ന്യൂസ് ഡെസ്ക് മലയാളം യുകെ

കനത്ത നഷ്ടം നേരിടുന്നതിനെ തുടർന്ന് ബ്രിട്ടീഷ് സ്റ്റീൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതിമാസം 30 മില്യൺ പൗണ്ടിന്റെ നഷ്ടമാണ് കമ്പനി നേരിടുന്നത്. നിലവിൽ 4500 തൊഴിലാളികളാണ് ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്യുന്നത്.

ഇരുമ്പയിര് ഉരുക്കാൻ പരമ്പരാഗത ചൂളകൾക്ക് പകരം ഇലക്ട്രിക് ഫർണറുകൾ ഉപയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്താനുള്ള നടപടിയിലാണ് കമ്പനി. പകുതിയോളം വരുന്ന തൊഴിലാളികളുടെ ജോലി നഷ്ടമാകുന്നതിന് ഒരു കാരണമായി ഇതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് .കമ്പനിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ചൈനീസ് കമ്പനിയായ ജിൻഗ്യെ ഗ്രൂപ്പിന് യുകെ ഗവൺമെൻറ് 300 മില്യൻ പൗണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.


കമ്പനിക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ള ധനസഹായം തൊഴിൽ അവസരങ്ങൾ സംരക്ഷിക്കാൻ കൂടിയാണ്. അതുകൊണ്ടുതന്നെ തൊഴിൽ അവസരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള കമ്പനിയുടെ നടപടി സർക്കാരിൽ നിന്നും ലഭിക്കുന്നതിനുള്ള സഹായധനത്തെഎങ്ങനെ ബാധിക്കും എന്ന് വ്യക്തമല്ല . ഇന്ത്യൻ കമ്പനിയായ ടാറ്റാ സ്റ്റീലിന് കമ്പനി നവീകരണത്തിനായി 500 മില്യൺ പൗണ്ടിൻറെ പിന്തുണ പാക്കേജ് സർക്കാർ അടുത്തയിടെ അംഗീകരിച്ചിരുന്നു.