കൊച്ചി: സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎൽഎ എല്‍ദോ എബ്രഹാമിനെ പോലീസ് മര്‍ദിച്ച സംഭവത്തിൽ നടപടി. എംഎൽഎയെ തല്ലിയ കൊച്ചി സെൻട്രൽ എസ്ഐ വിപിൻ ദാസിനെ സസ്പെൻഡ് ചെയ്തു. എസ്ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായതായും എംഎൽഎയെ തിരിച്ചറിയുന്നതിൽ പിഴവുണ്ടായതായും വിലയിരുത്തിയാണ് നടപടി.

ഞാറയ്ക്കല്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെയാണ് എംഎൽഎയ്ക്കു മർദനമേറ്റത്. എല്‍ദോ എബ്രഹാം ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരുക്കേറ്റിരുന്നു. മാര്‍ച്ചിന്‍റെ ഉദ്ഘാടകനായിരുന്ന എല്‍ദോ എബ്രഹാമിനെ പോലീസ് വളഞ്ഞിട്ട് അടിച്ചെന്നാണ് സിപിഐ ആരോപിക്കുന്നത്.

മുതുകത്ത് ലാത്തിയടിയേറ്റ നിലയില്‍ ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ച എംഎല്‍എയെ കൈയ്ക്ക് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിശദപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതോടെയാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് മനസിലായത്. മാര്‍ച്ച്‌ അക്രമാസക്തമായപ്പോള്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന എംഎൽഎയെ വിപിൻ ദാസ് മർദിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.