മെല്‍ബണില്‍ മലയാളി യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃപീഡനം കൊണ്ടാണെന്ന ആരോപണം നിഷേധിച്ച് മരിച്ച മോനിഷയുടെ ഭര്‍ത്താവ് അരുണ്‍. വിവാഹത്തിനു മുമ്പും ശേഷവും മോനിഷ ആത്മഹത്യാപ്രവണത കാണിച്ചിട്ടുണ്ടെന്ന് മോനിഷയുടെ ഭര്‍ത്താവ് അരുണ്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപെടുത്തി .
കഴിഞ്ഞ മാസം ഏഴിനാണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി മോനിഷ ആത്മഹത്യ ചെയ്തത്. വീടിനോട് ചേര്‍ന്നുള്ള ഗാരേജില്‍ തൂങ്ങിമരിച്ച നിലയില്‍ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായി ഭര്‍ത്താവ് അരുണ്‍ തന്നെയാണ് നാട്ടില്‍ വിളിച്ചറിയിച്ചത്. ഭര്‍ത്താവിന്റെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാട്ടി മോനിഷയുടെ അമ്മ പൊലീസില്‍ നല്‍കി. എന്നാല്‍ മോനിഷയ്ക്ക് ആത്മഹത്യാ പ്രവണത നേരത്തെ ഉണ്ടായിരുന്നുവെന്ന് അരുണ്‍ പറയുന്നു. വിവാഹത്തിന് മുമ്പും ആത്മഹത്യാശ്രമം നടന്നിട്ടുണ്ട്.

മോനിഷയുടെ സംസ്കാരചടങ്ങിലോ മരണാനന്തര ചടങ്ങുകളിലോ പങ്കെടുക്കാതെ രഹസ്യമായി കടന്നുവെന്ന ആരോപണവും അരുണ്‍ നിഷേധിച്ചു. നഴ്സിങ് ബിരുദധാരിയായ അരുണ്‍ ഒാസ്ട്രേലിയയിലെ ആശുപത്രിയില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം കഴിച്ചതെന്നും ആരോപണമുന്നയിച്ചിരുന്നു. ഇതിന് അരുണിന്റെ മറുപടി ഇങ്ങനെ ഏതന്വേഷണവും നേരിടാന്‍ ഒരുക്കമാണെന്നും അരുണ്‍ പറയുന്നു .