കണ്ണൂർ: ദിവസങ്ങളായി പോലീസിനെ വെല്ലുവിളിച്ചും ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ ഒടുവിൽ കണ്ണൂരിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ ഒരു അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിൽ ഞായറാഴ്ച പുലർച്ചെ നടത്തിയ നീക്കത്തിനൊടുവിലാണ് അറസ്റ്റ്. തൃശ്ശൂരിലുണ്ടെന്ന സൂചനയെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് ഇയാൾ കണ്ണൂരിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്.

വളപട്ടണത്ത് കണ്ടെത്തിയ കാർ ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണത്തിന് സഹായകമായി. അഭിഭാഷകയെ കാണാൻ ഓട്ടോറിക്ഷയിൽ എത്തിയതായുള്ള ഡ്രൈവറുടെ സംശയമാണ് പോലീസിന് നിർണായക സൂചനയായത്. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് വിവരം ഉറപ്പാക്കിയ പോലീസ് അപ്പാർട്ട്‌മെന്റ് വളഞ്ഞ് അർജുനെ പിടികൂടി. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാമനാട്ടുകര സ്വർണക്കടത്ത് കേസിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞ അർജുൻ ആയങ്കി, ഒളിവിലിരിക്കെ സാമൂഹിക മാധ്യമങ്ങളിലൂടെ ആഭ്യന്തര വകുപ്പിനെയും പോലീസിനെയും വെല്ലുവിളിച്ചിരുന്നു. അറസ്റ്റിലായ ശേഷം പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെയും പരിഹാസ പരാമർശങ്ങൾ നടത്തിയ ഇയാൾക്കെതിരെ ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധ സംഘംചേരൽ ഉൾപ്പെടെ വിവിധ കേസുകൾ നിലവിലുണ്ട്. ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട പരാതിയിലും ഇയാൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.