാളി നഴ്സുമാർ പറയുന്നു. അവർക്ക് ധാരാളം അവധിയും നൽകുന്നു. ബ്രിട്ടണിൽ കൊറോണാ വൈറസ് അതിരൂക്ഷമായി തുടരുമ്പോഴും നിസ്സാര കാരണങ്ങളാൽ അവധിയെടുത്ത് വീട്ടിലിരിക്കുകയാണ് പ്രാദേശികരായ നഴ്സുമാർ. മേലധികാരുടെ ഒത്താശ ഇവരോടൊപ്പമുണ്ട് എന്ന് പരക്കെ ആക്ഷേപമുണ്ട്. മലയാളി നഴ്സ്മാരുടെ ആത്മാർത്ഥതാ മനോഭാവത്തെ ചൂഷണം ചെയ്യുകയാണ് NHS. കൊറോണാ വൈറസുമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും ജോലിയിൽ പ്രവേശിക്കാതിരുന്നാൽ ജോലിയും പിൻനമ്പരും നഷ്ടപ്പെടുമോ എന്ന ഭീതിയും മലയാളി നഴ്സ്മാർക്കുണ്ട്.

കൊറോണ വൈറസിന്റെ ഗൗരവം ഇതു വരെയും പ്രാദേശീകരായ പാശ്ചാത്യർക്ക് മനസ്സിലായിട്ടില്ല. ലോകത്തിൽ മരണനിരക്ക് ഇത്രയധികമായിട്ടും ബ്രട്ടീഷ് ഗവൺമെന്റ് പറയുന്ന ഒരു സുരക്ഷാ നടപടികളും പാലിക്കാൻ ജനങ്ങൾ തയ്യാറാകുന്നില്ല എന്നത് പരിതാപകരം തന്നെ. ആറു മാസത്തിന് ശേഷമുള്ള യുകെയിലെ ഏറ്റവും കൂടിയ ചൂടുള്ള ദിവസമായിരുന്നു ഇന്ന്. പതിനാറ് ഡിഗ്രി ചൂടാണ് ഇന്ന് ബ്രിട്ടണിൽ രേഖപ്പെടുത്തിയത്. കൂട്ടം കൂടി ആൾക്കാർ പാർക്കിലും ബീച്ചിലും നിരത്തുകളിലും നടക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അമ്പത് വയസ്സിന് മേൽ പ്രായമുള്ളവരെ വളരെ വിരളമായേ പുറത്ത് കാണുവാൻ സാധിച്ചുള്ളൂ. എഴുപത് വയസ്സിന് മേലുള്ളവർ പുറത്തിറങ്ങരുതെന്ന് ഗവൺമെന്റ് പ്രത്യേക നിർദ്ദേശങ്ങൾ കൊടുത്തിരുന്നു.

ഏറ്റവും പുതിയ കണക്കനുസരിച്ച് യുകെയിൽ 470 പേർ മരിച്ചു കഴിഞ്ഞു. 8077 പേർക്ക് രോഗബാധയുണ്ടെന്നും സ്ഥിതീകരിച്ചു കഴിഞ്ഞു. വരും നാളുകളിൽ ഇത് നിയന്ത്രണാധീതമായി തുടരുമെന്നാണ് കണക്ക് കൂട്ടൽ.