ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർത്ഥികളെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് യുകെയിൽ നിന്നുള്ള 252 വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അതിന്റെ മൂന്നിരട്ടിയാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം. ഇന്ത്യയിൽ നിന്ന് 788 വിദ്യാർത്ഥികളാണ് നിലവിൽ ഹാർവാർഡിൽ പഠിക്കുന്നത്.
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന 6800 വിദേശ വിദ്യാർഥികളെ ട്രംപിന്റെ നടപടി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രംപ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ സര്‍വ്വകലാശാലയ്ക്കുള്ള ഫെഡറല്‍ സഹായമായ 2.3 ബില്യണ്‍ ഡോളര്‍ യു.എസ്. മരവിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 6700 വിദേശ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാഡില്‍ പ്രവേശനം നേടിയിട്ടുള്ളത്. ഗവണ്മെന്റ് ആവശ്യപ്പെട്ട ഹാര്‍വാഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഉടൻ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് യൂണിവേഴ്സിറ്റികളിലേയ്ക്ക് മാറാത്ത വിദ്യാർത്ഥികളുടെ സ്റ്റുഡൻറ് വിസ റദ്ദാക്കുമെന്നാണ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140-ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. നടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വാഡ് സര്‍വ്വകലാശാല പ്രതികരിക്കുന്നത്. ഇന്നലെ യുഎസ് കോടതി സർക്കാരിന്റെ നീക്കം താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. 1636-ൽ സ്ഥാപിതമായ ഹാർവാർഡ് യൂണിവേഴ്സിറ്റി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. നിലവിൽ ബിരുദ ബിരുദാനന്തര പ്രോജക്ടുകൾക്കായി ഇരുപതിനായിരത്തിലധികം വിദ്യാർഥികളാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത്.
Leave a Reply