സ്വന്തം ലേഖകൻ

യു കെ :- സൺഡേ ടൈംസ് പുറത്തിറക്കിയ യുകെയിലെ ധനികരുടെ ലിസ്റ്റിൽ സർ ജെയിംസ് ഡൈസൺ ഒന്നാമത്. 3.6 ബില്യൻ പൗണ്ട് സമ്പാദ്യമാണ് ഒരു വർഷം കൊണ്ട് അദ്ദേഹം വർദ്ധിപ്പിച്ചത്. 1993 -ൽ പുറത്തിറങ്ങിയ ബാഗ് -ലെസ്സ് വാക്വം ക്ലീനറിലൂടെ ആണ് അദ്ദേഹം ബിസിനസ് രംഗത്തേക്ക് ചുവടു വെച്ചത്. 72 വയസുള്ള സർ ജെയിംസ് ഡൈസൺ നോർഫോകിലാണ് ജനിച്ച് വളർന്നത്. ആർട് സ് കോളജിൽ പഠിച്ച ഇദ്ദേഹത്തെ, പിന്നീട് കോളേജ് പ്രിൻസിപ്പൽ ഡിസൈൻ രംഗത്തേക്ക് വഴിതിരിക്കുകയായിരുന്നു.പിന്നീട് ബ്രിട്ടനിലെ ഏറ്റവും മികച്ച വാക്വം ക്ലീനറിന്റെ നിർമ്മാതാവായി അദ്ദേഹം മാറി. ലിസ്റ്റിൽ രണ്ടാമതായി എത്തിയിരിക്കുന്നത് ഇന്ത്യൻ വംശരായ ശ്രീ & ഗോപി ഹിന്ദുജ കുടുംബമാണ്.

എന്നാൽ ലോകമെമ്പാടുമുള്ള കൊറോണ ബാധ യുകെയിലെ മൊത്തത്തിലുള്ള ബിസിനസ് സാമ്രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എന്നാൽ ബിസിനസ് രംഗത്തെ പ്രശസ് തർക്ക് ഈ കൊറോണക്കാലം നേട്ടമാണ് നൽകിയതെന്ന റിപ്പോർട്ടുകളും ഉണ്ട്. ടെക്നോളജി, ഇൻഡസ്ട്രി മുതലായ മേഖലകളിലാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. അമേരിക്കയിലെ ബിസിനസുകാരാണ് ഏറ്റവും കൂടുതൽ ഈ നേട്ടം കൈവരിച്ചത്. ഇത്തരത്തിലുള്ള ബിസിനസ്സുകാരിൽ പലരും തങ്ങളുടെ സമ്പാദ്യം കൊറോണ ബാധയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നൽകുന്നുമുണ്ട്. യു കെ യിൽ ആണ് കൊറോണ ബാധ സാമ്പത്തികരംഗത്തെ ഏറ്റവും കൂടുതൽ ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

വേൾഡ് ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ലോകമെമ്പാടും ഈ വർഷം അധിക ദാരിദ്ര്യം ഉണ്ടാകും എന്നാണ് വിലയിരുത്തൽ. ചൈനയും ഈ കാലഘട്ടത്തിൽ നേട്ടമുണ്ടാക്കിയതായാണ് വിലയിരുത്തൽ. ടെക്നോളജി ഇൻഡസ്ട്രിയാണ് ചൈനയിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.