രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിര​ഞ്ഞെടുപ്പില്‍ രാഷ്ട്രപതി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാള്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയ പ്രമുഖര്‍ വോട്ടുചെയ്തു. ഒന്‍പതരമണിവരെ നാലരശതമാനത്തോളം പേര്‍ വോട്ടുചെയ്തുവെന്നാണ് പ്രാഥമിക കണക്ക്.

പൗരത്വനിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായ ഷഹീൻബാഗിലെ എല്ലാ പോളിങ് കേന്ദ്രങ്ങളിലും കനത്ത പോളിങാണ്. പ്രശ്നബാധിത ബൂത്തുകളായതിനാൽ പോളിങ് കേന്ദ്രങ്ങളെല്ലാം കനത്ത സുരക്ഷവലയത്തിലാണ്. ഷഹീൻബാഗിലെ സമരക്കാർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മല്‍സരമാണ് മിക്ക മണ്ഡലങ്ങളിലും. ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു.