ദില്ലി ∙ തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം അഞ്ചുനില ബോയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥികൾ കുടുങ്ങിയിട്ടുണ്ടോയെന്ന കാര്യത്തിൽ ആശങ്ക. സമീപത്ത് താമസിക്കുന്ന മലയാളി വിദ്യാർഥികൾ പറയുന്നതനുസരിച്ച് അപകടസമയത്ത് ഹോസ്റ്റലിൽ 40ലേറെ വിദ്യാർഥികൾ ഉണ്ടായിരുന്നിരിക്കാം. കെട്ടിടം ഏറെക്കാലമായി ശോചനീയാവസ്ഥയിലായിരുന്നെന്നും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് തകർന്നുവീണതെന്നുമാണ് പ്രദേശത്തെ മലയാളി വിദ്യാർഥികൾ പറയുന്നത്. എന്നാൽ അപകടത്തിൽ മലയാളികൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

സത്യനികേതന് സമീപത്തെ ‘ഹോട്ടൽ ഡെയ്സ്’ എന്ന ഹോസ്റ്റലിലാണ് ഉച്ചയ്ക്ക് ഒന്നരയോടെ അപകടമുണ്ടായത്. വിദ്യാർഥികൾ ഉൾപ്പെടെ മുപ്പതോളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും ദുരന്തനിവാരണ സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി. കെട്ടിടത്തിനുള്ളിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്ന കൃത്യമായ കണക്ക് നിലവിൽ ലഭ്യമല്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹോസ്റ്റലിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രത്യേകിച്ച് കേരളത്തിൽനിന്നുള്ള വിദ്യാർഥികളിൽ ആരെങ്കിലും അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്നറിയാൻ സഹപാഠികളും ബന്ധുക്കളും ആശങ്കയിലാണ്. കെട്ടിടത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ചും നിർമാണപ്രവർത്തനങ്ങൾക്കിടെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോയെന്നതും അധികൃതർ പരിശോധിച്ചുവരികയാണ്. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷമേ അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച വ്യക്തത ലഭിക്കുകയുള്ളൂ.