അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്‍റെ കൗമാരക്കാരനായ മകൻ മെഷീൻ ഗണ്ണുമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത് വിവാദത്തിൽ. സംഭവത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബിപ്ലബിന്‍റെ പതിനേഴുകാരനാ‍യ മകൻ ലൈറ്റ് മെഷീൻ ഗണുമായി (എൽഎംജി) നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ദുർഗാപൂജയുടെ ദിവസമാണ് മുഖ്യമന്ത്രിയുടെ മകൻ തോക്കുമായി കറങ്ങിയത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് മുതിർ കോൺഗ്രസ് നേതാവ് സുബാൽ ഭൗമിക് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൻ ആയതിനാലാണ് പോലീസ് ഇതുവരെ നടപടികളൊന്നും സ്വീകരിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.

ബിപ്ലബിന്‍റെ മകന് തോക്ക് എങ്ങനെ ലഭിച്ചെന്നും അത് ലൈസൻസുള്ളതാണോയെന്നും അന്വേഷിക്കണം. പ്രതിപക്ഷ പാർട്ടികളെ പിന്തുണയ്ക്കുന്നവർ സംസ്ഥാന സർക്കാരിനോ മുഖ്യമന്ത്രിക്കോ എതിരായി സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലും കുറിപ്പിടുകയോ പങ്കുവയ്ക്കുകയോ ചെയ്താൽ അവരെ ഉടൻ പോലീസ് അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുമെന്നും-ഭൗമിക് പറഞ്ഞു.