ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ കുറെ നാളുകളായി ലഹരി കടത്ത് നടത്തി അറസ്റ്റിലാകുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വ്യാപകമായി കൂടിയിട്ടുണ്ട്. ഈ കുറ്റത്തിന് വിശ്രമ ജീവിതം നയിക്കുന്നത് ഉൾപ്പെടെ അറസ്റ്റിലായരുടെ എണ്ണത്തിലെ വർദ്ധനവ് ഞെട്ടിക്കുന്നത്. അതുകൊണ്ട് തന്നെ മയക്കുമരുന്ന് മാഫിയയുടെ കെണിയിൽ ബ്രിട്ടീഷുകാർ കൂടുതലായി വീഴുന്നതിന്റെ കാരണങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.
ആഡംബര അവധിക്കാലവും പണം കാണിച്ച് പ്രലോഭിപ്പിച്ചാണ് മയക്കുമരുന്ന് മാഫിയ പലരെയും വരുതിയിൽ കൊണ്ടുവരുന്നത്. കൂടുതലായും ഗ്ലാമറസായിട്ടുള്ള യുവതികളാണ് ചതി കുഴിയിൽ പെടുന്നത്. എന്നാൽ ഇവരെ കാത്തിരിക്കുന്നത് നീണ്ടകാലത്തെ ജയിൽവാസമോ വധശിക്ഷയോ ആണ്. ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവർ കൂടുതൽ പിടിക്കപ്പെടുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
സാധാരണഗതിയിൽ യുവതികൾ ആണ് മയക്കുമരുന്ന് കടത്തുകാരായി പിടിയിലാകുന്നത്. എന്നാൽ അടുത്തയിടെ ഏവരെയും ഞെട്ടിച്ചുകൊണ്ട് 79 വയസ്സുള്ള വില്യം എന്നയാൾ ചിലിയിൽ മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായി മെക്സിക്കൻ സംഘം 3.7 മില്യൻ പൗണ്ട് ആണ് ഇയാൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. കള്ളക്കടത്തുകാരിൽ പലരും പതിറ്റാണ്ടുകളായി തടവ് അനുഭവിക്കുകയാണ്. എന്നാൽ ഏറ്റവും അവസാന ഘട്ടത്തിൽ യുകെയിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് കൊക്കെയ്ൻ കടത്തിയതിന് മൂന്ന് ബ്രിട്ടീഷ് പൗരന്മാർ വധശിക്ഷ ആണ് നേരിടുന്നത്.
Leave a Reply