ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഐ എസ് ഐ എസ് ക്യാമ്പിൽ ജനസംഖ്യ വർധിപ്പിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നതായി വാർത്തകൾ പുറത്ത് വരുന്നു. ക്യാമ്പുകളിൽ പുരുഷൻമാരില്ലാത്തതിനാൽ ഖിലാഫത്തിലെ ജനസംഖ്യ വർധിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ഐ എസ് ഐ എസ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും അവരെ സിറിയൻ തടങ്കൽ കേന്ദ്രങ്ങളിൽ ഗർഭം ധരിക്കാനും നിർബന്ധിച്ചതായും റിപ്പോർട്ട് . ഇതിനായി കുഞ്ഞുകുട്ടികളെ വരെ ലൈംഗിക പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും കുട്ടികൾ പറയുന്നു. അഹ്മത് (13), ഹമീദ് (14) എന്നിവരാണ് ഈ നിർണായക വിവരം പുറത്ത് പങ്കുവെച്ചത്.

ബ്രിട്ടനിൽ നിന്നുള്ള ജിഹാദി വധുക്കളായ ഷമീമ ബീഗം, അമേരിക്കൻ വംശജയായ ഹോദ മുത്താന എന്നിവരെ പാർപ്പിച്ചിരിക്കുന്ന റോജ് ക്യാമ്പിലും ഇത് നടക്കുന്നുണ്ടെന്ന് അവർ സ്ഥിരീകരിച്ചു.
വിശാലമായ അൽ-ഹോൾ ക്യാമ്പിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള പതിനായിരക്കണക്കിന് സ്ത്രീകളും കുട്ടികളും താമസിക്കുന്നുണ്ട്. അക്രമവും ചൂഷണവും നിയമലംഘനവും അവിടെ വ്യാപകമാണെന്നാണ് അന്താരാഷ്ട്ര എയ്ഡ്സ് ഗ്രൂപ്പുകൾ പറയുന്നത്. അൽ-ഹോൾ ക്യാമ്പിലെ ഐ എസ് ഐ എസുമായി ബന്ധമുള്ള ചില സ്ത്രീകൾ ഇപ്പോഴും തങ്ങളുടെ കുട്ടികളിൽ തീവ്രവാദ ആശയങ്ങൾ പകർന്നു നൽകുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏതാനും ദിവസങ്ങൾക്കുള്ളിൽ എട്ട് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചെന്ന് ആൺകുട്ടികളിൽ ഒരാൾ പറഞ്ഞു. ഷമീമ ബീഗം, ഹോദ മുത്താന എന്നിവരെ പാർപ്പിച്ചിരിക്കുന്ന റോജ് ക്യാമ്പിലും സമാനമായ സംഭവങ്ങൾ നടക്കുന്നുണ്ട്. ക്യാമ്പിൽ ഉയർന്ന ഗർഭധാരണ നിരക്ക് ഉണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ വെളിപ്പെടുത്തൽ ഗൗരവത്തോടെ കാണണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം.