ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: നാഷണൽ ഹെൽത്ത് സർവീസിൽ രോഗികളെ കാണാതെ ചില ദന്തഡോക്ടർമാർ സ്വകാര്യ ചികിത്സയിലൂടെ വൻ വരുമാനം നേടുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ എൻ എച്ച് എസ് ചികിത്സയിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് സ്വകാര്യ ചികിത്സയിലൂടെ ഏകദേശം £900 മില്യൺ വരുമാനം ദന്തഡോക്ടർമാർ നേടിയതായാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. എൻ എച്ച് എസിൽ നിന്നുള്ള വരുമാനം കുറഞ്ഞതും ജീവിത ചെലവുകൾ ഉയർന്നതുമാണ് പല ഡോക്ടർമാരും സ്വകാര്യ മേഖലയിലേക്ക് മാറാൻ കാരണമായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എൻ എച്ച് എസ് വഴി ലഭിക്കേണ്ട പല ചികിത്സകളും ലഭ്യമാകാത്തതിനാൽ രോഗികൾ സ്വകാര്യ ക്ലിനിക്കുകളിലേക്ക് തിരിയേണ്ട സാഹചര്യം വ്യാപകമായി രൂപപ്പെട്ടുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചില പ്രദേശങ്ങളിൽ എൻ എച്ച് എസ് ഡെന്റിസ്റ്റിനെ കണ്ടെത്താൻ തന്നെ ഏറെ ബുദ്ധിമുട്ടുണ്ടെന്നും പലർക്കും അടിയന്തിര ചികിത്സ പോലും സ്വകാര്യമായി വലിയ ചെലവിൽ നടത്തേണ്ടിവരുന്നുണ്ടെന്നും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ ദന്തചികിത്സ ചെലവ് സാധാരണ ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരം ആയി മാറിയിരിക്കുകയാണ്.

സർക്കാർ എൻ എച്ച് എസ് ദന്തചികിത്സാ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിലെ കരാർ സംവിധാനം പരിഷ്കരിക്കാതെ പോയാൽ കൂടുതൽ ഡെന്റിസ്റ്റുകൾ എൻ എച്ച് എസ് സേവനം ഉപേക്ഷിച്ച് സ്വകാര്യ മേഖലയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. എൻ എച്ച് എസ് സേവനം ശക്തിപ്പെടുത്തി രോഗികൾക്ക് കുറഞ്ഞ ചെലവിൽ ദന്തചികിത്സ ലഭ്യമാക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ നിർദേശം.