ന്യൂസ് ഡെസ്ക്, മലയാളം യുകെ
മധ്യപൂർവേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യം മൂലം അവിടെയുള്ള ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികളുടെ ഭാഗമായി ബ്രിട്ടന്റെ ആദ്യ സർക്കാർ ചാർട്ടർ ചെയ്ത വിമാനമാണ് ശനിയാഴ്ച സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ എത്തി. സർക്കാർ ഒരുക്കിയ ഈ വിമാനം മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടതാണെന്ന് അധികൃതർ അറിയിച്ചു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മധ്യപൂർവേഷ്യയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് സഹായമാകുന്നതാണ് ഈ പ്രത്യേക സർവീസ്.

സർക്കാർ ഒരുക്കിയ ഈ വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് എത്തിയത്. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മേഖലയിൽ നിന്ന് ആളുകളെ ഘട്ടംഘട്ടമായി ഒഴിപ്പിക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ കൂടുതൽ ചാർട്ടർ വിമാനങ്ങൾ ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർ സുരക്ഷിതമായി എത്തുന്നതിനായി വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളുമായി സഹകരണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

വിമാനത്തിൽ എത്തിയ പലരും കഴിഞ്ഞ ദിവസങ്ങളിലെ അനിശ്ചിതത്വവും ഭീതിയും അനുഭവിച്ച സാഹചര്യങ്ങൾ വിവരിച്ചു. മധ്യപൂർവേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അവിടെ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർ യാത്രാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അടിയന്തിര സഹായത്തിനായി വിദേശകാര്യ വകുപ്പുമായി ബന്ധപ്പെടണമെന്നും സർക്കാർ അറിയിച്ചു. ആവശ്യമായാൽ കൂടുതൽ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.











Leave a Reply