ഡല്‍ഹിയില്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഗ്രേറ്റര്‍ നോയ്ഡയിലെ ഗോര്‍ സിറ്റിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ജലി അഗര്‍വാള്‍ (42), മകള്‍ മണികര്‍ണിക (11) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ബാറ്റുകൊണ്ട് തലയ്ക്ക് നരവധി തവണ അടിച്ചും കുത്തിയുമാണ് ഇരുവരെയും കൊലപ്പെടുത്തിയത്. അഞ്ജലിയുടെ തലയില്‍ അടിയേറ്റ ഏഴു മുറിവുകളും മണികര്‍ണികയുടെ തലയില്‍ അഞ്ച് മുറിവുകളുമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്‍റെ അടുത്ത് നിന്നും രക്തം പുരണ്ട കത്രിക ലഭിക്കുകയും ചെയ്തിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് അഞ്ജലിയുടെ പത്താം ക്ലാസില്‍ പഠിക്കുന്ന മകനാണ് കസ്റ്റഡിയിലായിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടിന് ഇയാള്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഫ്ളാറ്റിലേക്കു കയറിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. രാത്രി 11.30 ന് ഫ്ളാറ്റില്‍നിന്നും ഇറങ്ങിപ്പോകുന്നതിന്‍റെ ദൃശ്യമാണ് അവസാനം ഇയാളുടേതായി ലഭിച്ചത്. ഡല്‍ഹിയിലെ ചാന്ദിചൗക്കില്‍ ഇയാളെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ വീട്ടിലെ കുളിമുറിയില്‍നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.

കൊലയാളി ഗെയിം ബ്ലൂവെയ്ലിനേക്കാള്‍ മാരകമായ ഗാംഗ്സ്റ്റര്‍ ഇന്‍ ഹൈസ്കൂള്‍ എന്ന ഗെയിമിന് അടിമയായിരുന്നു കുട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഈ ഗെയിമുമായി ബന്ധപ്പെട്ട ഇലക്‌ട്രോണികിസ് ഉപകരണങ്ങള്‍ വീട്ടല്‍നിന്നും ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.