ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) രോഗികൾക്ക് ആവശ്യമായ ആരോഗ്യസേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ എൻഎച്ച്എസ് ആപ്പിൽ കൃത്രിമ ബുദ്ധി (AI) അധിഷ്ഠിത പുതിയ സംവിധാനം കൊണ്ടുവരുന്നു. രോഗികളുടെ ലക്ഷണങ്ങളും വിവരങ്ങളും വിലയിരുത്തുന്ന എഐ സംവിധാനം, ജിപി (GP) അപ്പോയിന്റ്മെന്റ് ആവശ്യമാണോ, ഫാർമസിയിലേക്കോ അടിയന്തിര ചികിത്സാ വിഭാഗമായ എ&ഇ-യിലേക്കോ പോകണമോ, അല്ലെങ്കിൽ സ്വയംപരിചരണം മതിയോ എന്നതടക്കമുള്ള നിർദേശങ്ങൾ നൽകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്ത ഒരു വർഷത്തിനുള്ളിൽ രണ്ടുലക്ഷത്തിലധികം രോഗികളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി. തുടർന്ന് ഘട്ടംഘട്ടമായി വികസിപ്പിച്ച് 2028 ഏപ്രിലോടെ എൻഎച്ച്എസ് ആപ്പിലെ എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭ്യമാക്കും. സസെക്സിൽ നടത്തിയ പരീക്ഷണ പദ്ധതിയിൽ ഫോൺ കോളുകളുടെ തിരക്ക് 29 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചതായി എൻഎച്ച്എസ് അറിയിച്ചു. രോഗികളെ ആദ്യ ശ്രമത്തിൽ തന്നെ ഏറ്റവും അനുയോജ്യമായ സേവനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, എഐയുടെ വ്യാപക ഉപയോഗവുമായി ബന്ധപ്പെട്ട് സ്വകാര്യത, ഡേറ്റാ സുരക്ഷ, ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള വിഭാഗങ്ങൾ എന്നിവയെക്കുറിച്ച് ചില ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സാങ്കേതിക നവീകരണങ്ങൾക്കായി സർക്കാർ പ്രഖ്യാപിച്ച 10 ബില്യൺ പൗണ്ടിന്റെ നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം നടപ്പാക്കുന്നത്. രോഗി സേവനം മെച്ചപ്പെടുത്തുന്നതിനൊപ്പം ഡോക്ടർമാരുടെ ഭരണപരമായ ജോലിഭാരം കുറയ്ക്കാൻ എഐ സഹായിക്കുമെന്നാണ് എൻഎച്ച്എസിന്റെ പ്രതീക്ഷ.