77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ശ്രദ്ധേയമായ നേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസ്, സാഹിത്യകാരൻ പി നാരായണൻ എന്നിവർക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. സാമൂഹ്യ-രാഷ്ട്രീയ സാഹിത്യ മേഖലയിൽ നൽകിയ ദീർഘകാല സംഭാവനകളാണ് ഈ അംഗീകാരത്തിന് അടിസ്ഥാനമായത്.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീയും സമ്മാനിക്കും. ഇതോടെ കേരളത്തിന് ആകെ എട്ട് പത്മ പുരസ്കാരങ്ങളാണ് ഈ വർഷം ലഭിച്ചത്.
മരണാനന്തര ബഹുമതിയായാണ് വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ നൽകുന്നത്. 2006–2011 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും സിപിഎം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ച വി എസ്, കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു. വിവിധ മേഖലകളിലെ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് രാജ്യം ഈ വ്യക്തിത്വങ്ങളെ ആദരിക്കുന്നത്.











Leave a Reply