ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ പേഴ്‌സണല്‍ അലവന്‍സിന്റെ നിരക്ക് ഉയര്‍ത്തി. 12,500 പൗണ്ടായാണ് അലവന്‍സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നികുതി കൂടാതെ വ്യക്തികള്‍ക്ക് ലഭിക്കുന്ന മിനിമം വരുമാനമാണ് പേഴ്‌സണല്‍ അലവന്‍സ്. നേരത്തേ ഇത് 11,850 പൗണ്ടായിരുന്നു. വര്‍ഷം 12,500 പൗണ്ടില്‍ കൂടുതല്‍ വരുമാനം നേടുന്നവര്‍ക്ക് 130 പൗണ്ടിന്റെ അധിക നേട്ടമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 40 ശതമാനം ഇന്‍കം ടാക്‌സ് അടക്കേണ്ട വരുമാന പരിധിയും ഇതിന് അനുസരിച്ച് വര്‍ദ്ധിക്കും. നിലവില്‍ 46,350 പൗണ്ടാണ് ഇന്‍കം ടാക്‌സ് പരിധി. ഇത് 50,000 പൗണ്ടായി ഉയരും. 9.5 ബില്യന്‍ പൗണ്ടിന്റെ ഇന്‍കം ടാക്‌സ് ഇളവ് 2019 ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.

32 മില്യന്‍ ആളുകള്‍ക്കാണ് നികുതിയിളവ് നല്‍കിയിരിക്കുന്നത്. അടിസ്ഥാന നിരക്കില്‍ നികുതി നല്‍കുന്ന ഒരാള്‍ക്ക് ഇതിലൂടെ 130 പൗണ്ട് ലാഭിക്കാനാകും. 2015 മുതല്‍ 1.7 ദശലക്ഷം ആളുകളെ നികുതി പരിധിയില്‍ നിന്ന് പുറത്തു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഉയര്‍ന്ന നികുതി നിരക്കില്‍ നിന്ന് പത്തുലക്ഷത്തോളം ആളുകളെയും ഒഴിവാക്കിയിട്ടുണ്ട്. ഓസ്‌റ്റെരിറ്റി യുഗത്തിന് ഈ ബജറ്റോടെ അന്ത്യം കുറിക്കുകയാണെന്നും ബ്രിട്ടന് ശോഭനമായ ഒരു ഭാവിയാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്നും ചാന്‍സലര്‍ പറഞ്ഞു. എന്നാല്‍ തകര്‍ന്ന വാഗ്ദാനങ്ങളുടെ ബജറ്റ് എന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ഇതിനെ വിശേഷിപ്പിച്ചത്. ചാന്‍സലര്‍ എന്തൊക്കെ അവകാശപ്പെട്ടാലും ഓസ്‌റ്റെരിറ്റിക്ക് അന്ത്യമായിട്ടില്ലെന്നും കോര്‍ബിന്‍ പറഞ്ഞു.

ഇന്നലെ അവതരിപ്പിച്ച ഓട്ടം ബജറ്റിനെ പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ദ്ധനായ മാര്‍ട്ടിന്‍ ലൂയിസ് മികച്ചതെന്നാണ് വിശേഷിപ്പിക്കുന്നത്. പേഴ്‌സണല്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചതു തന്നെയാണ് ഏറ്റവും പ്രധാന മാറ്റം. 650 പൗണ്ടിന്റെ വര്‍ദ്ധനയാണ് ഇതില്‍ വരുത്തിയിരിക്കുന്നത്. അതായത് 20 ശതമാനം നിരക്കില്‍ ഈ 650 പൗണ്ട് നികുതിയായി അടക്കാം. അതിലൂടെ 130 പൗണ്ട് ഓരോരുത്തര്‍ക്കും ലാഭിക്കാനാകുമെന്നും ലൂയിസ്‌