വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് വധു ഒളിച്ചോടി, നാട്ടുകാര്‍ പുതിയ വധുവിനെ കണ്ടെത്തി വിവാഹം നടത്തി
2 February, 2016, 8:09 pm by News Desk 1

കണ്ണൂര്‍: വിവാഹത്തിന് രണ്ടു ദിവസം മുമ്പ് അതിവിദഗ്ധമായി പ്രതിശ്രുവധു കാമുകനോടൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് പ്രതിശ്രുത വരന് നാട്ടുകാര്‍ ബിദുധാരിയായ യുവതിയെ കണ്ടെത്തി ആഘോഷപൂര്‍വ്വം വിവാഹം നടത്തി. കയരളം കൊവുപ്പാടിയിലെ പരേതനായ പി.പി.നാരായണന്‍ യശോദ ദമ്പതികളുടെ മകനായ ധനേഷാണ്(27) വരന്‍. തിങ്കളാഴ്ചയാണ് വിവാഹം ഇയാളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

വിവാഹത്തിനോട് ഇഷ്ടക്കേട് പ്രകടിപ്പിക്കാത്ത യുവതി വിവാഹത്തിനുളള വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങിക്കാന്‍ വരന്റെ വീട്ടുകാരോടൊപ്പം പോയിരുന്നു. മൂന്നു ജോഡി ചെരുപ്പുകളടക്കം ആവശ്യത്തിലേറെ സാധാനം യുവതി വാങ്ങി കൂട്ടി. ഇതിനുശേഷമാണ് പത്തനംതിട്ടക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയത്.

പ്രതിശ്രുത വധു ഒളിച്ചോടിയ വിവരമറിഞ്ഞ് പ്രതിസന്ധിയിലായ വരന്റെ വീട്ടുകാര്‍ക്ക് നാട്ടുകാര്‍ ധൈര്യം പകര്‍ന്നു. നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് വരന് മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി. നാറാത്തെ വാച്ചാപ്പുരത്തെ പി.ഷാജിയുടെയും പിപി ശാന്തയുടേയും മകള്‍ ആര്യ(19)യാണ് വിവാഹത്തിന് തയ്യാറായത്. നിശ്ചയിച്ച മൂഹൂര്‍ത്തത്തില്‍ തന്നെ നാറാത്ത് മുച്ചിലോട്ട് കാവിനടുത്ത ഇ കെ നായനാര്‍ സ്മാരക വായനശാലയില്‍ വച്ച് വിവാഹം നടന്നു.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Comments are closed.

RECENT POSTS
Copyright © . All rights reserved