ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാം: ബ്രിഡ്ജ് റോഡ് പ്രദേശത്ത് പ്രൈമറി സ്കൂളിന് സമീപം നടന്ന കത്തി ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു . പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റെന്ന വിവരത്തെ തുടർന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസും ആയുധധാരികളായ ഉദ്യോഗസ്ഥരും ഉൾപ്പെടെ അടിയന്തിര സേവനസംഘങ്ങൾ സ്ഥലത്തെത്തിയിരുന്നു . ഇരുപത് വയസ്സുള്ള യുവാവാണ് മരിച്ചതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 32 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഇയാൾ പൊലീസ് കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ സ്ത്രീയുടെ പരിക്ക് ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആക്രമണം ഭീകരവാദവുമായി ബന്ധപ്പെട്ടതല്ലെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായ പരിശോധന പുരോഗമിക്കുകയാണെന്നും സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. മരിച്ച യുവാവിന്റെ കുടുംബത്തിന് പൊലീസിന്റെ പിന്തുണ ഉണ്ടെന്ന് ഡിറ്റക്ടീവ് സുപ്രണ്ട് ജെയിംസ് മുന്രോ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് സമീപത്തെ പ്രൈമറി സ്കൂളും നേഴ്‌സറിയും അടിയന്തരമായി ‘ലോക്ക്ഡൗൺ’ പ്രഖ്യാപിച്ചു. രക്ഷിതാക്കൾക്ക് അയച്ച സന്ദേശത്തിൽ ബ്രിഡ്ജ് റോഡിൽ ഉണ്ടായ സംഭവത്തെ തുടർന്ന് കുട്ടികളെ ഉച്ചയ്ക്ക് 2.20 ന് നേരത്തേ കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു . പല രക്ഷിതാക്കളും ഭീതിയോടെ സ്കൂളിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. പൊലീസ് പ്രദേശം പൂർണമായി വളഞ്ഞതോടെ നിരവധി അടിയന്തിരവാഹനങ്ങളും ആംബുലൻസുകളും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു . സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്.