Association

ബിനോയി ജോസഫ്

ലിങ്കൺഷയർ കൗണ്ടിയിലുള്ള സ്കൻതോർപ്പും ഗെയിൻസ്ബറോയുമായുള്ള ദൂരം 15 മൈൽ. എന്നാൽ ക്രിക്കറ്റ് പ്രേമികളായ മലയാളികൾ ക്രിക്കറ്റ് പിച്ചിലെത്തിയപ്പോൾ രണ്ടു ടൗണുകൾ ഒന്നായി. സ്പോർട്സ്മാൻ സ്പിരിറ്റോടെ അവർ ഒരു വലിയ മലയാളി കുടുംബമായി. ബ്ളു കളർ ജേഴ്സിയിൽ ഇറങ്ങിയ സ്കൻതോർപ്പ് ഇലവനെ ക്യാപ്റ്റൻ ജോബിൻ നയിച്ചപ്പോൾ ജെറി ക്യാപ്റ്റനായുള്ള ഗെയിൻസ്ബറോ ടീം യെല്ലോ കളർ ജേഴ്സിയിൽ പിച്ചിലിറങ്ങി. ഗെയിൻസ്ബറോയിലെ മലയാളികൾ ആതിഥേയത്വമൊരുക്കിയ മാച്ച് മോർട്ടൻ ടെൻ്റ് സൈഡ് സ്കൂൾ ഗ്രൗണ്ടിലാണ് അരങ്ങേറിയത്.

സ്കൻതോർപ്പിലും ഗെയിൻസ്ബറോയിലും മലയാളികൾ ഒരുമിച്ച് ചേർന്ന് ക്രിക്കറ്റ് കളിക്കാറുണ്ടെങ്കിലും ഇരു ടീമുകളും ഫ്രണ്ട്ലി മാച്ചിനെത്തിയത് അവിസ്മരണീയമായ അനുഭവമായി. ഇരുപ്രദേശങ്ങളിലെയും മലയാളികളെ ഒരുമിപ്പിക്കാൻ ക്രിക്കറ്റിന് സാധിച്ചതിൽ ഇരു ടീമംഗങ്ങളും സന്തോഷം പ്രകടിപ്പിച്ചു. ലോക്കൽ ക്രിക്കറ്റ് ടീമുകൾ വൈറ്റ് കളർ ജേഴ്സിയിൽ ക്രിക്കറ്റ് പ്രാക്ടീസ് നടത്തുന്ന പിച്ചിൽ ബ്ളു, യെല്ലോ ജേഴ്സികൾ അണിനിരന്ന മത്സരം ഇന്ത്യാ- ഓസ്ട്രേലിയ മാച്ചിനെ അനുസ്മരിപ്പിക്കുന്നതായി എന്ന് കാണികൾ പറഞ്ഞു.

ബൗൾ ചെയ്തും ബാറ്റു വീശിയും ടീമുകൾ പിച്ചിൽ മുന്നേറിയപ്പോൾ കൈയടിച്ച് പ്രോത്സാഹിപ്പിക്കാൻ നിരവധി മലയാളി കുടുംബങ്ങൾ എത്തിച്ചേർന്നിരുന്നു. വാശിയേറിയ ഫ്രണ്ട്‌ലി മാച്ചിനൊടുവിൽ ഇരു ടീമുകളും കൈ കൊടുത്തു പിരിഞ്ഞു… വളരെയധികം അച്ചടക്കത്തോടെയും പ്രഫഷണലിസത്തോടെയും നടന്ന മത്സരം അടുത്ത സീസണിലും തുടരണമെന്ന ആഗ്രഹവും പങ്കുവെച്ച്.

അയർക്കുന്നം മറ്റക്കരക്കാരുടെ അഞ്ചാമത് സംഗമ വേദിയാകാൻ ചെൽട്ടൻഹാം ഒരുങ്ങി. ഓണക്കളികളും വടംവലിയും കിലുക്കി കുത്തും അന്താക്ഷരിയും ഒക്കെയായി അഞ്ചാമത് അയർക്കുന്നം മറ്റക്കര സംഗമ വേദിയാകാൻ ചെൽട്ടൻഹാം ഒരുങ്ങി. ഈ വരുന്ന ശനിയാഴ്ച സെപ്റ്റംബർ മൂന്നിന് രാവിലെ 9 മണിക്ക് കേരളത്തനിമയാർന്ന പ്രഭാതഭക്ഷണത്തോടുകൂടി ചെൽട്ടൻഹാമിലേ സ്വിൻഡൻ വില്ലേജ് ഹാളിൽ സംഗമത്തിന് തുടക്കം കുറിക്കും.

കോട്ടയം ജില്ലയിലെ പുരാതനമായ രണ്ട് വൻകരകളിലെ അയർക്കുന്നവും മറ്റക്കരയും ഉൾപ്പെടുന്ന സ്ഥലത്തുനിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികൾ ഒത്തു കൂടുമ്പോൾ, സഹപാഠികളും നാട്ടുകാരും വീട്ടുകാരുമായി ഒരു വർഷത്തെ പല കഥകളും വിശേഷങ്ങളുമായി സല്ലപിക്കാൻ ഇത്തവണ പാലാപ്പള്ളിയുടെ ഈരടികൾ ബാഗ്രൗണ്ടിൽ മുഴങ്ങുന്നുണ്ടാകും. യുകെയിലെ സംഗമങ്ങളിൽ അയർക്കുന്നം മറ്റക്കര സംഗമം എക്കാലവും മികവുറ്റതായിരുന്നു. പ്രവർത്തന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഇത്തവണയും വേറിട്ടു നിൽക്കും എന്നതിൽ സംശയമില്ലെന്ന് പ്രസിഡന്റ് ശ്രീ ഫെലിക്സ് ജോൺ ഉള്ളാട്ടിൽ പറഞ്ഞു.

യുകെയിലെ നാനാ ദിക്കുകളിൽ നിന്നും വണ്ടിയോടിച്ചും ട്രെയിനിലും എത്തുന്ന ഏവരെയും സ്വാഗതം ചെയ്യാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി സ്വാഗത കമ്മിറ്റി ചെയർമാനും സംഗമത്തിന്റെ സെക്രട്ടറിയും കൂടിയായ ശ്രീ തോമസ് ഒഴുങ്ങാലില്‍ അറിയിച്ചു. പത്തുമണിക്ക് നടക്കുന്ന പൊതുയോഗം, സംഗമത്തിൽ സംബന്ധിക്കാൻ നാട്ടിൽ നിന്നും എത്തിയിരിക്കുന്ന രക്ഷകർത്താക്കളുടെ പ്രതിനിധികൾ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് സംഗമം വൈസ് പ്രസിഡന്റ് ശ്രീമതി മേഴ്സി ബിജു അറിയിച്ചു. സംഗമത്തിന് എത്തുന്ന എല്ലാവർക്കും സ്വാദേറിയ വിഭവങ്ങൾ ബ്രിസ്റ്റോളിൽ നിന്നുള്ള അറിയപ്പെടുന്ന കേറ്ററിംഗ് കാരുടെ നേതൃത്വത്തിൽ കേരളത്തനിമയോടുകൂടി വിളമ്പുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഫിനാൻസ് കമ്മിറ്റി ചെയർമാൻ റോബി ജെയിംസ് പറഞ്ഞു. സംഗമം നടക്കുന്ന വേദിയുടെ അഡ്രസ്സ് താഴെ കൊടുക്കുന്നു.

Swindon village hall, Church road, Swindon village, Cheltenham. GL51 9QP

കെന്റിലെ പ്രമുഖ മലയാളി അസോസിയേഷനായ സഹൃദയ ദി കെന്റ് കേരളൈറ്റ്സ് അണിയിച്ചൊരുക്കുന്ന മൂന്നാമത്തെ ഓൾ യു.കെ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് സെപ്റ്റംബർ പതിനൊന്ന് ഞായറാഴ്ച്ച ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കോറിയിട്ടിരിക്കുന്ന പ്രശസ്തമായ നെവിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും.

ക്രിക്കറ്റിനെ പ്രണയിക്കുന്ന ഏതൊരു മലയാളിയും ഒരു പക്ഷേ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിൻ്റെ സുവർണ നിമിഷങ്ങളെ പറ്റി ഒരിക്കൽ എങ്കിലും കേട്ടിട്ടുണ്ടാകും. 1983 ജൂൺ18 ന് ഇന്ത്യ ആദ്യമായി ലോകകപ്പ്​ കിരീടത്തിൽ മുത്തമിടുന്നതിനു കൃത്യം ഒരാഴ്​ച മുമ്പായിരുന്നു ടൺബ്രിഡ്​ജ്​വെൽസിലെ നെവിൽ മൈതാനത്ത്​ സിംബാബ്​വേയും ഇന്ത്യയും തമ്മിലുള്ള മത്സരം. ക്യാപ്​റ്റൻ പദവി ഏറ്റെടുത്തിട്ട്​ കേവലം നാലു മാസം മാത്രം പ്രായമുള്ള കപിൽദേവ്​ എന്ന 24കാരൻ ടൺ ബ്രിഡ്ജ് വെൽസിലെ നെവിൽ ഗ്രൗണ്ടിൽ അന്ന് നടത്തിയത് ഒരു ബാറ്റിംഗ് വെടിക്കെട്ട് തന്നെയായിരുന്നു.

ഒരൊറ്റ ഇന്ത്യക്കാരൻ പോലും ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടില്ലാത്ത ആ കാലത്ത്​ ആദ്യമായി ഇന്ത്യക്കു വേണ്ടി കപിൽ ഏകദിനത്തിൽ സെഞ്ച്വറി കുറിച്ചു. കളി അവസാനിക്കുമ്പോൾ ഇന്ത്യൻ സ്​കോർ എട്ടിന്​ 266. കപിൽദേവ്​ പുറത്താകാതെ നേടിയത് 175 റൺസ്​. അതും വെറും 138 പന്തിൽ. മൈതാനത്തി​​​​​ന്റെ അതിരുകൾ അളന്ന 16 ഫോറുകൾ. ആകാശം ഭേദിച്ച ആറ്​ സിക്​സറുകൾ.

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾ‌ റൌണ്ടർമാരിലൊരാളായിരുന്ന മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ ബാറ്റിംഗ് വിസ്ഫോടനം നടന്ന ഗ്രൗണ്ട് കാണുവാനും, അവിടെ കളിക്കുവാനുമുള്ള ഒരു സുവർണാവസരം ആണ് സഹൃദയ ഈ തവണ ഒരുക്കിയിരിക്കുന്നത്

സഹൃദയയുടെ ഹോം ടീമായ റോയൽസ് ക്രിക്കറ്റ് ക്ലബ്ബിനോടൊപ്പം യു. കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7 ടീമുകൾക്ക് ആണ് മത്സരിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.
സഹൃദയയുടെ മൂന്നാമത് അഖില യു.കെ ക്രിക്കറ്റ് ടൂർണമെന്റിൽ മാറ്റുരക്കുന്ന ടീമുകൾ ഇവരാണ്. റോയൽ സ്ട്രൈക്കേഴ്സ് മെയ്ഡ് സ്റ്റോൺ, റെഡ്ഹിൽ വാരിയേഴ്സ്, പ്രസ്റ്റൺ ടസ്കേഴ്സ്, മല്ലു ക്രിക്കറ്റ് ക്ലബ് ബ്രോംലി, ജില്ലിംഹാം വാരിയേഴ്സ്, ഗള്ളി ക്രിക്കറ്റേഴ്സ് ഓക്സ്ഫോർഡ്, മെയ്ഡ് സ്‌റ്റോൺ സൂപ്പർ കിംഗ്സ്.

രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ നെവിൽ ക്രിക്കറ്റ് ഗ്രൗണ്ടിലെ രണ്ടു മൈതാനത്തായി ആണ് നടക്കുന്നത്. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും വിജയിച്ചു വരുന്ന നാലു ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും ആണ് സമ്മാനം. ഒന്നാം സമ്മാനർഹരെ കാത്തിരിക്കുന്നത് 701 പൗണ്ടിന്റെ ക്യാഷ് അവാർഡും ട്രോഫിയും ആണ്. രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 351 പൗണ്ടും, മൂന്നാം സ്ഥാനാർഹർക്ക് 151 പൗണ്ടും ട്രോഫിയും ലഭിക്കും. കൂടാതെ ബെസ്ററ് ബാറ്റ്സ്മാൻ, ബെസ്ററ് ബൗളർ, എന്നിവർക്ക് പ്രത്യേക ക്യാഷ് അവാർഡുകളും ട്രോഫിയും ലഭിക്കും.

മുൻ വർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും മികച്ച രീതിയിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കുവാനാണ് സഹൃദയ ലക്ഷ്യമിടുന്നത്. മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കിൽ ഫുഡ് സ്റ്റാളുകളും ക്രമീകരിക്കുന്നുണ്ട്. ഗ്രൗണ്ടിനോടനുബന്ധമായി തന്നെ പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ഈ ക്രിക്കറ്റ് ടൂർണമെന്റ് ഒരു വൻ വിജയമാക്കി മാറ്റുവാനും, ക്രിക്കറ്റ് ചരിത്രമുറങ്ങുന്ന നെവിൽ ഗ്രൗണ്ട് കാണുവാനും, മത്സരങ്ങൾ കാണുവാനുമായി എല്ലാ ക്രിക്കറ്റ് പ്രേമികളേയും ടീം സഹൃദയ കെന്റിലെ ടൺ ബ്രിഡ്‌ജ് വെൽസിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുകയാണ്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക :-
അജിത്ത് വെൺമണി 07957 100426
ബിബിൻ എബ്രഹാം 07534893125
മനോജ് കോത്തൂർ 07767 008991
വിജു വറുഗീസ് 07984 534481

പായം പഞ്ചായത്തിൽ ആറാം വാർഡിൽ കുന്നോത്ത്  താമസിക്കുന്ന ജിജേഷിന്‌ വോക്കിങ് കാരുണ്യയുടെ തൊണ്ണൂറാമതു സഹായമായ അറുപത്തേഴായിരം രൂപ റിട്ട: ഹെഡ് മാസ്റ്റർ ടോമി ആഞ്ഞിലത്തോപ്പിൽ കൈമാറി. തദവസരത്തിൽ വോക്കിങ് കാരുണ്യ ചാരിറ്റബിള് സൊസൈറ്റി പ്രസിഡന്റ് ജെയിൻ ജോസഫ് സന്നിഹിതനായിരുന്നു.  അഞ്ചു വർഷക്കാലമായി ഹൃദയ സംബന്ധമായ രോഗങ്ങളാൽ വലയുകയാണ്. അഞ്ചു വർഷങ്ങൾക്ക് മുൻപ് ഹാർട്ട് അറ്റാക്ക് വന്നതിനെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വച്ച് ഹൃദയ ശസ്ത്രക്രീയ നടത്തിയെങ്കിലും ജിജേഷിന്‌ ഇതുവരെയും ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിഞ്ഞിട്ടില്ല. ഓപ്പറേഷൻ ഒരു പരിധിവരെ വിജയകരമായിരുന്നെങ്കിലും അതിനെത്തുടർന്ന് വയറ്റിൽ പഴുപ്പ് നിറയുന്ന അവസ്‌ഥയിലേക്കു മാറുകയായിരുന്നു. പല ആശുപത്രികളിലായി നിരവധി ചികിത്സകൾ ചെയ്തുവെങ്കിലും ഒന്നിനും ജിജേഷിനെ പഴയ അവസ്‌ഥയിലേക്കു തിരിച്ചു കൊണ്ടുവരുവാൻ സാധിച്ചിട്ടില്ല.
       കൂലിവേല ചെയ്തു കുടുംബം നോക്കിയിരുന്ന ആളായിരുന്നു ജിജേഷ്. ഭാര്യയും പ്രായമായ അമ്മയും രണ്ടു പിഞ്ചു കുട്ടികളും അടങ്ങുന്നതാണ് ജിജേഷിന്റെ കുടുംബം. ഓപ്പറേഷന് ശേഷം ഇതുവരെ ജിജേഷിന്‌ ജോലിക്കു പോകുവാൻ കഴിഞ്ഞിട്ടില്ല. നീണ്ട അഞ്ചു വർഷത്തെ ചികിത്സകളും മറ്റു ചിലവുകളും നല്ലവരായ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടായിരുന്നു മുൻപോട്ടു പോയിരുന്നത്. നീണ്ട അഞ്ചു വർഷത്തെ ചികിത്സകൾ ജിജേഷിനെയും കുടുംബത്തെയും വലിയൊരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. പിഞ്ചു കുഞ്ഞുങ്ങളുമായി ഈ കുടുംബം ഇനിയുള്ള ജീവിതം എങ്ങനെ മുന്നോട്ടു പോകും എന്നറിയാതെ വലയുകയാണ്. ഈ കുടുംബത്തിന് ഒരു ചെറിയ കൈത്താങ്ങാകുവാൻ വോക്കിങ് കാരുണ്യയോടൊപ്പം സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമഴിഞ്ഞ  നന്ദി അറിയിക്കുന്നു.
Registered Charity Number  1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
 
കുടുതല്വിവരങ്ങള്ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

സ്പോട്സ് ഡെസ്ക്. മലയാളം യുകെ

മലയാളി അസ്സോസിയേഷൻ സണ്ടർലാൻ്റ് ആതിഥേയത്വം വഹിച്ച ദേശീയ വടം വലി മൽസരവും കായിക മേളയും 2022 ഓഗസ്റ്റ് 13 ശനിയാഴ്ച സണ്ടർലാൻഡിലെ സിൽക്‌സ്‌വർത്ത് സ്‌പോർട്‌സ് കോംപ്ലക്‌സിൽ വിജയകരമായി നടന്നു.

മാസ് പ്രസിഡൻ്റ് റജി തോമസ് , സെക്രട്ടറി വിപിൻ വർഗ്ഗീസ്, ട്രഷറർ അരുൺ ജോളി, സ്പോർട്സ് കോർഡിനേറ്റർ ഷാജി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മാസിൻ്റെ വലിയൊരു കൂട്ടായ്മയാണ് ഈ മേളയെ വൻവിജയത്തിലേക്കെത്തിച്ചത്.

വാശിയേറിയ വടംവലി മൽസരങ്ങളിൽ മികവും കരുത്തുറ്റതുമായ പ്രകടനത്തോടെ കാണികളെ കോരിത്തരിപ്പിച്ചു കൊണ്ട് എക്സിറ്റർ മലയാളി അസോസിയേഷൻ (ഇമ) നാഷണൽ വടംവലി ചാമ്പ്യൻ പട്ടം മാസ്സിന്റെ പ്രസിഡൻറ് ശ്രീ. റജി തോമസിൽ നിന്നും ഏറ്റുവാങ്ങി. ഇമയുടെ വിജയത്തിൽ മുഖ്യ പങ്കുവഹിച്ചത്
ജെഫ്രി തോമസ് – കോച്ച്, ജോബി തോമസ് – ക്യാപ്റ്റ്യൻ, റോബി വർഗീസ് – ടീം മാനേജർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ്.

ജിജോ ജോയിയുടെ പരിശീലനത്തിലും ക്യാപ്റ്റൻസിയിലുമുള്ള ന്യൂ സ്റ്റാർ ന്യൂകാസിൽ റണ്ണർ അപ്പ് ആയി. മൂന്നാം സ്ഥാനം ഇൻഡോ യുകെ ദുർഹം നേടിയപ്പോൾ നാലാം സ്ഥാനം മലയാളി അസോസിയേഷൻ സണ്ടർലാൻണ്ടും കരസ്ഥമാക്കി.

വടംവലിയിൽ കേരള ചാമ്പ്യൻമാരായ പറവൂരിൻ്റെ സ്വന്തം ഡിയോൾ റജിനും, മാസിൻ്റെ തോമസ് മാത്യു, ഫെലിക്സ് തറപ്പേൽ, ജെയ്സ് മാത്യു തുടങ്ങിവയരും ചേർന്നാണ് വടം വലി മൽസരങ്ങൾ നിയന്ത്രിച്ചത്.

ദേശീയ കായികമേളയിൽ മലയാളി അസോസിയേഷൻ സണ്ടർലാൻറ് ട്രാക്ക് & ഫീൽഡ് ഇനങ്ങളിൽ ഏറ്റവുമധിയം പോയിൻറുകൾ കരസ്ഥമാക്കികൊണ്ട് ഓവറോൾ ചാമ്പ്യൻ പട്ടമണിഞ്ഞു.

വിവിധ ഗ്രൂപ്പിനങ്ങളിൽ ആവേശകരമായ മൽസരങ്ങൾ കാഴ്ചവെച്ചു കൊണ്ട് ഡേവിഡ് ജോൺ ഡിയോൾ – ഹാരോ ഗേറ്റ് (സബ് ജൂനിയർ ബോയ്സ്), ജൊവാന സെബി – മാസ് (സബ് ജൂനിയർ ഗേൾസ്), സിയോൺ ജസ്റ്റിൻ – മാസ് (ജൂനിയർ ബോയ്സ്), ക്രിസ്റ്റൽ മരിയ തോമസ് – മാസ് (ജൂനിയർ ഗേൾസ്), സ്റ്റീവ് ജസ്റ്റിൻ – മാസ് (സബ് സീനിയർ ബോയ്സ്), ജോസ് മാനുവൽ – മാസ് (സീനിയർ ബോയ്സ്), രോഷിനി റജി – മാസ് (സീനിയർ ഗേൾസ്), ഡിയോൾ റജിൻ – ഹാരോഗേറ്റ് (അഡൾട്ട് മെൻ), ജുണ ബിജു – മാസ് (അഡൾട്ട് വുമൺ), ബിജു വർഗ്ഗീസ് – മാസ് ( സൂപ്പർ സീനിയർ മെൻ), ഡോ. സിസിലിയ മാത്യൂ – മാസ് ( സൂപ്പർ സീനിയർ വുമൺ) എന്നിവർ വ്യക്തിഗത ചാമ്പ്യൻ പട്ടമണിഞ്ഞു കായിക മേളയിൽ കരുത്തു തെളിയിച്ചു.

രജിസ്ട്രേഷൻ കൗണ്ടർ നൂതന സാങ്കേതിക വിദ്യകളുടെ മികവോടെ വിദഗ്ദമായി കൈകാര്യം ചെയ്തു. ഫുഡ് കൗണ്ടർ മേളയുടെ ശ്രദ്ദ്ധാകേന്ദ്രമായിരുന്നു. രുചിയൂറും നാടൻ വിഭവങ്ങൾ തത്സമയം പാചകം ചെയ്ത് മൽസരാർഥികൾക്കും, കാണികൾക്കും നൽകിക്കൊണ്ട് മാസ് തട്ടുകട മേളക്ക് വേറിട്ടൊരനുഭൂതിയാണ് സമ്മാനിച്ചത്

രാവിലെ 400 മീറ്റർ ഓട്ടമൽസരത്തോടു കൂടി മാസ് പ്രസിഡൻ്റ് ശ്രീ. റജി തോമസ് കായിയമേള ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ഉച്ചയോടു കൂടി വടം വലി മൽസങ്ങൾ ആരംഭിച്ചിച്ച് വൈകുന്നേരം മൽസര വിജയികൾക്ക് സമ്മാനദാന ചടങ്ങുകളോടു കൂടി മേള സമാപിച്ചു. മേളയിൽ സിഗ്ന കെയർ ഗ്രൂപ്പിൻ്റെ സാരഥികളായ ബൈജു ഫ്രാൻസിസും, ടെസ്സി ബൈജുവും മുഖ്യ അതിധികളായിരുന്നു. ഈ മേളയുടെ മുഖ്യ സാമ്പത്തിക സഹായി സിഗ്‌ന കെയർ ഗ്രൂപ്പും, സഹ സഹായികൾ ബിഗ് ഹോൺ (യുകെ) ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലഷ്കിറ്റൻ ബ്രാൻഡ്, എവരിവൺ ആക്ടീവ് ക്ലബ്ബ്, ജോൺ എൻ്റർ പ്രൈസസുമായിരുന്നു.

മെയ്ഡ്സ്റ്റോൺ: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓൾ യുകെ യൂത്ത് ഫുട്ബോൾ ടൂർണ്ണമെന്റ് ആഗസ്റ്റ് 27 ശനിയാഴ്ച മെയ്ഡ്സ്റ്റോണിൽ അരങ്ങേറും. നിരവധി മികച്ച പരിപാടികൾ വിജയകരമായി നടപ്പിലാക്കിവരുന്ന എംഎംഎയുടെ ഏറ്റവും നൂതനമായ ആശയമാണ് കൗമാരക്കാരെ അണിനിരത്തിക്കൊണ്ടുള്ള യൂത്ത് ഫുട്‍ബോൾ ടൂർണ്ണമെന്റ്. എംഎംഎയുടെ യൂത്ത് വിംഗായ എംഎംഎ യൂത്ത് ക്ലബാണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.

വളർന്നുവരുന്ന കായിക പ്രതിഭകളെ മുഖ്യധാരയിൽ എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ടൂർണ്ണമെന്റിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 8 ടീമുകൾ പങ്കെടുക്കും. മെയ്ഡ്സ്റ്റോൺ സെന്റ് അഗസ്റ്റിൻ ഫുട്‍ബോൾ ഗ്രൗണ്ടിൽ ആഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂർണ്ണമെന്റിൽ ആതിഥേയരായ എംഎംഎ യൂത്ത് ഫുട്ബോൾ ക്ലബും കെന്റിലെ മറ്റു അസോസിയേഷനുകളിൽ നിന്നുമുള്ള ഫുട്ബോൾ ക്ലബുകളും മാറ്റുരയ്ക്കും. വിജയികളെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ സമ്മാനങ്ങളും ട്രോഫികളുമാണ്. ചാംപ്യൻമാരാകുന്ന ടീമിന് 301 പൗണ്ടും എംഎംഎ എവർ റോളിങ്ങ് ‌ ട്രോഫിയും ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 201 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 101 പൗണ്ടും ട്രോഫിയും ലഭിക്കും.

മത്സരം കാണാനെത്തുന്നവർക്കും ടീമംഗങ്ങൾക്കുമായി വിശാലമായ പാർക്കിങ് സൗകര്യവും, മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളും ക്രമീകരിച്ചിട്ടുണ്ട്. യുവതലമുറയുടെ വീറും വാശിയും നിറഞ്ഞ പോരാട്ടവീര്യം കണ്ടാസ്വദിക്കുവാനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാനും എല്ലാ കായികപ്രേമികളെയും മെയ്ഡ്സ്റ്റോൺ സെന്റ് അഗസ്റ്റിൻസ് ഫുട്ബോൾ മൈതാനത്തേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി എംഎംഎ സ്പോർട്സ് കോ-ഓർഡിനേറ്റർ അജിത്ത് പീതാംബരൻ അറിയിച്ചു.

 കുര്യൻ ജോർജ്ജ്

വാൽസാളിൽ ചേർന്ന യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം യുക്മ ദേശീയ പി.ആർ.ഒ. യും മീഡിയ കോർഡിനേറ്ററുമായി യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറി അലക്‌സ് വർഗീസിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. യുക്മയുടെ ആരംഭകാലം മുതൽ യുക്‌മയുടെ ഏറ്റവും അടുത്ത സഹകാരിയായി അറിയപ്പെടുന്ന അലക്‌സ് വർഗീസ് യു കെ മലയാളികൾക്കിടയിൽ മുഖവുര ആവശ്യമില്ലാത്ത സംഘാടകനാണ്.

യുക്മയുടെ പ്രഥമ ദേശീയ കലാമേളയിൽ ഏറ്റവുമധികം പോയിൻറ് നേടി ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ (എം.എം.സി.എ) പ്രസിഡൻറ് പദം മുതൽ നിരവധി പദവികൾ വഹിച്ചിട്ടുളള അലക്‌സ് വർഗീസ് യുക്മ നേതൃനിരയിലെ ഏറ്റവും പരിചയ സമ്പന്നനാണ്. വിനയവും സൗമ്യതയും മുഖമുദ്രയാക്കി ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്ന അലക്‌സ് യുക്‌മയ്ക്ക് ഒരു മുതൽക്കൂട്ടാണ്. യുക്‌മ ദേശീയ സമിതിയംഗം, ജോയിൻറ് ട്രഷറർ, ജോയിൻറ് സെക്രട്ടറി, ട്രഷറർ, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുള്ള അലക്‌സ് യുക്മ പി.ആർ.ഒ യുടെ ചുമതലയും മുൻപ് ഒരു ടേം നിർവ്വഹിച്ചിട്ടുണ്ട്. യുക്മയുടെ മുഖപത്രമായ യുക്മ ന്യൂസിന്റെ മാനേജിങ് എഡിറ്ററുമാണ് അലക്‌സ് വർഗീസ്. മാഞ്ചസ്റ്റർ സെൻറ്. തോമസ് സീറോ മലബാർ ചർച്ചിന്റെ ട്രസ്റ്റിയായി മുൻപ് പ്രവർത്തിച്ചിട്ടുള്ള അലക്‌സ് നിലവിൽ മാഞ്ചസ്റ്റർ സെൻറ്. തോമസ്‌ ദി അപ്പോസ്റ്റൽ മിഷന്റെ ട്രസ്റ്റിയായും പ്രവർത്തിച്ചു വരുന്നു.

മാഞ്ചസ്റ്റർ എം.എം.സി.എ, യുക്മ റീജിയണൽ, ദേശീയ കലാമേളകൾ ഉൾപ്പടെ നിരവധി പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചിട്ടുള്ള അലക്‌സിന്റെ സംഘാടക പാടവത്തിന്റെ മകുടോദാഹരണങ്ങളാണ് മാഞ്ചസ്റ്റർ ഫോറം സെന്ററിൽ വെച്ച് നടത്തിയ യുക്മ ഫാമിലി ഫെസ്റ്റ്, 2019 ലെ മാഞ്ചസ്റ്റർ യുക്മ ദേശീയ കലാമേള എന്നിവ. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരങ്ങളായ ആ പരിപാടികളിലൂടെ യുക്‌മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ പരിപാടികൾക്കാണ് യു കെ മലയാളികൾ സാക്ഷ്യം വഹിച്ചത്.

യു കെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശ്രുംഖലയായ ടെസ്‌കോയുടെ ഓൾട്രിംങ്ങ്ഹാം എക്സ്ട്രായിലാണ് അലക്‌സ് ജോലി ചെയ്യുന്നത്. കേരള പോലീസ് ഉദ്യോഗസ്ഥനായ അലക്‌സ്, പോലീസ്‌ അസ്സോസ്സിയേഷൻ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

യുക്മ ദേശീയ പി.ആർ.ഒ, മീഡിയ കോർഡിനേറ്റർ എന്നീ നിലകളിൽ അലക്‌സ് വർഗീസിന്റെ സേവനം യുക്മയ്ക്കും യു കെ മലയാളി സമൂഹത്തിനും കൂടുതൽ പ്രയോജനപ്രദമായി തീരട്ടേയെന്ന് യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് എന്നിവർ ആശംസിച്ചു.

യുക്മയുടെ ഔദ്യോഗീക വാർത്തകൾ നേരിട്ട് ലഭിക്കാത്ത മാധ്യമങ്ങൾ [email protected] എന്ന ഇ – മെയിൽ വിലാസത്തിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. അതോടൊപ്പം തന്നെ യുക്മ നാഷണൽ പി.ആർ.ഒ യുമായി 07985641921 എന്ന നമ്പറിലും വാർത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി വിളിക്കാവുന്നതാണ്.

 

സേവനത്തിന്റെ 20 വർഷം പിന്നിടുന്ന യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ ലിവർപൂൾ ലിമ ഇന്ത്യയുടെ സ്വാതന്ത്ര്യംത്തിന്റെ 75 വർഷം അഘോഷിച്ചു.ലിമക്ക് വേണ്ടി പ്രസിഡന്റ്‌ ശ്രീ സെബാസ്റ്റ്യൻ ജോസഫ് പതാക ഉയർത്തി.

സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ നോടൊപ്പം മേഴ്‌സി സൈഡിൽ പുതിയതായി എത്തിയവർക്കും, പഴയവർക്കും ഒരുമിക്കാനും വേണ്ടി ഒരുക്കിയ മീറ്റ് ,ഗ്രീറ്റ് ആൻഡ് ട്രീറ്റ് എന്ന പരിപാടിയും നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിൽ യുകെയിലെ മോർട്ടഗേജ് & ഇൻഷുറൻസ് മേഖലയിൽ പരിണിതപ്രജ്ഞമായ ലൈഫ് ലൈൻ പ്രൊട്ടക്ട് കമ്പനിയുടെ മോർട്ടഗേജ് അഡ്വൈസർ ശ്രീമതി ഓക്സീന മരിയം ക്ലാസ്സുകൾ നയിച്ചു. യുകെ എഡ്യൂക്കേഷൻ സിസ്റ്റം ക്ലാസുകൾ ശ്രീ സെബാസ്റ്റ്യൻ ജോസഫും, നഴ്സിങ് മേഖലയിലെ കരിയർ ഗ്രോത്ത് ഓപ്പർച്യുണിറ്റിസ് കരിയർ ക്ലാസുകൾ ശ്രീമതി പ്രിൻസി സന്തോഷും നയിച്ചു.യുക്മ (UUKMA) യെ പ്രതിനിധീകരിച്ച് ശ്രീ മാത്യു അലക്സാണ്ടറും ,വേൾഡ് മലയാളി കൗൺസിലിനെ പ്രതിനിധീകരിച്ച് ശ്രീ ലിതേഷ് രാജ് തോമസും സംസാരിച്ചു.തുടർന്ന് സംഗീത നിശയും ഡിന്നറും എല്ലാവരും ആസ്വദിച്ചു. ലിമയുടെ ഓണാഘോഷം സെപ്റ്റംബർ 10 ന് അരങ്ങേറും .

അലക്സ് വർഗ്ഗീസ്

യുക്മ കേരളാപൂരം വള്ളംകളി – 2022 ന് ആവേശം പകരാൻ മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകൻ, മേപ്പടിയാൻ ഫെയിം വിഷ്ണു മോഹനും എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്‌ ചിത്രങ്ങളിലെ നിറ സാന്നിദ്ധ്യമായ ഉണ്ണി മുകുന്ദൻ യുവ നിരയിലെ ശ്രദ്ധേയനായ നടനാണ്. കേരളീയ യുവതയുടെ ആവേശമായ ഉണ്ണി മുകുന്ദൻ നല്ലൊരു ഗായകനും ചലച്ചിത്ര നിർമ്മാതാവും കൂടിയാണ്.

2011 ൽ ഇറങ്ങിയ സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഉണ്ണി മുകുന്ദൻ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്പതിലധികം ചിത്രങ്ങളിൽ തന്റെ അഭിനയ പാടവം തെളിയിച്ച് കഴിഞ്ഞു. 2011 ൽ ഇറങ്ങിയ ബോംബെ മാർച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച ഉണ്ണി മുകുന്ദൻ ആദ്യ വർഷം തന്നെ മല്ലൂസിംഗ് ഉൾപ്പടെയുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടു. നിരവധി ചിത്രങ്ങളിൽ നായക വേഷത്തിൽ തിളങ്ങിയ ഉണ്ണി മുകുന്ദൻ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക നടൻമാർക്കൊപ്പവും തന്റെ അഭിനയ മികവ് പുറത്തെടുത്തിട്ടുണ്ട്. 2021 ൽ യുവസംവിധായകൻ വിഷ്ണു മോഹന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മേപ്പടിയാനിലെ നായക വേഷം ജയക്രിഷ്‌ണൻ, ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക്കെല്ലാണ്. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസാണ് മേപ്പടിയാൻ എന്ന ചിത്രം നിർമ്മിച്ചത്. നല്ലൊരു ഗായകൻ കൂടിയായ ഉണ്ണി മുകുന്ദൻ 2017 ൽ പുറത്തിറങ്ങിയ അച്ചായൻസിലെ “അനുരാഗം പുതുമഴ പോലെ” എന്ന ഗാനം ഉൾപ്പടെ ആറോളം ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ജെ സി ഡാനിയൽ ഫൌണ്ടേഷൻ അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള നടൻ കുടുതൽ മികച്ച ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്.

മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ യുവ സംവിധായകരുടെ നിരയിൽ ശ്രദ്ധേയനായി മാറിയ വിഷ്ണു മോഹൻ മലയാളത്തിലെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്ത് കൂടിയാണ്.

വള്ളംകളിയുടെ ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നതിനിടയിൽ വന്ന ഈ വാർത്ത സംഘാടകരുടെ ആത്മവിശ്വാസം വാനോളമുയർത്തിയിരിക്കുന്നതിനൊപ്പം കാണികളായി എത്തിച്ചേരുന്നവർക്കും ഉണ്ണി മുകുന്ദനെപ്പോലുള്ള സെലിബ്രിറ്റികളുടെ സാന്നിധ്യം ആവേശകരമാകും.

വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake,
Station Road,
Wath – Upon – Dearne,
Rotherham,
South Yorkshire,
S63 7DG.

 

ഓഗസ്റ്റ് 27 ശനിയാഴ്ച്ച ഷെഫീല്‍ഡില്‍ നടക്കുന്ന കേരളാപൂരം 2022 മത്സരവള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യാ ടൂറിസത്തിന്റെയും കേരളാ ടൂറിസത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന “യുക്മ കേരളാപൂരം 2022” വള്ളംകളി മഹോത്സവത്തില്‍ അരങ്ങുതകര്‍ക്കാന്‍ മെഗാ ഫ്യൂഷന്‍ ഡാന്‍സുമായി ബ്രിട്ടന്റെ വിവിധ മേഖലകളില്‍നിന്നായി ഇക്കുറിയും നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്. 2019ല്‍ നടന്ന വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെട്ട മെഗാതിരുവാതിര വന്‍വിജയമായിരുന്നു.

യുക്മ സംഘടിപ്പിച്ച 2019 ലെ മൂന്നാമത് വള്ളംകളി വേദിയില്‍ മുന്നൂറിലധികം വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് മുന്‍ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോയുടെയും സെലിന സജീവിന്റെയും നേതൃത്വത്തില്‍ അണിഞ്ഞൊരുങ്ങിയത്. അതില്‍ പങ്കെടുത്തവരും പുതിയതായി യു.കെയില്‍ എത്തിച്ചേര്‍ന്നവരുമായ യുകെ മലയാളി വനിതകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇത്തവണ സംഘടിപ്പിക്കുന്ന ഫ്യൂഷന്‍ ഡാന്‍സിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം എന്നിവരുടെ നേതൃത്വത്തിലാണ് മെഗാ ഫ്യൂഷന്‍ ഡാന്‍സ് അണിഞ്ഞൊരുങ്ങുന്നത്.

കേരളത്തിന്റെ സാംസ്കാരിക തനിമയ്ക്കും പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന മെഗാഫ്യൂഷന്‍ ഡാന്‍സ് ഓഗസ്റ്റ് 27 ശനിയാഴ്ച നടക്കുന്ന വള്ളംകളിയ് ക്കൊപ്പം ഏറ്റവും ആകര്‍ഷണീയമായ ഒരു സാംസ്കാരിക പരിപാടിയായിരിക്കും. മെഗാ ഫ്യൂഷന്‍ ഡാന്‍സില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വനിതകളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകം കൊറിയോഗ്രാഫി ചെയ്ത നൃത്തചുവടുകളുടെ വീഡിയോ ദൃശ്യങ്ങളും ഉടയാടകളുടെ ഡിസൈനുകളും ഇതിനായി തയ്യാറായിക്കഴിഞ്ഞു.

27 ടീമുകളാണ് ഈ വര്‍ഷം കേരളാപൂരം വള്ളംകളിയില്‍ പങ്കെടുക്കുന്നത്. പതിനായിരത്തോളം വള്ളംകളി പ്രേമികള്‍ കുടുംബസമേതം എത്തിച്ചേരുന്ന കേരളാപൂരം- 2022, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു ദിവസം മുഴുവന്‍ ആസ്വദിക്കാവുന്ന നിരവധി പരിപാടികളാല്‍ ആകര്‍ഷകമായിരിക്കും എന്നതില്‍ സംശയമില്ല.

പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മെഗാ ഫ്യൂഷന്‍ ഡാന്‍സില്‍ പങ്കെടുക്കുവാന്‍ അവസരം ഉള്ളത്. യുക്മയുടെ എല്ലാ റീജിയണുകളിനിന്നും താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിപുലമായ കോര്‍ഡിനേഷന്‍ കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നു.

ഇനിയും മെഗാ തിരുവാതിരയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ദേശീയ തലത്തില്‍ ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയുള്ള നാഷണല്‍ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ (07868607496), നാഷണല്‍ ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം (07450964670) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Copyright © . All rights reserved