ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമിതവണ്ണത്തിന് ഉപയോഗിക്കുന്ന മരുന്ന് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്ക് ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് ഈ മരുന്ന് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് നൽകാമെന്നാണ് ഹൃദ് രോഗ വിദഗ്ധർ പറയുന്നത് . ശരീരഭാരം കുറയ്ക്കാനായി ഉപയോഗിക്കുന്ന മരുന്ന് ഹൃദ് രോഗമുള്ളവർക്ക് അനുഗ്രഹപ്രദമാണെന്ന പഠനത്തിൻറെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം. അമിതവണ്ണത്തിനായി ഉപയോഗിക്കുന്ന ഒസെംപിക്, വെഗോവി എന്നീ മരുന്നുകളുടെ ഉപയോഗമാണ് വൻ പ്രതീക്ഷയ്ക്ക് വഴി മരുന്നിട്ടിരിക്കുന്നത്.

1990 കളിൽ ഹൃദ് രോഗത്തിനായി റ്റാറ്റിൻസിൻ ഉപയോഗിച്ച് തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും നിർണ്ണായകമായ ചുവടുവെയ്പ്പാണ് പുതിയ നിർദേശമെന്നാണ് വിലയിരുത്തൽ. സെമാഗ്ലൂറ്റൈഡ് അമിതവണ്ണത്തിനുള്ള മരുന്ന് എന്നതിനേക്കാൾ മറ്റ് രോഗങ്ങൾക്കും ഉപയോഗപ്രദമാണെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ജോൺ ഡീൻഫീൽഡ് പറഞ്ഞു, അർബുദം മുതൽ വൃക്കരോഗം വരെ ചികിത്സിക്കാൻ ഇത് ഉപയോഗിക്കാമെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.


ഭക്ഷണത്തിന് ശേഷം കുടലിൽ നിന്ന് സ്വാഭാവികമായി പുറത്തുവരുന്ന GLP-1 എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുകയാണ് ഈ മരുന്നുകൾ ചെയ്യുന്നത്. അതിനാലാണ് ഒസെംപിക്, വെഗോവിയ എന്നീ മരുന്നുകൾക്ക് മേൽപ്പറഞ്ഞ രോഗങ്ങൾക്ക് എതിരെ പ്രവർത്തിക്കാൻ സാധിക്കുന്നതായി വൈദ്യശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്നുകൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത അഞ്ചിൽ ഒന്നായി കുറയ്ക്കാൻ സാധിക്കും. എൻ എച്ച് എസ്സിന്റെ ഹൃദ് രോഗ ചികിത്സയിൽ വിപ്ലവകരമായ മാറ്റത്തിന് പുതിയ നിർദ്ദേശങ്ങൾ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 80 ലക്ഷം ബ്രിട്ടീഷുകാർക്ക് ഹൃദ് രോഗമുണ്ട്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ്റെ കണക്കനുസരിച്ച് സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം 25 ബില്യൺ പൗണ്ട് ആണ് പ്രതിവർഷം ഹൃദ് രോഗ ചികിത്സയ്ക്കായി ചിലവഴിക്കുന്നത് .