ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബി ആൻഡ് എം, ഐസ് ലാൻഡ്, ലിഡിൽ, ന്യൂ ലുക്ക്‌, എന്നീ സ്റ്റോറുകൾ രാജ്യത്തുടനീളം അടച്ചുപൂട്ടുന്നു. എനർജി ബില്ലുകൾ കുതിച്ചുയരുകയും ഹൈസ്ട്രീറ്റ് സ്റ്റോറുകൾക്ക് നികുതി വർദ്ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്റ്റോറുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്. ബി ആൻഡ് എംമ്മിന്റെ രണ്ട് സ്റ്റോറുകൾ ഈ മാസം അടച്ചുപൂട്ടും, അതേസമയം ഐസ്‌ലാൻഡും ന്യൂ ലുക്കും ഒന്ന് വീതവും ലിഡ്‌ലിന് രണ്ട് സ്‌റ്റോറുകളും പ്രവർത്തനം നിർത്തിവെക്കും. സെന്റർ ഫോർ റീട്ടെയിൽ റിസർച്ച് പറയുന്നതനുസരിച്ച്, വ്യവസായത്തിലുടനീളം അടച്ചുപൂട്ടലുകളുടെ കാലമാണ് വരാൻ പോകുന്നത് എന്നാണ്. വർദ്ധിച്ചുവരുന്ന ചിലവുകൾ വ്യവസായ സമ്പ്രദായത്തെ തകർക്കുകയാണ്.

ഫ്രോസൺ ഫുഡ് കമ്പനിയായ ഐസ്‌ലാൻഡും വെയിൽസിലെ ഫ്ലിന്റിലെ ഒരു ബ്രാഞ്ച് അടയ്ക്കും. ബി ആൻഡ് എം ഈ മാസം ബോൾട്ടന്റെ ബേൺഡൻ റീട്ടെയിൽ പാർക്കിലെ സ്റ്റോർ അടച്ചുപൂട്ടും. പല സ്റ്റോറുകളിലെ ആളുകളെയും ഇതനുസരിച്ച് മറ്റിടങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. ചെഷയറിലെ വിഡ്‌നസിലെ മറ്റൊരു സ്റ്റോറും ഉടൻ പൂട്ടുമെന്നാണ് പുറത്ത് വരുന്ന വിവരം. വരും ദിവസങ്ങളിൽ കൂടുതൽ വ്യവസായ മേഖലകളിൽ സമാനമായ മാറ്റം പ്രതിഫലിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

യുകെയിലുടനീളമുള്ള ബി ആൻഡ് എം സ്റ്റോറുകളുടെ എണ്ണം ഇപ്പോൾ 700-ലധികമാണ്. ഫ്രോസൺ ഫുഡ് കമ്പനിയായ ഐസ്‌ലാൻഡും വെയിൽസിലെ ഫ്ലിന്റിലെ ഒരു ശാഖയും അടയ്ക്കും. മറ്റൊന്ന് ബെക്കിൾസിലെ സഫോൾക്കിൽ അടുത്ത മാസം ആരംഭിക്കും. ദി ഫുഡ് വെയർഹൗസിനൊപ്പം 1,000-ത്തിലധികം സ്റ്റോറുകളുള്ള സൂപ്പർമാർക്കറ്റ് ശൃംഖലയ്ക്ക് കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കുകൾ വരെ ഏകദേശം നാല് മില്യൺ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഊർജ്ജ ബില്ലിൽ 20 മില്യൺ പൗണ്ട് വർധിച്ചതിനാൽ പുതിയ സ്റ്റോർ ഓപ്പണിംഗുകൾ നിർത്തലാക്കാൻ നിർബന്ധിതരായെന്ന് കമ്പനി സിഇഒ ബോസ് റിച്ചാർഡ് വാക്കർ മുന്നറിയിപ്പ് നൽകി.