ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

എൻ എച്ച് എസിൽ നേഴ്സുമാരുടെ എണ്ണക്കുറവ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സർവീസിൽ നിലവിലുള്ള നഴ്സുമാർ അമിത ജോലി മൂലം വലയുകയാണ്. തൽഫലമായി അവരുടെ ശാരീരികവും മാനസികവുമായ സമ്മർദ്ദം വർദ്ധിക്കുകയും ചെയ്യുന്നു. അതിന്റെ മറ്റൊരു ഇരയാണ് യുകെയിൽ വാഹനാപകടത്തിൽ മരിച്ച കെറി ബ്രൗണെ എന്ന നഴ്സ്. ഒരാഴ്ചയ്ക്ക് ഇടയിൽ തന്നെ വർക്ക് ലോഡ് കാരണം അകാലമരണം മരിച്ച രണ്ടാമത്തെ നേഴ്സ് ആണ് കെറി.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്ന വഴിയിൽ കാസിൽ ഐലൻഡിലെ മീൻ വെയിൽട്രിമിലെ എൻ 21 ൽ ജീപ്പുമായി കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ആണ് 26കാരിയായ കെറി മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ലണ്ടനിലാണ് കെറി പഠിച്ചതും പരിശീലനം നേടിയതും. പിന്നീട് വിറ്റിംഗ് ടൺ ഹെൽത്ത് എൻഎച്ച്എസ് ട്രസ്റ്റിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു . 2016 ൽ ലണ്ടൻ റോസ് ഓഫ് ട്രാലി സൗന്ദര്യമത്സരത്തിൽ ഫൈനലിസ്റ്റായ കെറി തന്റെ കുടുംബത്തിന്റെ അടുത്തു ജോലി ചെയ്യുന്നതിനായിഅടുത്തിടെ ഇംഗ്ലണ്ടിൽ നിന്ന് അയർലണ്ടിലേക്ക് മടങ്ങിയിരുന്നു.

കെറിയുമായി കൂട്ടിയിടിച്ച ജീപ്പിൽ ഉണ്ടായിരുന്ന ഡ്രൈവറേ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഷോക്കിൽ ആയ ഡ്രൈവർ പക്ഷേ സമചിത്തത വീണ്ടെടുത്ത് എമർജൻസി സർവീസിന് വിവരമറിയിക്കുകയായിരുന്നു.
അടുത്തടുത്ത ദിവസങ്ങളിൽ കൊല്ലപ്പെട്ടിരിക്കുന്നു 2 എൻഎച്ച്എസ് നഴ്സുമാർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.