ടോം ജോസ് തടിയംപാട്
കിഡ്‌നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടിൽ ജോൺ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രെസ്റ്റ് ക്യാൻസർ ബാധിച്ചു ചികിൽസിക്കാൻ വിഷമിക്കുന്ന കൊല്ലം ,ശാസ്താംകോട്ട സ്വദേശി കൊച്ചുകുഴി താഴത്തിൽ വീട്ടിൽ ബീന R നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് 1235 പൗണ്ട് (137085 രൂപ ) ലഭിച്ചതായി അറിയിക്കുന്നു ഈ പണം രണ്ടുപേർക്കുമായി വീതിച്ചു നൽകുമെന്ന് അറിയിക്കുന്നു ഇടുക്കി ചാരിറ്റി അവസാനിച്ചു എന്നറിയിക്കുന്നു .
പണം നൽകിയ മുഴുവൻ ആളുകൾക്കും ബാങ്കിന്റെ മുഴുവൻ സ്റ്റേറ്റ്മെന്റ് അയക്കുന്നതാണ് ലഭിക്കാത്തവർ ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക . ഞങ്ങൾ നടത്തുന്ന ഈ എളിയ പ്രവർത്തനങ്ങൾക്കു നിസീമമായ പിന്തുണ നൽകുന്ന എല്ലാ നല്ലവരായ യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നു
കരിംങ്കുന്നത്തെ ജോണിന്റെ വിഷമം ഞങ്ങളെ അറിയിച്ചത് ബെർമിംഗ്ഹാമിൽ താമസിക്കുന്ന തൊടുപുഴ സ്വദേശിയും നല്ല ഒരു മനുഷ്യ സ്നേഹിയുമായ ടോമി സെബാസ്റ്റിനാണ് ബീനയുടെ വിവരം ഞങ്ങളെ അറിയിച്ചത് ബെഡ്‌വേർതിൽ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഒരു സഹായികൂടിയായ ഷേർലി കൊന്നക്കോട്ടാണ് .രണ്ടുപേർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ , വർണ്ണ, സ്ഥല ,കാല ഭേദമന്യെയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,28 00000 (ഒരുകോടി ഇരുപത്തിഎട്ടു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..സാബു ഫിലിപ്പ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””
ബെന്നി പെരിയപ്പുറം
കേരളത്തിലെ വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ ‘ വയനാട് സംഗമം ‘ പതിമൂന്നാമത് വർഷവും വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഗ്ലോസ്റ്ററിലെ ലിഡ്നിയിൽ മൂന്നു ദിവസം നീണ്ടുനിന്ന ക്യാമ്പോടു കൂടിയാണ് നടത്തപ്പെട്ടത്. സംഗമത്തോടനുബന്ധിച്ച് കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ആവേശപൂർവ്വം നടത്തപ്പെട്ടു. കലാപരിപാടികൾക്ക് ജോസഫ്, ലൂക്ക, സജി രാമചനാട്ട് എന്നിവർ നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സംഗമത്തോടനുബന്ധിച്ച് നടന്ന ജനറൽ ബോഡിയിൽ ചെയർമാൻ രാജപ്പൻ വർഗീസ് അധ്യക്ഷനായിരുന്നു. വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം തുടങ്ങിയത്. ജോൺസൺ ചാക്കോ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മേരി മാത്യു ആശംസ നേർന്നു. പുതിയ യൂത്ത് കോർഡിനേറ്റർമാരായി ആൻ്റോ മാത്യു, ഷീബ സക്കറിയ , റിയ ഷിബു എന്നിവരെ തിരഞ്ഞെടുത്തു.
വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുവാനായി തുടങ്ങിയ ഫണ്ട് ശേഖരണത്തിന്റെ പുരോഗതി വിലയിരുത്തുകയും തുടർ നടപടികൾ സ്വീകരിക്കുവാൻ ഭാരവാഹികളെ ചുമതലപ്പെടുത്തുകയും ചെയ്തു . പ്രോഗ്രാം കോർഡിനേറ്റർമാരായ ജെന്നീസ് മാത്യു സ്വാഗതവും ടിറ്റോ ഇമ്മാനുവേൽ നന്ദിയും പറഞ്ഞു.
അപ്പച്ചൻ കണ്ണഞ്ചിറ
നായർ സർവീസ് സൊസൈറ്റി (യു കെ) സംഘടിപ്പിക്കുന്ന ‘ഒരുമയുടെ പൊന്നോണം 2024′ ഓണാഘോഷ പരിപാടികൾ ഈസ്റ്റ് ലണ്ടനിലെ ലിറ്റിൽ ഇൽഫോർഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഒക്ടോബർ 5 ന് ശനിയാഴ്ച്ച രാവിലെ 11:30 ന് വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആഘോഷത്തിന് നാന്ദി കുറിക്കും. ഓണസദ്യക്കു ശേഷം തുടങ്ങുന്ന സാംസ്കാരിക കലാപരിപാടികളിൽ സംഗീത-നൃത്ത ഇനങ്ങൾ കോർത്തിണക്കി വിപുലമായ കലാവിരുന്നാണൊരുക്കുക.
കലാപരിപാടികൾക്ക് ആമുഖമായി കേരളീയ തനതു കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം എന്നിവ ഉൾക്കൊള്ളിച്ച് ഒരുക്കുന്ന ‘സ്വാഗത നൃത്തം’ അരങ്ങേറും. തുടർന്ന് കേരളീയ സംഗീത ഉപകരണങ്ങളുടെ താളലയശ്രുതികളുടെ പിന്നണിയിൽ അരങ്ങേറുന്ന സംഗീതാർച്ചന “പാട്ടിന്റെ പാലാഴി” ഓണാഘോഷത്തിന് സംഗീത സാന്ദ്രത പകരും.
പ്രശസ്ത കലാകാരനായ മനോജ് ശിവ രചനയും സംവിധാനവും നിർവഹിക്കുകയും, ബാലപ്രതിഭകൾ അഭിനയിക്കുകയും ചെയ്യുന്ന “ദി ഡയലോഗ് വിത്ത് ഡെത്ത്” എന്ന നാടകം എൻ.എസ്,എസ് യു.കെ യുടെ ‘പ്ലേ ഹൌസി’ന്റെ ബാന്നറിൽ തുടർന്ന് അവതരിപ്പിക്കുന്നതാണ്.
എൻഎസ്എസ് (യു കെ) യുടെ നേതൃത്വത്തിൽ ഈസ്റ്റ് ലണ്ടനിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ ഗൃഹാതുര അനുസ്മരണങ്ങൾ ഉണർത്തുന്ന വിപുലവും സമ്പന്നവുമായ കലാപരിപാടികളും, അവതരണങ്ങളും ആണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
Venue: Little Illford School, Rectory Road, London E12 6JB
ഫീനിക്‌സ് നോര്‍ത്താംപ്ടണ്‍ ക്ലബ് മലയാളികള്‍ക്ക് വേണ്ടി നടത്തുന്ന ഏഴാമത് ഓൾ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബർ പത്തൊൻപതിന് നോര്‍ത്താംപ്ടണിലെ കരോളിന്‍ ചെഷോം സ്‌കൂളില്‍ വെച്ച് നടത്തപ്പെടുന്നതാണ്. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് അടങ്ങുന്ന സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യുകെയിലെ എല്ലാ മലയാളികളെയും സംഘാടകര്‍ ഈ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ടീമുകളെ രജിസ്റ്റര്‍ ചെയ്യുവാനും ബന്ധപ്പെടുക.
ജിനി- 07872 049757
അജു- 07471 372581
ബ്രിസ്റ്റോളുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ പൊന്നോണം കൊണ്ടാടി… ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സിറ്റി ഹാളില്‍ ഇന്നലെ 11 മണി മുതല്‍ ആരംഭിച്ചു. മട്ടാഞ്ചേരി കിച്ചന്‍ ഒരുക്കിയ ഗംഭീരമായ ഓണ സദ്യയോടെയാണ് ഓണാഘോഷം തുടങ്ങിയത്. രുചികരമായ ഓണസദ്യ ആസ്വദിച്ച ശേഷം ഓണാഘോഷത്തിന്റെ മറ്റ് പരിപാടികളിലേക്ക് കടന്നു. ആയിരത്തോളം പേരാണ് ഓണസദ്യ കഴിച്ചത്. പിന്നീട് വാശിയേറിയ വടംവലി മത്സരം നടന്നു. അഞ്ഞൂറാനും മക്കളും വാശിയേറിയ വടംവലി മത്സരത്തില്‍ വിജയിച്ചു.
ബ്രിസ്‌ക അംഗ അസോസിയേഷനുകളുടേയും ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ് കുട്ടികളും അയല്‍ക്കൂട്ടങ്ങളുടേയും ബ്രിസ്‌കയുടെ മറ്റ് അംഗങ്ങളുടേയും കലാപരിപാടികളാണ് പിന്നീട് അരങ്ങേറിയത്. ലിറില്‍ ചെറിയാന്‍ കൊറിയോഗ്രാഫി ചെയ്ത ഡാന്‍സ് തന്നെ ഏവരുടേയും ഹൃദയം കീഴടക്കി.
ബ്രിസ്‌ക സെക്രട്ടറി ഡെന്നീസ് സെബാസ്റ്റ്യന്‍ ഏവരേയും സ്വാഗതം ചെയ്തു.തിരുവനന്തപുരം മുന്‍ കളക്ടറും മികച്ച കളക്ടര്‍ക്കുള്ള അവാര്‍ഡ് ജേതാവുമായ ജെറോമിക് ജോര്‍ജ്ജ് ഐഎഎസ് ആയിരുന്നു ഓണാഘോഷത്തിലെ മുഖ്യ അതിഥി. ബ്രിസ്‌ക പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍, കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് , സെക്രട്ടറി ഡെന്നീസ് സെബാസ്റ്റ്യന്‍ മറ്റ് ഭാരവാഹികളും ചേര്‍ന്ന് ഓണാഘോഷം നിലവിളക്കു കൊളുത്തി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. എല്ലാ ബ്രിസ്റ്റോള്‍ മലയാളി അംഗങ്ങള്‍ക്കും അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് സാജന്‍ സെബാസ്റ്റിയന്‍ നന്ദി പറഞ്ഞു.
ബ്രിസ്‌കയുടെ വളര്‍ച്ചയ്ക്ക് അയല്‍ക്കൂട്ടങ്ങളും മറ്റ് അംഗങ്ങളുടേയും പങ്ക് സാജന്‍ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഏവര്‍ക്കും ഓണാശംസകളും നേര്‍ന്നു. വിശിഷ്ട അതിഥിയായി എത്തിയ ജെറോമിക് ജോര്‍ജ്ജ് ഐഎഎസ് തന്റെ പ്രസംഗത്തില്‍ ബ്രിസ്‌കയെ അഭിനന്ദിച്ചു. പ്രവാസികളായിരിക്കുമ്പോഴാണ് നമ്മള്‍ ഓണം ഗംഭീരമായി ആസ്വദിക്കുന്നത്. പ്രവാസി ആയിരിക്കുമ്പോള്‍ മലയാളികളുടെ സംസ്‌കാരത്തിന്റെ തനിമ ഉയര്‍ത്തിപിടിക്കാന്‍ നമ്മള്‍ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടേയിരിക്കും. ഐക്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കും. അതിനായി ബ്രിസ്‌ക ചെയ്യുന്ന കാര്യങ്ങള്‍ വളരെ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജിസിഎസ്ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് വിശിഷ്ടാതിഥി ജെറിമോക് ജോര്‍ജ്ജ് ഐഎഎസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ബ്രിസ്‌ക ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി രജിസ്റ്റര്‍ ചെയ്തു.ബ്രിസ്‌കയുടെ മുന്‍ പ്രസിഡന്റുമാരും വിശിഷ്ടാതിഥിയായ കളക്ടറും ചേര്‍ന്ന് അനാഛാദനം ചെയ്തു. ബ്രിസ്‌കയ്ക്ക് ഇനി കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ട സമയമായെന്ന് ചാരിറ്റബിള്‍ രജിസ്ട്രേഷന്‍ ഓര്‍ഗനൈസേഷനായതിനെ കുറിച്ച് പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.
ബ്രിസ്‌ക കള്‍ച്ചറല്‍ സെക്രട്ടറി മിനി സ്‌കറിയ ഏവര്‍ക്കും നന്ദി പറഞ്ഞു. വേദിയില്‍ മനോഹരമായ തിരുവാതിരക്കളിയായിരുന്നു പിന്നീട്. ഓണപ്പാട്ടും കൂടിയെത്തിയതോടെ ഓണത്തിന്റെ ആവേശം അലതല്ലുന്ന നിമിഷങ്ങളായിരുന്നു പിന്നീട്. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലിയെ ആഘോഷ പൂര്‍വ്വം വരവേറ്റു…സ്നേഹ അയല്‍ക്കൂട്ടം ഒരുക്കിയ ഓപ്പണിങ്ങ് ഡാന്‍സ് ഏവരുടേയും ഹൃദയം കീഴടക്കി.
സ്വതസിദ്ധ ശൈലിയിലൂടെ സദസ്സിനെ കയ്യിലെടുത്ത അവതാരിക അനുശ്രീയുടെ അവതരണം ഏറെ മികച്ചതായിരുന്നു.
ബ്രിസ്‌ക കലാസന്ധ്യയില്‍ കുട്ടികള്‍ ഒരുക്കിയത് മനോഹരമായ കലാ വിരുന്നായിരുന്നു. വലിയ വേദികളെ പോലും കിടപിടിക്കുന്ന രീതിയില്‍ നൃത്തചുവടുകള്‍ വച്ച് ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ് കുട്ടികള്‍ വേദിയില്‍ നിറഞ്ഞാടി. ചാനലുകളില്‍ പാരഡി ഗാനങ്ങളുമായെത്തി ശ്രദ്ധേയനായ കേശവന്‍ മാമ്മനും തന്റെ സ്വതസിദ്ധ ശൈലിയില്‍ കാണികളില്‍ ചിരി പടര്‍ത്തി ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ബോളിവുഡ് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, പാട്ടുകള്‍, സ്‌കിറ്റ് എന്നിങ്ങനെ ഓണാഘോഷത്തിന്റെ ഗംഭീരമാക്കി കലാപരിപാടികള്‍. അറഫത്ത് ടീമിന്റെ സ്റ്റേജ് ഷോയും കൂടിയായതോടെ വേദിയെ ഇളക്കിമറക്കുന്ന പരിപാടികളാണ് ഇക്കുറി ബ്രിസ്‌ക ഓണാഘോഷത്തിന്റെ ഭാഗമായത്.
പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ഡെന്നീസ് സെബാസ്റ്റ്യന്‍, മറ്റ് ഭാരവാഹികളായ മിനി സ്‌കറിയാ, ടോം ലൂക്കോസ്, ഡെന്നിസ് ഡാനിയേല്‍, ഷാജി സ്‌കറിയാ , ബിജിന്‍ സ്വാമി, മോന്‍സി മാത്യു, ജെയിംസ് തോമസ്, ജിജോ പാലാട്ടി, ജോഷി ജോര്‍ജ്, ലൈജു, സജി മാത്യു, സബിന്‍ എമ്മാനുവല്‍, ജാക്സന്‍ ജോസഫ്, നൈസന്റ് ജേക്കബ്, ബിജു രാമന്‍ എന്നിവര്‍ കണ്‍വീനര്‍മാരായ സബ് കമ്മറ്റികളുടെ ചിട്ടയായ പ്രവര്‍ത്തനമാണ് ഇത്രയും മനോഹരമായ ഓണാഘോഷം സമ്മാനിക്കാന്‍ കാരണം. ഒരുമയുടെ ആഘോഷമായ ഓണം അതിന്റെ എല്ലാ മനോഹാരിതയോടും കൂടി ബ്രിസ്റ്റോള്‍ മലയാളികള്‍ ആഘോഷിച്ചു. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറായിരുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ അസ്സോസ്സിയേഷനുകളിൽ ഒന്നായ കേരളാ കൾച്ചറൽ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഇപ്സ്വിച്ചിലെ മലയാളി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച ഓണാഘോഷം ഗൃഹാതുര സ്മരണകളുണർത്തുന്നതായി. മനോഹരമായ പൂക്കളവും, തൂശനിലയിൽ വിളമ്പിയ 26 വിഭവങ്ങളടങ്ങിയ ഓണസദ്യയും, ആകർഷകമായ പുലി കളിയോടൊപ്പം, വർണ്ണാഭമായ ഘോഷയാത്രയും, വാശിയേറിയ വടംവലിയും, കലാവിരുന്നും, ഊഞ്ഞാലാട്ടവും അടക്കം ഗൃഹാതുരത്വ സ്മരണകൾ ഉണർത്തിയ തകർപ്പൻ ഓണാഘോഷമാണ് ഇപ്സ്വിച്ചിലെ മലയാളികൾ ആസ്വദിച്ചത്. ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയ മുഖ്യ ആകർഷകമായ ഊഞ്ഞാലാട്ടം പ്രായഭേദമന്യേ ഏവരും ഏറെ ആസ്വദിച്ചു.
താളമേളങ്ങളുടേയും, പുലി കളിയുടേയും,താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ അലംകൃത വീഥിയിലൂടെ മഹാബലിയെ വരവേറ്റു നടത്തിയ പ്രൗഢഗംഭീരമായ ഓണം ഘോഷയാത്രയും, തുടർന്ന് നടന്ന വാശിയേറിയ വടംവലി മത്സരവും, തിരുവാതിരയും അഘോഷത്തിനു മാറ്റ് കൂട്ടി. നന്ദൻ ശൈലിയിൽ തൂശനിലയിൽ തന്നെ വിളമ്പിയ രണ്ട് തരം പായസമടക്കം ഇരുപത്തിയാറ് കൂട്ടം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി. കാണികളെ ആവോളം രസിപ്പിച്ച മലയാളി ‘മാരൻ – മങ്ക’ മത്സരത്തിൽ പ്രായഭേദമന്യേ ആളുകൾ പങ്കുചേർന്നു.
കെസിഎയുടെ ഓണാഘോഷത്തിൽ ഇപ്സ്വിച്ച് മേയർ കൗൺസിലർ കെ. ഇളവളകൻ മുഖ്യാതിഥിയായി. ഘോഷയാത്രയും തിരുവാതിരയും ഓണപ്പൂക്കളവും ആസ്വദിച്ച മേയർ തൂശനിലയിൽ ഓണസദ്യയും കഴിച്ചാണ് മടങ്ങിയത്. കെസിഎയിലെ കുട്ടികളുടെ ആകര്‍ഷകമായ കലാപരിപാടികളോടൊപ്പം, യുവഗായകരായ ഹരിഗോവിന്ദും രജിതയും ചേർന്നൊരുക്കിയ ‘സംഗീത വിരുന്നും’ പരിപാടിക്ക് മിഴിവേകി.
കെസിഎ പ്രസിഡൻ്റ് വിനോദ് ജോസ്, വൈസ് പ്രസിഡൻ്റ് ഡെറിക്, സെക്രട്ടറി ജിജു ജേക്കബ്, ജോയിൻ സെക്രട്ടറി വിത്സൻ, ട്രഷറർ നജിം, പിആർഒ സാം ജോൺ എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓണാഘോഷമെന്നാല്‍ എല്ലാവരും ഒരുമിച്ചുള്ള ആഘോഷമാണ്. ഗ്ലോസ്റ്റര്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ഈ ഓണാഘോഷം തീര്‍ത്തും വ്യത്യസ്തമായിരിക്കുകയാണ്. ട്രസ്റ്റ് ആദ്യമായി ഓണ സദ്യ ഒരുക്കിയിരിക്കുകയാണ് ജീവനക്കാര്‍ക്ക്. ഇത് അപൂര്‍വ്വവുമാണ്.
മലയാളികള്‍ എവിടുണ്ടോ അവിടെ ഓണം ഒരു വലിയ ആഘോഷമാണ്. ഇപ്പോഴിതാ മലയാളി ജീവനക്കാര്‍ മാത്രമല്ല ബ്രിട്ടീഷ് ജീവനക്കാരും ഓണത്തിന്റെ തനതായ വസ്ത്രമണിഞ്ഞ് എത്തി ഓണസദ്യ ആസ്വദിച്ചിരിക്കുകയാണ്.
ഗ്ലോസ്റ്റര്‍ ഷെയര്‍ എന്‍എച്ച്എസ് ആശുപത്രിയിലെ ബ്രിട്ടീഷ് ജീവനക്കാര്‍ മുണ്ടും നേരിതും അണിഞ്ഞെത്തിയപ്പോള്‍ അത് കൗതുകവും ഒപ്പം മനസിന് കുളിര്‍മയേകുന്ന ഒരു കാഴ്ച കൂടിയായി. മലയാളികളുടെ സ്‌നേഹം തൊട്ടറിഞ്ഞ് അവരുടെ കൂടെ കൂടി ആഘോഷത്തില്‍ പങ്കാളികളാകാന്‍ കാണിച്ച ബ്രിട്ടീഷ് ജീവനക്കാരുടെ ”വൈബ് ”സോഷ്യല്‍മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.
ഗ്ലോസ്റ്റര്‍ എന്‍എച്ച്എസ് ആശുപത്രി ക്യാന്റീനില്‍ പ്രൊഡക്ഷന്‍ ചുമതലയുള്ള മലയാളി ബെന്നി ഉലഹന്നാനും സഹ ജീവനക്കാരും ചേര്‍ന്നാണ് രുചികരമായ ഓണ സദ്യ ഒരുക്കിയത്. മുന്നൂറോളം പേര്‍ ഓണസദ്യ ആസ്വദിക്കുകയും ചെയ്തു.
നേരത്തെ ക്യാന്റീനില്‍ ദോശയും ചമ്മന്തിയും സാമ്പാറും വിളമ്പി ഇവിടം ശ്രദ്ധ നേടിയിരുന്നു.
യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളി നഴ്‌സുമാര്‍ ജോലിചെയ്യുന്ന ആശുപത്രികളില്‍ ഒന്നായ ഗ്ലോസ്റ്ററില്‍ മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. ഓണസദ്യയും ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്.
ന്യൂട്രിഷന്‍ ആന്‍ഡ് ഹൈഡ്രേഷന്‍ വീക്കിന്റെ ഭാഗമായി എന്‍എച്ച്എസ് ക്യാന്റീനില്‍ ഒരുക്കിയ തട്ടു ദോശകള്‍ ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ഇപ്പോഴിതാ വിഭവങ്ങള്‍ നിറഞ്ഞ ഓണസദ്യയും വൈറലായി കഴിഞ്ഞു.
ഓണം അങ്ങനെ ആഘോഷിക്കുകയാണ്. അതിര്‍വരമ്പുകളില്ലാതെ… ഗ്ലോസ്റ്റര്‍ മലയാളികളാകെ ഏറ്റെടുത്തുകഴിഞ്ഞു ഈ എന്‍എച്ച്എസ് ഓണാഘോഷം.
എയിൽസ്ബറി, ഗ്രേഞ്ച് സ്കൂൾ അങ്കണത്തിൽ വെച്ചു നടത്തപ്പെട്ട ഈ വർഷത്തെ എ.എം.എസ് ഓണാഘോഷ പരിപാടി വളരെ ചിട്ടയോടും നാളെ ഇതുവരെ നടത്തപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രൗഢഗംഭീരവുമായി. മാവേലിയെയും മുഖ്യ അതിഥിയെയും താലപ്പൊലി, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്റ്റേജിലേക്ക് ആനയിച്ചു. എയിൽസബറി എം പി, ലോറ ക്രൈക് സ്മിത്ത് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. എ.എം.എസ് പ്രസിഡന്റ് കെന്‍ സോജൻ, സെക്രട്ടറി മാർട്ടിൻ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള 11 അംഗ കമ്മിറ്റി,ശ്രീജ ദിലീപ്,ജോസ് വർഗീസ്, ജോബിൻ സെബാസ്റ്റ്യൻ, ജോസഫ് കുരുവിള, ബിന്നു ജോസഫ്, സെലസ്റ്റിൻ പാപ്പച്ചൻ, ആന്റണി തോമസ്, ബ്ലെസ്സി ബാബു, സന്തോഷ് എബ്രഹാം എന്നിവർ നേതൃത്വം നൽകി.
വൈവിധ്യമാർന്ന നൃത്ത പരിപാടി, നിരവധി ഗാനാലാപനം, തിരുവാതിര, വടംവലി, തനിമയാർന്ന കേരള ഓണസദ്യ എന്നിവയാൽ സജീവമായിരുന്നു. കലാ, കായിക മത്സരത്തിൽ വിജയികൾ ആയവർക്ക് സമ്മാന വിതരണം നടന്നു. പുതിയ പ്രവർത്തന വർഷത്തിലേക്കുള്ള എ.എം.എസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ശ്രീ രാജേഷ് പ്രസിഡണ്ട് ആയിട്ടുള്ള 11 അംഗ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു.
വിവിധ കലാപരിപാടികളും മത്സരങ്ങളുമായി മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ്ക്ലബിൻ്റ ഫാമിലി ഓണാഘോഷം അവിസ്മരണിയമായി. മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൻ്റ ഈ വർഷത്തെ ഫാമിലി ഓണാഘോഷം 22 – ാം തീയതി ഞായറാഴ്ച നടന്നു. ഓണാഘോഷത്തിന് ആവേശമായി മാവേലിമന്നനും അത്തപ്പൂക്കളും.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നടന്ന മനോഹരമായ തിരുവാതിരകളിയും, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക മത്സരങ്ങളും ഏവരുടെയും മനസിൽ ബല്യകാലത്തിന്റെ ഗൃഹാദുര ഓർമ്മകൾ സമ്മാനിച്ചു. വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും വയറും മനസും നിറയ്ക്കുന്നതായിരുന്നു.
തുടർന്നുനടന്ന സമാപനയോഗത്തിൽ ക്ലബുമായി ഈ വർഷം സഹകരിച്ച സ്പോൺസർമാരായ Edex, Kuttandan taste, Malabar store, pinnacle financial solutions Ltd. Lulu Mini Mart. തുടങ്ങിയവർക്ക് നന്ദി രേഘപ്പെടുത്തി കൊണ്ട് ഈവർഷത്തെ ഓണാഘോഷപരിപാടികൾ അവസാനിപ്പിക്കുകയും ചെയ്തു.
ജെഗി ജോസഫ്
ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ക്ലീവ് സ്‌കൂളില്‍ വച്ച് നടന്ന ഓണാഘോഷം ഗംഭീരമായി . രാവിലെ 11 മണിയോടെ പൂക്കളമിട്ട് ഓണസദ്യയോടെ ഓണാഘോഷത്തിന് തുടക്കമായി. രാവിലെ 11 മണിക്ക് തന്നെ രജിസ്ട്രേഷന്‍ ആരംഭിച്ചു. തുടര്‍ന്ന് വാശിയേറിയ വടംവലി മത്സരം നടന്നു. മഴയെ തോല്‍പ്പിച്ച് ആവേശത്തോടെ വടംവലി മത്സരം നടന്നപ്പോള്‍ ജിഎംഎയുടെ ചെല്‍റ്റന്‍ഹാം യൂണിറ്റിലെ കരുത്തന്മാര്‍ ഒന്നാം സമ്മാനം നേടി. സെന്റര്‍ഫോര്‍ഡ് യൂണിറ്റ് രണ്ടാം സ്ഥാനം നേടി. ശക്തമായ മഴ ചൊരിയുമ്പോള്‍ അതിലും ആവേശത്തിലായിരുന്നു മത്സരങ്ങളും .പിന്നീട് മട്ടാഞ്ചേരി കിച്ചന്‍ ഒരുക്കിയ ഓണസദ്യയുടെ രുചി ആസ്വദിച്ചാണ് ഏവരും ഓണാഘോഷത്തിന് ഒരുങ്ങിയത്.
രണ്ടു മണിയോടെ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലിയെ ആനയിച്ചു. ജിഎംഎയുടെ വനിതകളും കുട്ടികളും ചെറുപ്പക്കാരും ചെണ്ടമേളത്തിനൊപ്പം തകര്‍ത്താടിയപ്പോള്‍ മാവേലിയെ വരവേല്‍ക്കല്‍ തന്നെ ഓണാഘോഷത്തിന്റെ ആവേശമുള്ള മുഹൂര്‍ത്തങ്ങളായി മാവേലിയായ സതീഷും ജിഎംഎ പ്രസിഡന്റ് അനില്‍ തോമസും, സെക്രട്ടറി ബിസ് പോള്‍ മണവാളനും, യുക്മ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയും മറ്റ് ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.
സെക്രട്ടറി ബിസ്പോള്‍ മണവാളന്‍ സ്വാഗതം ആശംസിച്ചു. ജിഎംഎയുടേയും സിന്റര്‍ ഫോര്‍ഡിലേയും ഗ്ലോസ്റ്ററിലേയും ചെല്‍റ്റന്‍ഹാമിലേയും ഭാരവാഹികള്‍ക്കും മറ്റ് അംഗങ്ങള്‍ക്കും സ്വാഗതമേകി. ജിഎംഎ പ്രസിഡന്റ് അനില്‍ തോമസ് അദ്ധ്യക്ഷ പ്രസംഗം നടത്തി.യുവത്വത്തിനൊപ്പം കൂടി തങ്ങളും ചെറുപ്പമായെന്നും ഇനിയും ജിഎംഎയെ നമുക്ക് ഉയരങ്ങളിലേക്ക് ഉയര്‍ത്താമെന്നും അനില്‍ തോമസ് തന്റെ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് പറഞ്ഞു. യുക്മ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയും മാവേലിയായി എത്തിയ സതീഷും ഏവര്‍ക്കും ഓണാശംസകള്‍ അറിയിച്ചു.
ജിസിഎസ് സി എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ജിഎംഎ ഈ വര്‍ഷവും ആദരിച്ചു. ലിയ ബിജു, ഒലീവിയ തോമസ്, മെറിന്‍ ജൂബി എന്നിവര്‍ക്കാണ് എ ലെവലില്‍ ഉന്നത വിജയം നേടിയതിന് സമ്മാനങ്ങള്‍ നല്‍കിയത്. ജിസിഎസ് സിയില്‍ നയന മെറിന്‍ തോമസും ലിയോണ്‍ ബെന്നിയും ഉന്നത വിജയം നേടിയതിന് സമ്മാനങ്ങള്‍ നേടി. അജീഷ് പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും സ്പോണ്‍സേഴ്സിനും നന്ദി പറഞ്ഞു. തുടര്‍ന്ന് വേദിയില്‍ തകര്‍പ്പന്‍ പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്.
തിരുവാതിരക്കളിയോടെ അവതരിപ്പിച്ച കലാമാമാങ്കം വേദിയെ കീഴടക്കി. ഗ്രൂപ്പ് ഡാന്‍സും സിംഗിള്‍ ഡാന്‍സും സിനിമാറ്റിക് ഡാന്‍സുകളും സോളോയും പാട്ടുകളും ഒക്കെയായി ജിഎംഎ അംഗങ്ങള്‍ വേദിയില്‍ മികച്ചൊരു കലാവിരുന്ന് തന്നെയാണ് ഒരുക്കിയത്.
മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ വേദിയില്‍ തകര്‍ത്താടി. മികച്ച നേതൃത്വം ചിട്ടയോടെയാണ് പരിപാടികള്‍ ഒരുക്കിയിരുന്നത്. ജിഎംഎ പ്രസിഡന്റ് അനില്‍ കുമാറും സെക്രട്ടറി ബിസ്മോള്‍ മണവാളനും ട്രഷററര്‍ അരുണ്‍കുമാറിന്റെ അഭാവത്തില്‍ ജോയ്ന്റ് ട്രഷററും എക്സിക്യൂവ് അംഗങ്ങളും ചേര്‍ന്ന് ഗ്ലോസ്റ്റര്‍ മലയാളികള്‍ക്ക് മികച്ച ഓണാഘോഷമാണ് സമ്മാനിച്ചത്.
രാവിലെ മഴയില്‍ നിന്ന് ഓണാഘോഷത്തിന് എത്താന്‍ മടിച്ചവര്‍ പോലും ഉച്ചയോടെ ആഘോഷത്തിന്റെ ഭാഗമായപ്പോള്‍ ജിഎംഎ ക്ലീവ് സ്‌കൂളില്‍ കാണികള്‍ നിറഞ്ഞു. സിബി ജോസഫ്, രമ്യ മനോജ്, ഫ്ളോറന്‍സ് ഫെലിക്സ്, ജെക്സണ്‍ ജോവില്‍ട്ടണ്‍ എന്നിവരായിരുന്നു സ്റ്റേജ് മാനേജ്മെന്റ്. റോബി മേക്കറ, അനില്‍ മഞ്ജിത്ത് എന്നിവരുടെ അവതരണം എടുത്തു പറയേണ്ടതാണ്. മികച്ച ടെക്നിക്കല്‍ സപ്പോര്‍ട്ട് നല്‍കിയത് മനോജ് വേണുഗോപാല്‍, ദേവലാല്‍ എന്നിവരായിരുന്നു. ബ്രിസ്റ്റോളില്‍ നിന്നുള്ള ലിജി ലൂക്കോസ് മികച്ചരീതിയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഒരുക്കി.
അനില്‍ തോമസിന്റെയും ബിസ്മോളിന്റെയും ജിഎംഎയുടെ മുഴുവന്‍ എക്സിക്യൂട്ടിവ് അംഗങ്ങളുടേയും നേതൃത്വത്തില്‍ ഒത്തൊരുമയായ പ്രവര്‍ത്തനമായിരുന്നു ഇത്തവണ ജിഎംഎയുടെ ഓണം ഇത്തര മധുരകരമാക്കിയത്.