വാഷിങ്ടൺ ∙ വൈറ്റ് ഹൗസിന് സമീപം ഉണ്ടായ വെടിവെയ്പ്പ് അമേരിക്കയിൽ ആശങ്ക ഉയർത്തി. വൈറ്റ് ഹൗസ് കോംപ്ലക്സിന് പുറത്തെ 17–ാം സ്ട്രീറ്റിനും പെൻസിൽവാനിയ അവന്യൂവിനും സമീപത്താണ് സംഭവം നടന്നത്. വെടിവെയ്പ്പിൽ രണ്ടുപേർക്ക് പരിക്കേറ്റതായും അക്രമിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവസമയം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിലുണ്ടായിരുന്നു. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു വെടിവെയ്പ്പ് ഉണ്ടായത്. ട്രംപ് സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയെങ്കിലും പിന്നീട് സുരക്ഷാ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ വ്യക്തമാക്കി.
വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർ തുടർച്ചയായി വെടിയൊച്ചകൾ കേട്ടതായി സാക്ഷ്യപ്പെടുത്തി. എഫ്ബിഐയും സീക്രട്ട് സർവീസും ചേർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലവും അക്രമിയുടെ ലക്ഷ്യവും പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.











Leave a Reply