ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ മുൻനിര കമ്പനികൾ ഈ വർഷം നിക്ഷേപകർക്ക് ഏറ്റവും കൂടിയ നിരക്കിൽ ലാഭവിഹിതം നൽകിയതിന്റെ കണക്കുകൾ പുറത്തുവന്നു. ഡിവിഡന്റുകളിലും ഷെയർ ബൈ ബാക്ക് പ്രോജക്ടുകളിലുമായി 139 മില്യൺ പൗണ്ട് ആണ് നിക്ഷേപകർക്ക് ലഭിച്ചത്. ഇത് രാജ്യത്തിലെ സ്റ്റോക്ക് മാർക്കറ്റിന്റെ ചരിത്രത്തിലെ സർവകല റെക്കോർഡ് ആണ് .


സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തിയിട്ടുള്ള പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് ഉയർന്ന തോതിലുള്ള നിക്ഷേപം അനുഗ്രഹമാകും. പ്രത്യേകിച്ച് പണപെരുപ്പവും ജീവിത ചിലവിലുള്ള ക്രമാതീതമായ വർദ്ധനവും ഭീമമായ രീതിയിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉയർന്ന തോതിലുള്ള ലാഭ വിഹിതം കൂടുതൽ ആളുകളെ ഷെയർ മാർക്കറ്റിലേയ്ക്ക് ആകർഷിക്കപ്പെടാൻ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ഷെൽ , ബിപി, എച്ച്എസ്ബിസി എന്നിവയാണ് ഏറ്റവും കൂടുതൽ ലാഭവിഹിതം നിക്ഷേപകർക്ക് നൽകിയത് . 2022 – ൽ നിക്ഷേപകർക്ക് ലഭിച്ച ലാവ വിഹിതം 138 ബില്യൺ പൗണ്ട് ആയിരുന്നു. നിക്ഷേപ പ്ലാറ്റ്ഫോം ആയ എ ജെ ബെല്ലിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് 100 മുൻ നിര കമ്പനികളുടെ ലാഭവിഹിതം 139 മില്യൺ ആയിട്ടുണ്ട് . വരും ആഴ്ചകളിൽ സ്റ്റോക്ക് മാർക്കറ്റ് കുതിക്കുകയാണെങ്കിൽ ലാഭവിഹിതം ഇനിയും ഉയരാനാണ് സാധ്യത.