Association

ഷിബു മാത്യൂ. മലയാളം യുകെ ന്യൂസ്

ഹറോഗേറ്റിലെ യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ പ്രഥമ സംരംഭമായ ഫുഡ് ഫെസ്റ്റും അതിനോടനുബന്ധിച്ചുള്ള നാല് മൈൽ നടത്തവും ജൂൺ 23 ഞായറാഴ്ച്ച വളരെ വിപുലമായ പരിപാടികളോടെ റിപ്പണിൽ നടന്നു. റിപ്പൺ സ്റ്റഡ്ലി റോയൽ ക്രിക്കറ്റ് ക്ലബിൽ ഞായറാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിച്ച ഫുഡ് ഫെസ്റ്റ് ഡോ. അഞ്ചു ഡാനിയേൽ ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. ഒരു ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫുഡ് ഫെസ്റ്റിന് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. വിശാലമായ ക്രിക്കറ്റ് ഗ്രൗണ്ടിൽ യോർക്ഷയർ കേരള കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ പ്രായഭേദമെന്യേ ഓടിക്കളിക്കുന്ന രംഗങ്ങളാണ് ഫുഡ് ഫെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് കാണാൻ സാധിച്ചത്.

പന്ത്രണ്ട് മണിയോടെ ഫുഡ് ഫെസ്‌റ്റിൻ്റെ ഔദോഗിക പരിപാടികൾ ആരംഭിച്ചു. പ്രസിഡൻ്റ് ബിനോയി അലക്സ്റ്റ് സ്വാഗതമരുളി യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ ഭാരവാഹികളായ സിനി ജയൻ (സെക്രട്ടറി) ജോഷി ജോർജ്ജ് (ട്രഷറർ), ഗ്ലാഡിസ് പോൾ | (ജോയിൻ്റ് സെക്രട്ടറി) കുരിയൻ പൈലി (ജനറൽ കോർഡിനേറ്റർ) കൂടാതെ ഈവൻ്റ് കോർഡിനേറ്ററുമാരായ സിജിമോൾ കരേടൻ , ബെൻസ് തോമസ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവരെ ഗ്രൗണ്ടിൻ്റെ പ്രധാന പ്ലാറ്റ്ഫോമിലെത്തിച്ചു. തുടർന്ന് വിശിഷ്ടാതിഥികളായ ഡോ. സുധിൻ ഡാനിയേൽ, ഡോ. സിബു മുകുന്ദൻ, ഡോ. അഞ്ചു ഡാനിയേൽ, ഫുഡ് ഫെസ്റ്റിൻ്റെ പ്രധാന സ്പോൺസറായ പീകോക് മാനർ നേഴ്സിംഗ് ഹോമിൻ്റെ മാനേജിംഗ് ഡയറക്ടർ ജെയ്മോൻ ലൂക്കോസ് ഫുഡ് ഫെസ്റ്റിന് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കിയ കാൽവരി കെറ്റേഴ്സ് ഷെഫീൽഡിൻ്റെ ഷെഫ് ബിജോമോനെയും നിറ കൈയ്യടിയോടെ വേദിയിലേയ്ക്ക് ആനയ്ച്ചു. തുടർന്ന് ഡോ. അഞ്ചു ഡാനിയേൽ ഫുഡ് ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന്‌ ശേഷം വളരെ ആസ്വാദന പ്രാധാന്യമുള്ള നിരവധി ഫൺ ഗെയിംസ് ജോയിൻ്റ് സെക്രട്ടറി ഗ്ലാഡിസ് പോളിൻ്റെ നേതൃത്വത്തിൽ ഈവൻ്റ് കോർഡിനേറ്റേഴ്സായ സിജിമോൾ കരേടൻ, ബെൻസ് തോമസ്സ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവർ ചേർന്ന് ആരംഭിച്ചു. പ്രായഭേദമെന്യെ യോർക്‌ഷയർ കേരളാ കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പാകത്തിലുള്ള നിരവധിയായ ഫൺ ഗെയിംസുകളാണ് സംഘാടകർ ഒരുക്കിയിരുന്നത്. കേരളത്തിൻ്റെ ഗ്രാമപ്രദേശങ്ങളിൽ ഇന്നും നിലനില്ക്കുന്ന വാല് പറി മത്‌സരം ഏറ്റവും ജനശ്രദ്ധ നേടിയ ഒരിനമായിരുന്നു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്കു വരെ പ്രത്യേകമായും കൂട്ടായും സംഘടിപ്പിച്ച ഗെയിംസുകളിൽ യോർക്ഷയർ കേരള കമ്മ്യൂണിറ്റിയിലെ ഒട്ടുമിക്ക അംഗങ്ങളും പങ്കെടുത്തു എന്നത് കമ്മ്യൂണിറ്റിയുടെ കെട്ടുറപ്പിനെ ചൂണ്ടിക്കാണിക്കുന്നു.

 


ഫൺ ഗെയിംസിനോടൊപ്പം ഷെഫ് ജെയ്മോൻ ഒരുക്കിയ കേരള സ്റ്റൈൽ, നോർത്തിന്ത്യൻ സ്റ്റൈൽ തുടങ്ങി ചൈനീസ് രുചികളോടൊപ്പമുള്ള നിരവധിയായ ഭക്ഷണങ്ങൾ സ്റ്റാളുകളിൽ ലഭ്യമായിരുന്നു. ലൈവായി പാചകം ചെയ്തു കൊടുക്കുന്ന ധാരാളം വിഭവങ്ങളും ഫുഡ് ഫെസ്റ്റിലുണ്ടായിരുന്നു. യോർക്ഷയർ കേരള കമ്മ്യൂണിറ്റിക്കകത്തു നിന്നും പുറത്തു നിന്നുമായി നിരവധിയാളുകളാണ് ഫുഡ് ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയത്.

നാല് മണിയോടെ ഫുഡ് ഫെസ്റ്റ് അവസാനിച്ചു. തുടർന്ന് ഫുഡ് ഫെസ്റ്റിനോട് അനുബന്ധിച്ചു നടക്കുന്ന നാല് മൈൽ നടത്തത്തിൻ്റെ ഉദ്ഘാടനമായിരുന്നു. “സ്ഥിരമായ നടത്തവും മനുഷ്യ ജീവനും” എന്ന വിഷയത്തെ ആസ്പദമാക്കി കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് സന്ദേശം നൽകി ഡോ. സുധിൻ ഡാനിയേൽ നാല് മൈൽ നടത്തം ഉദ്ഘാടനം ചെയ്തു.

തുടർന്ന് ഡീയർ പാർക്കിന് സമീപത്തുകൂടിയുള്ള സെവൻ ബ്രിഡ്ജസ് വാക്കിംഗ് റൂട്ടിലൂടെ നാല് മൈൽ ദൂരമുള്ള സർക്കുലർ വാക്ക് ആരംഭിച്ചു. കടന്നുപോകുന്ന വഴികളിൽ ഏഴ് ബ്രിഡ്ജുകൾ ക്രോസ് ചെയ്യേണ്ടതുണ്ടായിരുന്നു. പ്രകൃതി ദുരന്തത്തിൽ പണ്ടെങ്ങോ വീണു കിടക്കുന്ന ഒരു മരം നിറയെ പുതിയതും പഴയതുമായ ഇംഗ്ലണ്ടിലെ ചെമ്പു നാണയങ്ങൾ അടിച്ചു കയറ്റിയിരിക്കുന്ന അത്യധികം ആകാംഷയുണർത്തുന്ന കാഴ്ച്ച നാല് മൈൽ വാക്കിലെ പ്രധാന ആകർഷണമായിരുന്നു.

കൂടാതെ ചരിത്രങ്ങൾ ഉറങ്ങുന്ന കാലഹരണപ്പെട്ട കെട്ടിടങ്ങളും, മീൻ വളരുന്ന ജലസംഭരിണിയും, തിങ്ങി നിറഞ്ഞ ഉൾക്കാടുകളും, വൻ മരങ്ങളും, താഴ്‌വാരങ്ങളും കൊച്ചു കൊച്ചരുവികളും കൊണ്ട് സമൃദ്ധമായ സെവൻ ബ്രിഡ്ജസ് വാക്കിംഗ് റൂട്ടിലൂടെയുള്ള നടത്തം ഒരു എക്സസൈസിനേക്കാളുപരി ആസ്വാദന സുഖമുള്ളതായിരുന്നു. ഒറ്റയ്ക്കും ചെറു ഗ്രൂപ്പുകളായിട്ടുമാണ് ആളുകൾ നടന്നു നീങ്ങിയത്. ഫോട്ടോഗ്രാഫിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായതിനാൽ നടത്തത്തിനിടയിൽ ധാരാളം ചിത്രങ്ങളാണ് ആളുകൾ ക്യാമറയിൽ പകർത്തിയത്. നാല് മൈൽ ദൈർഘ്യമുള്ള നടത്തം ഏഴ് മണിയോടെ തുടങ്ങിയടുത്തു തന്നെ എത്തിച്ചേർന്നു. തുടർന്ന് യോർക്ഷയർ കേരളാ കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് ഫുഡ് ഫെസ്റ്റിലും നാല് മൈൽ നടത്തത്തിലും പങ്കുചേർന്ന എല്ലാവർക്കും നന്ദിപറഞ്ഞു.

പോഗ്രാമിൻ്റെ ശംബ്ദ നിയന്ത്രണം യോർക്ഷയറിലെ പ്രശസ്ത ഓർക്കസ്ട്ര ഗ്രൂപ്പ് സിംഫണി ഓർക്കസ്ട്ര കീത്തിലി നിർവ്വഹിച്ചു. ഫുഡ് ഫെസ്റ്റിൻ്റെ പ്രധാന സ്പോൺസർ പീകോക് മാനർ നേഴ്‌സിംഗ് ഹോം.

ലിവർപൂൾ :- കുട്ടനാടിന്റെ ഓർമ്മകൾ മനസ്സിൻറെ ഉള്ളിൽ സന്തോഷത്തിന്റെ തിര ഇളക്കം ആക്കി മാറ്റി കൊണ്ട് കുട്ടനാടൻ മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ ഒന്നിക്കുന്ന 15 -ാമത് കുട്ടനാട് സംഗമം ലിവർപൂൾ നെടുമുടി വേണു നഗറിൽ 2024 ജൂലൈ 6- ന് നടക്കും. ഓളങ്ങളെ കീറിമുറിച്ചുകൊണ്ട് കുട്ടനാടിന്റെ പേര് ലോക ഭൂപടങ്ങളിൽ എഴുതി ചേർത്ത് നമ്മുടെ കരുമാടി കുട്ടന്മാർ ഒരു മെയ്യായി തുഴകൾ എറിഞ്ഞ ചുണ്ടൻ വള്ളങ്ങളുടെ നാട്, കണ്ണത്താ ദൂരത്ത് നിറഞ്ഞുകിടക്കുന്ന പുഞ്ചപ്പാടങ്ങളുടെ നാട്, പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച തോടുകളും, ആറുകളും, കൊച്ചു വള്ളങ്ങളും ഉള്ള നമ്മുടെ നാടിൻറെ ഓർമ്മകൾ ഇങ്ങ് യുകെയിൽ അന്നേ കൊണ്ടാടുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് . നെടുമുടി വേണു നഗറിലേയ്ക്ക് യുകെയിലെ എല്ലാ കുട്ടനാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമതി അറിയിച്ചു.

 

15- മത് കുട്ടനാട് സംഗമത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കുടുംബമായി എത്തുന്നവരുടെ രജിസ്ട്രേഷൻ ഫീസ് 30 പൗണ്ടും വ്യക്തിഗത രജിസ്ട്രേഷൻ ഫീസ് 15 പൗണ്ടും ആണ് . നിങ്ങളുടെയും കുടുംബത്തിൻറെ രജിസ്ട്രേഷൻ ഉടൻ നടത്തണമെന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.

റഫറൻസ് KS24 ഉപയോഗിച്ച് താഴെയുള്ള അക്കൗണ്ടുകളിലേക്ക് ദയവായി ഫീസ് അടയ്ക്കുക:

കാർഡ് ഉടമയുടെ പേര്: ജെയ റോയ്
അക്കൗണ്ട് നമ്പർ: 20753034
സോർട്ട് കോഡ്: 04-00-03

കാർഡ് ഉടമയുടെ പേര്: റെജി ജോർജ്ജ്
അക്കൗണ്ട് നമ്പർ: 73095202
സോർട്ട് കോഡ്: 04-00-03

രജിസ്ട്രേഷൻ കഴിഞ്ഞു സ്ക്രീൻഷോട്ട് എടുത്ത് അയയ്ക്കുകയും ചെയ്യണം . സ്ക്രീൻഷോട്ട് അയയ്‌ക്കേണ്ട നമ്പറുകൾ ഇവയാണ്:

– ജെയ റോയ് – 07982249467
– ⁠റെജി ജോർജ് – 07894760063.

കുട്ടനാടിന്റെ വള്ളപ്പാട്ടുകളും, കൊയ്ത്തുപാട്ടുകളും, വള്ളംകളിയുമായി നൂറ് കണക്കിന് ആൾക്കാർ തങ്ങളുടെ പങ്കാളിത്തം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കുട്ടനാടൻ വിഭവ സമൃദ്ധമായ ഭക്ഷണം സംഗമത്തിന്റെ പ്രധാന ആകർഷണമാണ് . . കൂടുതൽ വിവരങ്ങൾക്കായി ദയവായി കോർഡിനേറ്റർമാരെ ബന്ധപ്പെടുക:
* റോയ് മൂലംകുന്നം – 07944688014
* ⁠ജോർജ്ജുകുട്ടി തോട്ടുകടവിൽ – 07411456111
* ⁠ആൻ്റണി പുറവാടി – 07756269939
* ⁠ജെസ്സി വിനോദ് മാലിയിൽ – 07426754173

ഇപ്സിച്ച്‌ ; ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ അസ്സോസിയേഷനുകളിലൊന്നായ കേരള കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ‘ബാർബിക്യൂ ആൻഡ് സ്പോർട്സ് ഡേ’ വൻ ആഘോഷമാക്കി ഇപ്സിച്ചിലെ മലയാളികൾ. ബാർബിക്യൂവും പലതരത്തിലുള്ള ഡിഷുകൾ ഒരുക്കിയും, ക്രിക്കറ്റടക്കം വിവിധ കായിക വിനോദങ്ങൽ സംഘടിപ്പിച്ചും ‘കെസിഎ ‘സമ്മർ ഫെസ്റ്റ്” ഗംഭീരമാക്കി. സെന്റ് ആൽബൻസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ബാർബിക്യൂ & സ്പോർട്സ് ഡേയിൽ ഇപ്സിച്ചിലെ മുഴുവൻ മലയാളികളും ഏറെ ആവേശപൂർവ്വം പങ്കെടുത്തു.കുട്ടികൾക്ക് വേണ്ടി ഫുട്ബോളും മറ്റ് കായിക ഇനങ്ങളും ക്രമീകരിച്ചിരുന്നു.

ഇന്ത്യൻ, കോണ്ടിനെന്റൽ, യൂറോപ്യൻ ഡിഷുകൾ അടങ്ങിയ ‘ഗ്രാൻഡ് മെനു’ പരിപാടിയുടെ ‘ഹൈ ലൈറ്റായി’. കപ്പയും കാന്താരിയും മീൻ പീരയുമടക്കം നാടൻ വിഭവങ്ങളും വ്യത്യസ്തതരം ബാർബിക്യൂവും ‘ഗ്രാൻഡ് മെനുവിനെ’ ഗംഭീരമാക്കി. കുട്ടികൾക്കായി പ്രത്യേക വിഭവങ്ങളും സംഘാടകർ ഒരുക്കിയിരുന്നു.

സ്പോർട്സ് ഡേയോടനുബന്ധിച്ച് നടന്ന വാശിയേറിയ ക്രിക്കറ്റ് ടൂർണമെന്റിൽ ഇപ്സിച്ച് റെഡ് ഡ്രാഗൺസ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലിൽ ക്രൈസ്റ്റ് ചർച്ച് വാരിയേഴ്സിനെ തകർത്താണ് റെഡ് ഡ്രാഗൺസ് കപ്പുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത റെഡ് ഡ്രാഗൺസ് നിശ്ചിത ഓവറിൽ 38 റൺസാണെടുത്തത്. അരുൺ, ജെലിൻ, സായി, റെനി എന്നിവരുടെ കൃത്യതയാർന്ന ബോളിംഗ് കരുത്തിലാണ് റെഡ് ഡ്രാഗൺസ് ചാംപ്യൻമാരായത്. നേരത്തെ സ്പാർട്ടൻസ്, ക്രൈസ്റ്റ് ചർച്ച് ടീമുകളെ റെഡ് ഡ്രാഗൺസ്‌ ലീഗിൽ പരാജയപ്പെടുത്തിയിരുന്നു. നാല് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.

കെസിഎ ഭാരവാഹികളിൽ നിന്ന് റെഡ് ഡ്രാഗൺസ് നായകൻ അഭിലാഷ് ഗോപി ചാംപ്യൻമാർക്കുള്ള ട്രോഫി ഏറ്റുവാങ്ങി. കെസിഎ രക്ഷാധികാരി ഡോ അനൂപാണ് കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തത്.

സമ്മർ ഫെസ്റ്റിലെ ‘ഫാമിലി ഫൺ ഡേ’ പരിപാടികൾക്ക് കെസിഎ പ്രസിഡണ്ട് വിനോദ് ജോസ്, വൈസ് പ്രസിഡഎൻ ഡെറിക്, സെക്രട്ടറി ജിജു, ജോയിന്റ് സെക്രട്ടറി വിൽസൺ, ട്രഷറർ നജീം, പിആർഓ സാം എന്നിവർ നേതൃത്വം നൽകി. ബാർബിക്യൂ & സ്പോർട്സ് ഡേയുടെ സ്പോൺസർ ‘ലോയൽറ്റി ഫിനാൻസ് സൊല്യൂഷൻസ്’ പ്രതിനിധി സെബാസ്റ്റ്യൻ വർഗീസും സമ്മർ ഫെസ്റ്റിൽ സന്നിഹിതിതനായിരുന്നു.

യു.കെയിൽ സ്ഥിര താമസമാക്കിയവരും, ജോലി ചെയ്യുന്നവരും, പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം.

ചാലക്കുടിയുടെ ആരവങ്ങൾ ഉയർത്തികൊണ്ട് യു.കെ. യിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓൺ ട്രെൻ്റിൽ.

ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, ചാലക്കുടിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ നിന്നും യു.കെ. യിൽ എത്തിച്ചേർന്നിട്ടുള്ള മലയാളികൾ സ്റ്റോക്ക് ഓൺ ട്രെൻ്റിലെ വൈറ്റ് മോർ വില്ലേജ് ഹാളിൽ *ആരവം 2024* എന്ന പേരിൽ ജൂൺ 29 ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 10 വരെ ഒത്തു ചേരുന്നു.

ചാലക്കുടി എന്ന നാടിനെ സ്നേഹിക്കുന്ന നാം ഓരോരുത്തരുടെയും ചാലക്കുടിയിലെ കലാലയ ജീവിതം, സൗഹൃദം, ജോലി, പ്രണയം, വിവാഹം തുടങ്ങിയ ഓർമ്മകളെല്ലാം ഇവിടെ പങ്ക് വെക്കാം….

കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാമത്സരങ്ങൾ, കേരളത്തിൻ്റെ തനത് രുചികളുമായി വിഭവ സമൃദ്ധമായ നാടൻ സദ്യ, സാംസ്കാരിക സമ്മേളനം, സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷൻ ഒരുക്കുന്ന മ്യൂസിക്കൽ നൈറ്റ്, ചാലക്കുടി ചങ്ങാത്തം കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന്, ആരവം 2024 ആഘോഷ രാവിന് മാറ്റ് കൂട്ടാൻ ഡിജെ എബി ജോസും സംഘവും ഒരുക്കുന്ന ഡിജെ ചെണ്ട ഫ്യൂഷൻ, വാട്ടർ ഡ്രംസ് തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് ആരവം 2024 ആഘോഷമാക്കി മാറ്റാൻ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

ഒരിക്കൽക്കൂടി എല്ലാ ചാലക്കുടി ചങ്ങാത്തം കൂട്ടുകാരെയും സ്നേഹപൂർവ്വം ആരവം 2024 ലേക്ക് സ്വാഗതം ചെയ്യുന്നു…..

ആരവം 2024 ആഘോഷ കമ്മിറ്റിക്ക് വേണ്ടി,

സോജൻ കുര്യാക്കോസ്
പ്രസിഡൻ്റ്

ആദർശ് ചന്ദ്രശേഖർ
സെക്രട്ടറി

ജോയ് പാലത്തിങ്കൽ
ട്രഷറർ

ബാബു തോട്ടാപ്പിള്ളി
പ്രോഗ്രാം കൺവീനർ
https://youtube.com/shorts/npSVr2OjnWY?si=NnX3y5oubyQzD_b3

ലിവർപൂൾ: നാടൻ പാട്ടിൻറെ രാജകുമാരി ശ്രീ പ്രസീത ചാലക്കുടിയും സംഘവും നയിക്കുന്ന സ്റ്റേജ് ഷോ ഈ ഓണക്കാലത്ത് യുകെയിൽ എത്തുന്നു. ഈ സെപ്റ്റംബർ 20ന് നടക്കുന്ന ആദ്യത്തെ ഷോയ്ക്ക് കളമൊരുങ്ങുന്നത് വിറാലിലെ പോർട്ട് സൺലൈറ്റിലുള്ള ഹ്യൂം ഹാളിൽ ആണ്. 2005 ലെ കലാഭവൻ മണിയുടെ സ്റ്റേജ് ഷോയ്ക്ക് ശേഷം വിറാലിൽ നടക്കുന്ന ആദ്യത്തെ സ്റ്റേജ് ഷോ എന്ന നിലയിൽ വലിയ ആവേശത്തിലാണ് പ്രദേശവാസികൾ. സമീപകാലത്ത് വരെ താരതമ്യേന ചെറിയ മലയാളി സമൂഹം ഉണ്ടായിരുന്ന വിറാലിൽ കഴിഞ്ഞ മൂന്ന് നാല് വർഷങ്ങൾക്കിടയിൽ സംഭവിച്ച മലയാളി കുടിയേറ്റം സാംസ്കാരിക രംഗത്തും കലാകായികരംഗത്തും വലിയൊരു കുതിച്ചുചാട്ടം ആണ് ഉണ്ടാക്കിയത്. വിറാലിലെയും ലിവർപൂളിലെയും ചെസ്റ്ററിലെയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായ മലയാളികളുടെ അനൗദ്യോഗികമായ ഒരു കൂട്ടായ്മയാണ് വിറാലിൽ നടക്കുന്ന ഈ സ്റ്റേജ് ഷോയുടെ സംഘാടകർ. ആയതുകൊണ്ട് മേഴ്സി സൈഡിലുള്ള എല്ലാ സാംസ്കാരിക സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണയിൽ വിശ്വാസം അർപ്പിക്കുകയാണ് സംഘാടകർ.

‘നിന്നെക്കാണാനെന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്നിട്ടെന്തേ നിന്നെക്കെട്ടാൻ ഇന്നു വരെ വന്നില്ലാരും’ എന്ന നാടൻപാട്ടിന്റെ ശീലുകളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ പ്രസീത ചാലക്കുടി ഫോക്‌ലോറിൽ എം. ഫില്ലിന് പുറമേ ഉത്തരകേരളത്തിലെ പുലയരുടെ നാടൻ പാട്ടുകൾ എന്ന വിഷയത്തിൽ കേരളകലാമണ്ഡലത്തിൽ പിഎച്ച് ഡി. ചെയ്തിട്ടുണ്ട്. നടനും ഗായകനുമായ ഭർത്താവ് ശ്രീ മനോജ് കരുമുവും പ്രസീതയോടൊപ്പം ഈ സ്റ്റേജ് ഷോയിൽ പങ്കുചേരുന്നു. ചലച്ചിത്ര പിന്നണിഗാനരംഗത്ത് കുതിച്ചുയരുന്ന പുതിയ നക്ഷത്രങ്ങളാണ് വിഷ്ണുവർദ്ധനും ഗ്രഷ്യ അരുണും. സമീപകാലത്തായി യുകെയിലും യൂറോപ്പിൽ എമ്പാടുമായി നടക്കുന്ന സ്റ്റേജ് ഷോകളിലെ സ്ഥിര സാന്നിധ്യവും വ്യത്യസ്ത ഭാവഗാനങ്ങളുമായി മെജോ ജോസഫും പങ്കുചേരുന്നു. സംഗീത ലഹരിക്ക് നർമ്മത്തിന്റെ മേമ്പൊടി വിതറിക്കൊണ്ട് നർമ്മ സംഭാഷണങ്ങളും സ്പോട്ട് ഡബ്ബിങ്ങുമായി കലാഭവൻ ദിലീപും അരങ്ങ് തകർക്കുന്നതോടെ രണ്ടര മണിക്കൂർ നീളുന്ന ഈ സ്റ്റേജ് ഷോ അതിൻറെ പാരമ്യത്തിൽ എത്തും.

പ്രസീത ചാലക്കുടിയുടെ യുകെ ആട്ടക്കളം എന്ന ഈ സ്റ്റേജ് ഷോയുടെ ടിക്കറ്റിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചത് സീറോ മലബാർ സഭ ലിവർപൂൾ, ബർക്കൻ ഹെഡ്, ചെസ്റ്റർ മിഷനുകളുടെ വികാരിയായ റവ. ജെയിംസ് ജോൺ കോഴിമല അച്ചനാണ്. പ്രദേശത്തെ ആദ്യകാല മലയാളിയും ലിവർപൂളിലെയും വിറാളിലെയും മതസംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയവരിൽ പ്രമുഖനുമായ ശ്രീ റോയി ജോസഫ് മൂലംകുന്നം ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

ലിവർപൂളിലും വിറാലിലും ചെസ്റ്ററിലുമായി ഏതാണ്ട് പത്തിലധികം ഓണാഘോഷങ്ങൾ നടക്കുന്ന ഈ സെപ്റ്റംബർ മാസത്തിൽ സാധാരണ യു കെ മലയാളികളുടെ കുടുംബ ബജറ്റുകൾക്ക് അധിക ബാധ്യതയാകാതെ 15 പൗണ്ടിൽ തുടങ്ങുന്ന ടിക്കറ്റ് നിരക്കുകൾ ആണ് ഈ സ്റ്റേജ് ഷോയ്ക്ക്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി ബന്ധപ്പെടുക.

വിറാൽ :

Mathew Lukose -07570530111
Linto Antony -07342147755
Dinesh Shashikumar -07423465885
Biju George -07886247099

ചെസ്റ്റർ:

Baiju Varghese- 07480825399

ലിവർപൂൾ

Thomaskutty Francis -07882193199
Sebastian Joseph-07788254892

2024 ക്രിക്കറ്റ് മാമാങ്കങ്ങൾക്ക് മാഞ്ചസ്റ്ററിൽ തുടക്കം കുറിച്ച നൈറ്റ്സ് ക്ലബ് തങ്ങളുടെ ഈ വർഷത്തെ രണ്ടാമത്തെ ടെന്നീസ് ക്രിക്കറ്റ് ടൂർണ്ണമെൻറ് പ്രഖ്യാപിച്ചു. ലീഗ് അടിസ്ഥാനത്തിലാണ് ടൂർണ്ണമെൻറ് നടക്കുന്നത് ജൂലൈ മാസം 21 ന് നടത്താൻ ഉദേശിക്കുന ടൂർണ്ണമെൻറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു .

രജിസ്ട്രേഷനായി ഈ നമ്പറിൽ ബന്ധപെടുക.

Sujesh: 07438209482 Rahul:07768146907

ഉണ്ണികൃഷ്ണൻ ബാലൻ

നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി, സെക്രട്ടേറിയറ്റ് അംഗം അഡ്വ. ദിലീപ് കുമാർ എന്നിവരാണ് സമീക്ഷയെ പ്രതിനിധീകരിച്ച് ലോകകേരള സഭയില്‍ പങ്കെടുത്തത്. മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ പങ്കെടുത്ത പ്രതിനിധികള്‍ യൂറോപ്പിലേക്ക് കുടിയേറുന്ന മലയാളി വിദ്യാർത്ഥികളും തൊഴിലന്വേഷകരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. യുകെയിലേക്ക് വരുന്നവരെ ബോധവത്കരിക്കുന്നതിനും കൃത്യമായ വിവരങ്ങള്‍ ധരിപ്പിക്കുന്നതിനും നോർക്ക മുൻകൈ എടുക്കണമെന്ന് പൊതുചർച്ചയില്‍ അഡ്വ. ദിലീപ് കുമാർ അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് പ്രതിവർഷം യുകെയിലേക്ക് മാത്രം 5,000 കോടി രൂപയുടെ റിക്രൂട്ട്മെന്‍റ്, വിവിധ ഏജൻസികള്‍ നടത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ വികസനത്തിന് പ്രയോജനപ്പെടുത്താവുന്ന തുക വ്യാജ ഏജസികള്‍ തട്ടിയെടുക്കുകയാണെന്നും അഡ്വ. ദിലീപ് കുമാർ പറഞ്ഞു. റിക്രൂട്ട്മെന്‍റ് ഏജൻസികളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗത്തില്‍ ഉറപ്പ് നല്‍കി.

കുടിയേറ്റത്തിലെ ദുർബല കണ്ണികളും സുരക്ഷയും’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെഷനില്‍, മറുനാട്ടിലെ മലയാളികള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവന്നു. യുകെയിലെത്തി ചതിക്കപ്പെടുന്നതില്‍ ഏറെയും വിദ്യാർത്ഥികളും കെയർ വിസയില്‍ വരുന്നവരുമാണെന്ന് സമീക്ഷ പ്രതിനിധികള്‍ പറഞ്ഞു. 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ മുടക്കിയാണ് പലരും നാടുവിടുന്നത്. ഏജന്‍റുമാർ ഇവരെ കൂടുതല്‍ കമ്മീഷൻ കിട്ടുന്ന, നിലവാരമില്ലാത്ത യൂണിവേഴ്സിറ്റികളിലേക്ക് പറഞ്ഞയക്കുന്നു. ഒടുവില്‍ ഫീസ് അടയ്ക്കാനും പാർട്ട്ടൈം ജോലി തരപ്പെടുത്താനുമാവാതെ വഴിമുട്ടി നില്‍ക്കുന്ന നിരവധി പേരുണ്ട്. ഇവരില്‍ പലരുടെയും മാനസികനില തെറ്റിയതായും ചിലർ ആത്മഹത്യ ചെയ്തതായും സമീക്ഷ ഭാരവാഹികള്‍ അനുഭവങ്ങള്‍ നിരത്തി വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് സെഷനില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ ആരാഞ്ഞു. സെക്കന്‍ററി, ഹയർസെക്കന്‍ററി തലത്തില്‍ ഒരു വിദേശ ഭാഷ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ അനിവാര്യത പ്രതിനിധികള്‍ ബോധ്യപ്പെടുത്തി. നേഴ്സിംഗ് പഠനത്തോടൊപ്പവും വിദേശ ഭാഷ പഠനം സാധ്യമാക്കണമെന്നും അവർ നിർദേശിച്ചു. എസ്എസ്എല്‍സി കഴിയുന്നതോടെ അഭിരുചിക്ക് അനുസരിച്ച പ്രൊഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കാൻ പറ്റുന്ന തരത്തിലേക്ക് കരിക്കുലം പുതുക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയർന്നു. മലയാളം മിഷൻ സംഘടിപ്പിച്ച സെമിനാറിലും സമീക്ഷ ഭാരവാഹികള്‍ പങ്കെടുത്തു.

103 രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളാണ് ലോകകേരള സഭയുടെ നാലാം എഡിഷനില്‍ പങ്കെടുത്തത്. കേരള വികസനത്തിനുള്ള ക്രിയാത്മകമായ നിർദേശങ്ങള്‍ ചർച്ചകളില്‍ പങ്കെടുത്തവർ മുന്നോട്ടുവച്ചു. ആഗോള മലയാളി പ്രവാസികളുടെ സമ്മേളനമായ ലോകകേരള സഭയില്‍ രണ്ടാം തവണയാണ് സമീക്ഷയുടെ പ്രതിനിധിയായി അഡ്വ. ദിലീപ് കുമാർ പങ്കെടുക്കുന്നത്. ദിനേഷ് വെള്ളാപ്പള്ളി ആദ്യമായാണ് സഭയുടെ ഭാഗമായത്.

യുകെ നിവാസികളെ ആവേശഭരിതരാക്കാന്‍ ഓള്‍ യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത്‌ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (സൈമ) ജൂലൈ 21-ന്‌ നടത്തപ്പെടും എന്ന്‌ സൈമ ഭാരവാഹികള്‍ പ്രഖ്യാപിച്ചു. സൗത്ത്‌ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (സൈമ), യുകെയിലെ മലയാളി സമൂഹത്തിൻെറ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രതിജ്ഞാബദ്ധമാണ്‌. വിവിധ പരിപാടികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും, സൈമ അതിൻെറ അംഗങ്ങള്‍ക്കിടയില്‍ കമ്മ്യൂണിറ്റി, പിന്തുണ, സാംസ്കാരിക അഭിമാനം എന്നിവ വളര്‍ത്തുന്നു. വടംവലി മത്സരം: തീയതി: ജൂലൈ 21-ന്‌ 10 :30 മുതല്‍ മൂർ പാർക്ക് അവന്യൂ, പ്രെസ്റ്റൺ PR1 6AS വച്ചു നടത്തപ്പെടുന്നു .

പ്രവേശന ഫീസ്‌: ഒരു ടീമിന്‌ £150. ഒന്നാം സമ്മാനം: 1000 പൗണ്ട്‌ + ഒരു പൂവന്‍ കോഴി, രണ്ടാം സമ്മാനം: £500, മൂന്നാം സമ്മാനം: ഒരു പഴക്കുല ഈ ആവേശകരമായ മത്സരത്തില്‍ പങ്കെടുക്കുന്നതിനും ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കുമായി മത്സരിക്കുന്നതിനും യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വടംവലി ടീമുകളെ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും വടംവലി മത്സരത്തിനായി നിങ്ങളുടെ ടീമിനെ രജിസ്റ്റര്‍ ചെയ്യുന്നതിനും ദയവായി സൈമ പ്രസിഡൻറ്റ്‌ സന്തോഷ്‌ ചാക്കോ 07540999313 സൈമ എക്സിക്യൂട്ടിവ്‌ കമ്മിറ്റി അംഗങ്ങളായ നിഖില്‍ ജോയ്‌ 07767183616, മുരളി നാരായണ്ണന്‍ -07400185670 എന്നിവരെ ബന്ധപ്പെടുക.

യുകെയില്‍ ഉടനീളമുള്ള മലയാളി കമ്മ്യൂണിറ്റികളെ ആവേശഭരിതരാക്കാനും, പരമ്പരാഗത കായിക വിനോദങ്ങള്‍, സാംസ്കാരിക ആഘോഷങ്ങള്‍ എന്നിവയില്‍ യുകെയില്‍ ജനിച്ചു വളരുന്ന വരും തലമുറയില്‍ നമ്മുടെ സമ്പന്നമായ പാരമ്പര്യം വളര്‍ത്താനും, അവരുടെ അറിവും അഭിനിവേശവം സമൂഹത്തോടുള്ള പ്രതിബദ്ധതക്കായി തിരിക്കാനും ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടന്നതായി സൈമ പ്രസിഡൻറ്റ്‌ സന്തോഷ്‌ ചാക്കോ അഭിപ്രായപെട്ടു . സൈമ ഓണം ആഘോഷങ്ങളും സ്പോര്‍ട്സ്‌ ഫെസ്റ്റും : യുകെയിലെ എല്ലാ മലയാളികള്‍ക്കും സൗജന്യ പ്രവേശനം! തീയതി: സെപ്റ്റംബര്‍ 14, 2024 സമയം: രാവിലെ 10 മണി മുതല്‍ സ്ഥലം: ഗ്രിംസാർഗ് വില്ലേജ് ഹാൾ, പ്രെസ്റ്റൺ PR2 5JS 24 ഇനങ്ങളുള്ള പരമ്പരാഗത ഓണസദ്യ, ചെണ്ടമേളം, വര്‍ണ്ണാഭമായ നൃത്തങ്ങള്‍, മറ്റ്‌ സാംസ്കാരിക കലാ കായിക മത്സരങ്ങള്‍, ഈഷ്മളമായ ഓണാഘോഷങ്ങളും എല്ലാവര്‍ക്കും വാഗ്ദാനം ചെയ്യുന്നു.

എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന വൈവിധ്യമാര്‍ന്ന പരമ്പരാഗത ഓണം കായിക വിനോദങ്ങളും പരിപാടിയില്‍ അവതരിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും ഒരുപോലെ രസകരവും സൗഹൃദവും സാംസ്കാരിക ആഘോഷവും നിറഞ്ഞ ഒരു ദിവസം ആസ്വദിക്കാം. “ഈ പ്രത്യേക അവസരത്തിനായി സമൂഹത്തെ ഒരുമിച്ച്‌ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്‌. മനോഹരമായ നിറങ്ങളും സ്വാദിഷ്ടമായ വിരുന്നുകളും ഓണത്തിന്‍റെ ആഹ്ലാദകരമായ ആഘോഷങ്ങളും ആളുകളെ ഒന്നിപ്പിക്കാനും നമ്മുടെ ബന്ധങ്ങളുടെ ഈഷ്മളത പങ്കിടാനുമുള്ള ഒരു മികച്ച മാർഗമാണ്‌ എന്ന്‌ ശ്രീ സന്തോഷ്‌ ചാക്കോ പറഞ്ഞു.

മലയാളികളുടെ സാംസ്കാരിക പൈതൃകം ഐക്യവും ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള വിനോദത്തിനും ആഘോഷങ്ങള്‍ക്കും സൈമയോടൊപ്പം ചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നു എന്നും, ഏവരുടെയും പങ്കാളിത്തവും പിന്തുണയും ഈ ഉദ്യമത്തിൻെറ വിജയത്തിനായി ആവശ്യമാണെന്നും സൈമ പ്രസിഡന്റും കമ്മിറ്റ അംഗങ്ങളും പറഞ്ഞു.

യു കെയിലെ സ്കോട്ട് ലൻഡ് പ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്കോട്ട്‌ ലൻഡിലെ വിവിധപ്രദേശങ്ങളിൽ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേർത്തു നിർത്തിക്കൊണ്ട് സ്കോട്ട് ലൻഡിൽ പുതിയ യൂണിറ്റിന് രൂപം നൽകി.

ജൂൺ 15ന് ഗ്ലാസ്കോയിൽ സേവനം യു കെ യുടെ വനിതാ വിഭാഗം കൺവീനർ ശ്രീമതി കല ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം യു കെയുടെ കുടുംബ യൂണിറ്റ് കൺവീനർ ശ്രീ ഗണേഷ് ശിവൻ ഉത്ഘാടനം ചെയ്തു . പ്രസ്തുത യോഗത്തിൽ വച്ചു പുതിയ സേവനം സ്കോട്ട് ലൻഡ് യൂണിറ്റ് പ്രസിഡന്റ്‌ ആയി ജീമോൻ കൃഷ്ണൻകുട്ടി സെക്രട്ടറിയായി രഞ്ജിത് ഭാസ്‌ക്കർ, വനിത പ്രധിനിധിയായി ശ്രീമതി സുരേഖ ജീമോൻ, ട്രഷറർ ആയി ശരത് ശിവദാസ്. സ്ട്രിലിംഗ് ഏരിയ കോർഡിനേറ്ററായി രാജേഷ് കെ രാജും ഡുണ്ടീ ഏരിയ കോർഡിനേറ്റർ ആയി സജു കെ മോഹനനെയും ഐകകണ്ഠേന തെരഞ്ഞെടുത്തു. യോഗത്തിൽ ഉദീപ് ഗോപിനാഥ് സ്വാഗതവും സുരേഖ ജീമോൻ നന്ദിയും രേഖപ്പെടുത്തി.

ബാത്ത് മലയാളി കമ്യൂണിറ്റി ലൈവ് മ്യൂസിക്കല്‍ നൈറ്റ് ബാത്തിനെ മൊത്തം പ്രകമ്പനം കൊള്ളിച്ച മനോഹരമായ സായാഹ്നമാണ് സമ്മാനിച്ചത്. കുറച്ചുകാലമായി സജീവമല്ലാതിരുന്ന അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു തിരിച്ചുവരവ് തന്നെയായിരുന്നു മെഗാ മ്യൂസിക്കല്‍ പ്രോഗ്രാം. ഡോ വാണി ജയറാമിന്റെയും സംഘത്തിന്റെയും പാട്ടും ഡാന്‍സും വേദിയില്‍ വലിയ ആവേശമാണ് കൊണ്ടുവന്നത്. 350 ഓളം പേര്‍ കാണികളായി എത്തിയ ഷോയില്‍ ഓരോ നിമിഷവും ആഘോഷത്തിന്റെതായി മാറി.

യുക്മ ദേശീയവക്താവ് അഡ്വ എബി സെബാസ്റ്റിയന്‍ മുഖ്യ അതിഥിയായിരുന്നു. യുക്മയും ബാത്ത് മലയാളി കമ്യൂണിറ്റിയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് അഡ്വ .എബി സെബാസ്റ്റ്യൻ ഓര്‍മ്മിപ്പിച്ചു.
യുക്മ തുടങ്ങുമ്പോള്‍ കലാമേള ആദ്യം ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന സമയത്ത് മുന്നോട്ട് വന്നത് ബാത്ത് മലയാളി കമ്യൂണിറ്റി ആയിരുന്നു. ദേവലാല്‍ സഹദേവന്റെ നേതൃത്വത്തിലുള്ള ബാത്ത് മലയാളി ആയിരുന്നു യുക്മ കലാമേളയ്ക്ക് അന്ന് ചുക്കാന്‍ പിടിച്ചതെന്നും അഡ്വ. എബി സെബാസ്റ്റ്യന്‍ പറഞ്ഞു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്വൈസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു. ബാത്തില്‍ എത്തിയ പുതിയ ആള്‍ക്കാര്‍ക്കും പഴയ ആള്‍ക്കാര്‍ക്കും ഒരുമിച്ച് അണിനിരക്കാനുള്ള വേദിയായി ഈ ഷോ മാറി. പ്രവാസ ജീവിതത്തില്‍ ഒരു കുടുംബമെന്ന തോന്നലുണ്ടാക്കാനും ഒറ്റക്കെട്ടായി മുന്നോട്ട് പോകാനും കൂട്ടായി ശ്രമിക്കുകയാണ് ബാത്ത് മലയാളി കമ്യൂണിറ്റി. ഒരു മനോഹരമായ നൈറ്റ് ഷോ സമ്മാനിച്ചു കൊണ്ടാണ് അസോസിയേഷന്‍ പ്രവര്‍ത്തനം വീണ്ടും സജീവമാക്കിയിരിക്കുന്നത് .

മട്ടാഞ്ചേരി കിച്ചന്‍ ആയിരുന്നു രുചികരമായ ഭക്ഷണം ഒരുക്കിയിരുന്നത്. ജിജി ലൂക്കോസ് ലൈറ്റ് ആന്‍ഡ് സൗണ്ട് നിര്‍വ്വഹിച്ചു. അഞ്ച് മണിയ്ക്ക് ആരംഭിച്ച പരിപാടി പത്തു മണിയോടെ അവസാനിച്ചു. പ്രസിഡന്റ് വിന്‍സന്റ് പറശ്ശേരി, സെക്രട്ടറി വിനോദ് കുമാര്‍,മറ്റ് കമ്മറ്റി അംഗങ്ങളായ ഷിബി ഡെന്നി, ജോയ് മാത്യു,ജിനി ജോയ്, സുമിത് മോഹന്‍, ടെസി തോമസ്, രശ്മി സുമിത് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഈ പരിപാടിയുടെ വിജയത്തിന് പിന്നില്‍. ഒരുപിടി നല്ല നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് മികച്ചൊരു തുടക്കമായി ലൈവ് ഷോ മാറി. ഇനിയും കൂട്ടായ്മയിലൂടെ നല്ല സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ ആദ്യ ചവിട്ടുപടിയായി ബാത്തിലെ ഈ മെഗാ ഷോ.

RECENT POSTS
Copyright © . All rights reserved