സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‌ കൊറോണ വൈറസ് ബാധിച്ചു . കൊറോണ വൈറസ് ടെസ്റ്റ് പോസിറ്റീവാണെന്നും , കൊറോണ ബാധയുടെ ചെറിയ ലക്ഷങ്ങൾ ബോറിസ് ജോൺസനിൽ കണ്ടു തുടങ്ങിയതായും ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ്സ് വൈറ്റി പ്രസ്താവനയിൽ അറിയിച്ചു .

കഴിഞ്ഞ 24 മണിക്കൂറുകളായിട്ട്  കൊറോണ വൈറസ് ബാധയുടെ ലക്ഷങ്ങളായ പനിയും ചുമയും തുടങ്ങിയിരുന്നു . അതുകൊണ്ട് തന്നെ താൻ സെൽഫ് ഐസൊലേഷനിലേയ്ക്ക് മാറുകയാണെന്നും എന്നാൽ വീട്ടിൽ ഇരുന്നുകൊണ്ട് ഗണ്മെന്റിനൊപ്പവും , നിങ്ങളോടൊപ്പവും ചേർന്ന് നിന്ന് കോറാണയ്ക്കെതിരെ പോരാടുമെന്നും ബോറിസ് ജോൺസൺ വീഡിയോ കോൺഫറൻസിലൂടെ അറിയിച്ചു .

കോവിഡ് 19 സ്ഥിരീകരിച്ച താൻ പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കുമെന്നും അറിയിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ബോറിസ് ജോണ്‍സണ്‍ തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്. പനിയും ചുമയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളെ തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഔദ്യോഗിക വസതിയില്‍ ഇരുന്നുകൊണ്ട് വീഡിയോ കോണ്‍ഫറസിലൂടെ ചുമതലകള്‍ നിറവേറ്റുമെന്നും ബോറിസ് ജോണ്‍സന്‍ അറിയിച്ചു. വ്യാഴാഴ്ച പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്തതിന് ശേഷമാണ് ബോറിസിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

[ot-video]

[/ot-video]