ജോളി മാത്യൂ

സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രതിരൂപം. മാനവികതയുടെയും മനുഷ്യത്വത്തിൻ്റെയും സ്വയം വത്ക്കരണം. അർപ്പണബോധത്തിൻ്റെയും ഉൾക്കൊണ്ട മനോഭാവത്തിൻ്റെയും പ്രയോക്താവ്. നേഴ്സ്മാരെക്കുറിച്ചുള്ള വിശേഷണങ്ങൾ ഇനിയും ഏറെയുണ്ട്… തീർച്ചയായും അവർ അത് അർഹിക്കുന്നതാണ്..

കോവിഡ് മഹാമാരി കാലഘട്ടങ്ങളിൽ എല്ലാം മറന്ന് സ്വയം ഹോമിക്കുവാൻ മനസാ തയ്യാറായി. ജീവൻ്റെ വിലയറിഞ്ഞ് സമാനതകളില്ലാതെ കർമ്മനിബന്ധരായ സഹോദരിമാരെ, നമ്മളിലെ ദൈവാംശം പ്രതിഫലിക്കുകയായിരുന്നു. ഏത് പ്രതിസന്ധി ഘട്ടങ്ങിലും സമ്മർദ്ദങ്ങളിലും തളരാത്ത ചോരാത്ത നിശ്ചയ ദാർഢ്യവും അതിജീവനത്തിൻ്റെ കരുത്തും നമ്മളെ നമ്മളാക്കി വേറിട്ട് നിർത്തുന്നു.

ഈ കർമ്മ മണ്ഡലത്തിലെ പ്രിയ മാലാഖാമാരേ, നമ്മൾ തളരാൻ പാടില്ല. പോരാടണം. സൂര്യനായും ചന്ദ്രനായും എന്നും പ്രകാശിക്കണം. വേദനിക്കുന്നവർക്ക് വെളിച്ചമാകണം. സ്നേഹത്തിൻ്റെ ഒരു തൂവലെങ്കിലും കൊഴിച്ചിട്ടിട്ടേ ഈ ഭൂമിയിൽ നിന്ന് മടങ്ങാവൂ..

ഇന്ന് ലോക നേഴ്സസ് ദിനം. ലോകം നമ്മളെ ആദരിക്കുന്നു. മൂവായിരത്തോളം സഹപ്രവർത്തകരുടെ ജീവൻ കോവിഡ് എടുത്തു. എങ്കിലും നമ്മൾ തളരാൻ പാടില്ല. അവസാന ശ്വാസം വരെയും നമ്മൾ കൂടെയുണ്ടാവണം. രോഗികളെ മരണത്തിന് വിട്ടുകൊടുക്കാതെ നമ്മൾ പോരാടണം. ആതുര സേവന രംഗത്തേയ്ക്ക് കടന്നു വരുന്നവർക്ക് നമ്മൾ പ്രചോദനമാകണം. നമ്മൾ എടുത്ത പ്രതിജ്ഞയിൽ ഉറച്ച് നിൽക്കാം..

ലോകത്തിലാകമാനം ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സഹോദരിമാർക്കും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിൻ്റെ ആശംസകളും പ്രാർത്ഥനയും നേരുന്നു.

ജോളി മാത്യൂ : ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറം സ്ഥാപക പ്രസിഡൻ്റ്, രൂപതയുടെ അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ ജോയിൻ്റ് സെക്രട്ടറി, C C ഗ്ലോബൽ മെഡിക്കൽ കൗൺസിൽ മെമ്പർ, നോർത്ത് കുമ്പ്രിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അഡ്വാൻസ് ക്ലിനിക്കൽ പ്രാക്ടീഷ്യനർ എന്നീ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.