ജോസ്‌ന സാബു സെബാസ്റ്റ്യൻ

എന്തൊക്കെയായാലും കൊറോണാ കാലത്ത് ആകെയുള്ള ഒരു ആശ്രയം ടിവിയിൽ വരുന്ന സിനിമകളും പ്രോഗ്രാമുകളുമാണ് . കൂടുതലും കുഞ്ഞുങ്ങളും ടീനേജുകാരും അവരുടെ ടെവലപ്മെന്റ് സ്റ്റേജിൽ വികസിപ്പിക്കുന്ന ഐഡിയാസുകൾക്ക് മീഡിയയിൽ വരുന്ന ഓരോ കാര്യങ്ങൾക്കും നല്ലൊരു പങ്ക് ഉണ്ട് . അപ്പോൾ ഒരു വാർത്ത അല്ലെങ്കിൽ ആർട്ട് അതെങ്ങനെ സമൂഹത്തെ ബാധിക്കുന്നു എന്നുകൂടി മനസിലാക്കി പ്രവർത്തിക്കാനുള്ള ചില സാമൂഹിക ബാധ്യതകൾ മീഡിയ പീപ്പിൾ , മതനേതാക്കന്മാർ, ആർട്ടിസ്റ്റ്സ് എന്നിവർക്ക് ഉണ്ടെന്നുള്ളതും മറന്നു കൂടാ

എന്റെ അഭിപ്രായത്തിൽ ഒരു സ്ത്രീക്ക് അവൾ ആഗ്രഹിക്കുന്നത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷെ എന്തിനും അതിന്റേതായ സമയവും തക്കതായ കാര്യവും ഉണ്ടാകണം . അല്ലാതെ എന്റെ ഗർഭപാത്രമാണ് എന്റെ ശരീരമാണ് അതുകൊണ്ട് അതിലുള്ള കുഞ്ഞിനോട് ഞാൻ എന്തും ചെയ്യുമെന്നുള്ള മനോഭാവം ശരിയല്ല. വേണ്ടാത്ത ഒരു ഗർഭം ആണേൽ അത് വരുത്തിവക്കുന്നതിനു മുമ്പേ തടയാൻ ഇന്നൊക്കെ എന്തുമാത്രം പോംവഴികളുണ്ട് . അതൊന്നും നോക്കാതെ വരുത്തിവച്ചിട്ടു പിഴുതു കളയുന്നത് അത് ഒരു നൊമ്പരം തന്നെയാണ് .

കാരണം ഒരു ഗർഭസ്ഥ ശിശുവാണ് ഈ ലോകത്തിലെ ഏറ്റവും ബലഹീനമായ ലൈഫ് . ഒരുവയസുള്ള ഒരു കുട്ടിയെപോലും നമ്മളെന്തേലും ചെയ്താൽ അത് കരയുകയോ ചവിട്ടുകയോ അങ്ങനെ എന്തെങ്കിലും തരത്തിലുള്ളൊരു റെസിസ്റ്റൻസ് കാണിച്ചിരിക്കും . പക്ഷെ ഗർഭസ്ഥശിശുവിന്റെ അവസ്ഥ അങ്ങനല്ല അവ തീർത്തും മേഴ്‌സി ഫുൾ ആണ് .

ഇവിടെ നമ്മൾ മനസിലാക്കേണ്ടത് നമ്മുടെ ശരീരം ഒരുതരത്തിൽ ഒരു നിർമ്മാണ കേന്ദ്രമാണ് . അവിടെ രണ്ടു സെല്ലുകൾ ഒരുമിച്ചു ചേർന്ന് ഒരു കോശമായി മാറി അവയ്ക്ക് ശരിക്കുള്ള ജീവൻ വച്ചുതുടങ്ങുന്നത് 42 മുതൽ 48 ദിവസങ്ങൾക്കുള്ളിലായാണ് . ആ ഒരു സമയ പരിധിക്കുള്ളിൽ താൻ കിടക്കുന്ന ഗർഭപാത്രം തനിക്കു സ്യൂട്ടബിൾ ആയ സ്ഥലമല്ല എന്ന് മനസിലാക്കിയാൽ അവ തന്നെ ആ സ്ത്രീയിൽ നിന്നും പിന്തിരിയും .
പിന്നെ വളരെ അപൂർവ്വമായ ചില ലൈഫ് എൻട്രിസ് മാത്രം 48 ദിവസത്തിന് ശേഷം സംഭവിക്കുന്നവ ആണ് ( ഗൗതമ, യശോദാ )അത് വേറൊരു ടോപ്പിക്ക് ആണ്
But A truly connection between the body and life will happen between 84 to 90 days.

അതുകൊണ്ടാണ് പണ്ടുള്ളവർ ഗർഭിണികൾക്ക് പ്രത്യേക പരിചരണം കൊടുത്തു പോന്നിരുന്നത് . പണ്ടുള്ളവർ അവളെ രാത്രികാലങ്ങളിൽ പുറത്തിറക്കാറില്ലായിരുന്നു, അടിവസ്ത്രങ്ങൾ വെളിയിൽ ഇടീക്കാറില്ലായിരുന്നു, ചില ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്നും ചില കാഴ്ചകൾ കാണുന്നതിൽ നിന്നുമൊക്കെ വിലക്കിയിരുന്നു .

പക്ഷെ ഇന്നത്തെ സ്ത്രീയുടെ സ്ഥിതി അതല്ല , അവൾ ജോലിക്കു പോയേ പറ്റൂ, തിക്കിലും തിരക്കിലും ഇടപെട്ടേ പറ്റൂ, കിട്ടുന്നവ കഴിച്ചേ പറ്റൂ, പലവിധ ദുരുപയോഗങ്ങളിൽ നിന്നും രക്ഷപ്പെട്ടാൽ തന്നെ ഭാഗ്യം . എന്നാൽ ഇതിൽ നിന്നൊക്കെ രക്ഷപെടാൻ ഗർഭാവസ്ഥയിൽ ഒരു ഒന്നൊന്നര വർഷം വരെയൊക്കെ ജോലിയിൽ നിന്ന് ശമ്പളം മേടിച്ചു വീട്ടിൽ ഇരിക്കാൻ പറ്റുന്ന സാഹചര്യവും ഈ ലോകത്തില്ല .

എന്തിനേറെ പ്രകൃതിപോലും ഒരു സ്ത്രീയെ അതിനായ് അണിഞ്ഞൊരുക്കുന്നുമുണ്ട് . അതായത് ഒരു ആൺകുട്ടിയെ പ്രസവിച്ചാൽ അവൾ ഉത്പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാരവും പെൺകുഞ്ഞിനെ പ്രസവിച്ചാലുള്ള പാലിന്റെ ഗുണനിലവാരവും വരെ വ്യത്യസ്തമായിരിക്കും. അതെ സമയം അവൾ ഒരാൾ ആണും മറ്റെയാൾ പെണ്ണുമായ ഒരു ഇരട്ടയെ പ്രസവിച്ചാൽ പോലും രണ്ടു ബ്രെസ്റ്റും ഉല്പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാരം വരെ വ്യത്യസ്തമായിരിക്കും.

അതുകൊണ്ടൊക്കെ ഗർഭധാരണം എന്ന പ്രക്രിയ വെറുതെ ഒരു വയർ തള്ളൽ പ്രക്രിയ അല്ല . മറിച്ചു നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് . കാരണം ദശലക്ഷക്കണക്കിനു പരിണാമം സംഭവിച്ചു ഉരിതിരിഞ്ഞു വന്ന പ്രകൃതിയുടെ ഫൈനൽ പ്രോഡക്റ്റ് ആണ് നമ്മൾ . അതുകൊണ്ടാണ് പ്രകൃതി എല്ലാം സൃഷ്ടിച്ചതിനു ശേഷം മനുഷ്യനെ സൃഷ്ടിച്ചത് .

എന്നാൽ ഇന്ന് സാമ്പത്തിക ഭദ്രത മാത്രം തലയ്ക്കു പിടിച്ച നമ്മൾ നമ്മളിൽ നടക്കുന്ന ഈ മനോഹരമായൊരു പ്രതിഭാസത്തിന് അത്ര അധികം ശ്രദ്ധ കൊടുക്കുന്നുവെന്ന് തോന്നുന്നില്ല .

ഇന്ന് പല പെൺകുട്ടികളും വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യത്തിനുത്തരമായി മാത്രം ഒരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ ആ കുഞ്ഞിന് നഷ്ടങ്ങൾ ഏറെയാണ് . കാരണം ഗർഭപാത്രത്തിൽ ഉള്ള കുട്ടിയുടെ മസ്തിഷ്ക വളർച്ചയ്ക്ക് ആ കുട്ടി വളരുന്ന അന്തരീക്ഷം വളരെ പ്രധാനമാണ്. ശാന്തമായ അന്തരീക്ഷം ഗുണനിലവാരമുള്ള ഭക്ഷണം, അമ്മയുടെ മനസ് എന്നിവയെല്ലാം ആ കുഞ്ഞിന്റെ വളർച്ചയെ ബാധിക്കുന്നു .

ഇന്ത്യപോലൊരു രാജ്യത്ത് ഒരു കുഞ്ഞിന് ജന്മം കൊടുത്താൽ തന്നെ അവൾക്കു ജീവിക്കാനാകുമെന്നതിനു എന്തുറപ്പാണുള്ളത് . കാരണം നമ്മുടെ രാജ്യമാണ് ഏറ്റവും കൂടുതൽ പെൺകുഞ്ഞുങ്ങളെ കൊന്നൊടുക്കിയിട്ടുള്ളത് . അത് സ്വന്തം അമ്മമാരായിട്ടും അപ്പൻമാരായിട്ടും സ്വന്തക്കാരായിട്ടും വേറെ പല നരഭോജികളായിട്ടുമൊക്കെ നമ്മടെ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ ചരിത്രം ഇപ്പോഴും തുടർക്കഥയാണ് . കൂടാതിന്നു ഒരു കുഞ്ഞിന് നല്ലതു പറഞ്ഞു കൊടുത്തു വളർത്താൻ വീട്ടിൽ ആളില്ല ,മുത്തശ്ശി കഥകളില്ല, നാമം ചൊല്ലലില്ലാ , നല്ലതു കണ്ടുവളരുവാൻ നന്മയുള്ളവരേം കാണാനില്ല …

അപ്പോൾ ഗർഭിണിയാകുക എന്നത് ചുമ്മാ ഒരു പ്രത്യത്പാദന പ്രക്രിയ മാത്രമല്ല. അടുത്ത തലമുറയിലേക്കുള്ള നല്ലൊരുപറ്റം ജനതകളെ ഉല്പാദിപ്പിക്കാൻ ഒരു സ്ത്രീ ശാരീരികമായും മനസികാപരമായുമെല്ലാം തയ്യാറാകേണ്ടതുണ്ട്. ഗർഭം കഴിഞ്ഞാൽ തന്റെ കുഞ്ഞിന്റെ ഭാവി സുരക്ഷിതത്വം ആക്കാനുള്ള സാഹചര്യം തനിക്കുണ്ടോ എന്ന് മനസിലാക്കേണ്ടതുണ്ട് . താൻ ജോലിക്കുപോവുമ്പോഴും ആ കുഞ്ഞിനെ സേഫ് ആക്കാൻ കഴിയുമോ എന്ന് ചിന്തിക്കേണ്ടതുണ്ട് . ഇവിടെയൊക്കെ കൂട്ടുകുടുംബ മഹിമയും വൃദ്ധ മന്ദിരങ്ങളുടെ ദാരിദ്രവും നമ്മൾ മറന്നുപോവുകയും അരുത് .

അതുകൊണ്ടൊക്കെ ഇങ്ങനെ എന്തോ ഒരു നിരന്തര പ്രക്രിയപോലെ പെണ്ണുങ്ങൾ പ്രസവിച്ചാലേ പെണ്ണാകൂ എന്ന കാഴ്ചപ്പാടിനോടെനിക്ക് യോജിക്കാനാവില്ല .

പക്ഷെ ഒരു പ്ലാനിങ്ങുമില്ലാതെ ഒരുദിവസം അവൾ ഗർഭിണി ആണെന്നറിഞ്ഞാൽ, അവൾ പ്രിപ്പേർഡ് അല്ലെങ്കിൽ കുറഞ്ഞതൊരു 48 ദിവസങ്ങൾക്കുള്ളിൽ തന്നെയെങ്കിലും കുഞ്ഞിനെ വേണമോ വേണ്ടയോ എന്ന തീരുമാനം എടുക്കാൻ അവൾക്ക് കഴിയണം . ഇനി അത് ഏറ്റവും കൂടിപ്പോയാൽ ഒരു 14 ആഴ്ച….അതിൽ കൂടരുത് .

കാരണം ആ ഒരു സ്റ്റേജ് കഴിയുമ്പോൾ കുഞ്ഞിന് അമ്മയോടുള്ള ഇമോഷണൽ അറ്റാച്ച്മെന്റ് കൂടും. അങ്ങനെ അമ്മയോട് വൈകാരികമായ ഒരടുപ്പം വന്ന ശേഷം ആ കുരുന്നിനെ പിഴുതെറിയുവാൻ ഒരമ്മയ്ക്കും കഴിയാതിരിക്കട്ടെ …..