ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറക്കുമതി ചെയ്ത റെസ്ക്യൂ നായ്ക്കളെ സംബന്ധിച്ച ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലാ ഡോഗ് റെസ്ക്യൂ സംഘടനകൾക്കും ലൈസൻസിംഗ് ഏർപ്പെടുത്തണമെന്നുള്ള ആവശ്യവുമായി യുകെയിലെ പ്രമുഖ മൃഗ ചാരിറ്റി ഗ്രൂപ്പ്. റൊമാനിയ, ഉക്രെയ്ൻ, നോർത്ത് മാസിഡോണിയ തുടങ്ങിയ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് നായ്ക്കളെ ഓരോ വർഷവും യുകെയിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് RSPCA പറയുന്നു. ഇത്തരത്തിൽ കൊണ്ടുവരുന്ന നായ്ക്കൾക്ക് ശരിയായ രീതിയിലുള്ള പരിശോധനകൾ പോലും ലഭിക്കുന്നില്ല.
ഈ നായ്ക്കളെ പലപ്പോഴും ഓൺലൈനിലോ സോഷ്യൽ മീഡിയ വഴിയോ പരസ്യപ്പെടുത്തി നേരിട്ട് വീടുകളിൽ എത്തിക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ ഇറക്കുമതി ചെയ്ത പല നായ്കൾക്കും ശരിയായ ആരോഗ്യ പരിശോധനകൾ ലഭിക്കുന്നില്ല. ഇവയ്ക്കുള്ള രോഗങ്ങൾ മനുഷ്യരിലേക്ക് പടരുകയും ഇൻഫ്ലുവൻസ, ഗുരുതരമായ സന്ധി പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന രോഗത്തിൻെറ കേസുകൾ 2020 ന് മുമ്പ് വെറും മൂന്ന് എണ്ണം മാത്രമായിരുന്നെങ്കിൽ 2024 ൽ 300 ൽ അധികം ആയിരിക്കുകയാണ്.
പലപ്പോഴും ഫോൺ കോളുകൾ നടത്തിയതിന് പിന്നാലെ സംഘടനകൾ നായ്ക്കളെ കൈമാറുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ഉള്ള സംഘടനകൾക്ക് ദുരുദ്വേഷങ്ങൾ ഇല്ലെങ്കിലും നായ്ക്കളെ ശരിയായി വിലയിരുത്തുന്നതിനോ അനുയോജ്യമായ ഉടമകളുമായി അവയെ പൊരുത്തപ്പെടുത്തുന്നതിനോ ഉള്ള സംഘടന സ്വീകരിക്കുന്നില്ല. ഉക്രെയ്നിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരു നായ ക്വാറന്റൈനിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ അതിന്റെ പുതിയ ഉടമയെയും മകനെയും ആക്രമിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെ നായയെ കുടുംബത്തിന് ഉപേക്ഷിക്കേണ്ടതായി വന്നു. സ്‌കോട്ട് ലൻഡിൽ ഇതിനകം തന്നെ റെസ്‌ക്യൂ ലൈസൻസിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.
Leave a Reply