സിനിമ കഥ പോലെ തോന്നുമെങ്കിലും തൊടുപുഴയിലെ ആ വയോധികന്‍ ശരിക്കും അനുഭവിക്കുകയായിരുന്നു. ഓട്ടോയെന്ന് കരുതി പോലീസ് ജീപ്പിനു കൈകാണിച്ച കാഴ്ചക്കുറവുള്ള വയോധികന്‍ പിന്നീട്  . ഇനി ജീവിതത്തില്‍ ഒരു വണ്ടിയേയും കൈകാണിക്കാനുള്ള ധൈര്യം അദ്ദേഹത്തിനില്ല. അത്രയ്ക്ക് പോലീസുകാര്‍ അദ്ദേഹത്തെ ചവിട്ടിക്കൂട്ടി. ഒരു തെറ്റും ചെയ്യാത്ത മണക്കാട് മാടശ്ശേരി സ്വദേശി മാധവനാണ് (64) പോലീസിന്റെ ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയശേഷം വീട്ടിലേയ്ക്ക് മടങ്ങവെയാണ് സംഭവം. വാഹനം കാത്ത് റോഡരികില്‍ നില്‍ക്കുന്ന സമയത്ത് പോലീസ് ജീപ്പ് അതുവഴി വന്നു. ഓട്ടോയാണെന്ന് കരുതിയ മാധവന്‍ അറിയാതെ പോലീസ് ജീപ്പിന് കൈകാണിക്കുകയായിരുന്നു. വാഹനം നിര്‍ത്തിയ പോലീസ് അസഭ്യം പറഞ്ഞശേഷം മാധവനെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ് ഇടതുകണ്ണിന് പരുക്കേറ്റിറ്റുണ്ട്. കൈയ്യിലുണ്ടായിരുന്ന 4500 രൂപ പോലീസുകാര്‍ പിടിച്ചുവാങ്ങിയതായും പരാതിയില്‍ പറയുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയും ഉണര്‍ന്ന് കഴിഞ്ഞു. ഇതുപോലുള്ള പോലീസുകാര്‍ക്ക് ഇതേ ഉള്ളൂ പണി. അധികാരികള്‍ കണ്ണു തുറന്നോളും.