പശ്ചിമബംഗാളിൽ കംഗാരുകുഞ്ഞുങ്ങളെ കണ്ടെത്തിയത് ദുരൂഹത സൃഷ്ടിക്കുന്നു. ജൽപായ്ഗുരിയിൽ കംഗാരുകുഞ്ഞിനെ ചത്തനിലയിലാണ് കണ്ടെത്തിയത്. പരിക്കേറ്റ നിലയിൽ ജില്ലയിലെ മറ്റിടങ്ങളിൽനിന്ന് മൂന്ന് കംഗാരു കുഞ്ഞുങ്ങളെയും കണ്ടെത്തിയെന്ന് വനംവകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി പട്രോളിംനിടെയാണു കംഗാരുക്കളെ വനപാലകർ കണ്ടെത്തിയത്. ഇവയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നു. കൂടുതൽ ചികിത്സയ്ക്കായി ഉടൻ തന്നെ ബംഗാൾ സഫാരി പാർക്കിലേക്കു കൊണ്ടുപോയി.

ഓസ്ട്രേലിയയിലും ന്യൂഗിനിയയിലും മാത്രം കണ്ടുവരുന്ന കംഗാരുക്കളെ ഇവിടെയെത്തിച്ചത് ആരാണെന്നു കണ്ടെത്താൻ അന്വേഷണം തുടങ്ങി. വിശദമായ അന്വേഷണം നടത്തുന്നതായി ബൈകുന്തപുർ റേഞ്ച് ഓഫീസർ സഞ്ജയ് ദത്ത പറഞ്ഞു.

കഴിഞ്ഞമാസം പശ്ചിമബംഗാൾ-ആസാം അതിർത്തിയിൽ ഒരു ചരക്കുലോറിയിൽ നിന്നു കംഗാരുവിനെ രക്ഷപ്പെടുത്തിയിരുന്നു. ഹൈദരാബാദ് സ്വദേശികളായ രണ്ടുപേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.