Association

യു കെയിലെ മലയാളി സമൂഹത്തിലെ ചിത്രകലയിൽ താല്പര്യമുള്ള കുട്ടികൾക്കുള്ള ക്രിസ്തുമസ്സ് സമ്മാനമായി “ബി ക്രിയേറ്റിവ്” ഈ ക്രിസ്തുമസ് നാളുകളിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. “തിരുപ്പിറവി” (Nativity) അടിസ്ഥാനമാക്കിയുള്ള ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 101 പൗണ്ടും 51 പൗണ്ടും സമ്മാനമായി നൽകുന്നതാണ്. എട്ടു വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ളവർക്കായാണ് ഈ മത്സരം നടത്തുന്നത്. ഡിസംബർ ഒന്നാം തീയ്യതി മുതൽ ഇരുപതാം തീയതി വരെ കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ 07305637563 എന്ന വാട്ട്സ്ആപ് നമ്പറിൽ സ്വീകരിക്കുന്നതാണ്.

മത്സര നിബന്ധനകൾ:-

1- മത്സരാർത്ഥികൾ യുകെയിൽ താമസിക്കുന്ന മലയാളികൾ ആയിരിക്കണം.

2- 2020 ഡിസംബർ 25 ന് പതിമൂന്ന് വയസ്സ് പൂർത്തിയാകാത്തവരും എന്നാൽ എട്ടു വയസ്സ് പൂർത്തിയായവരും ആയിരിക്കണം.

3- ഏത് സൈസ് പേപ്പറിലും ഏത് മാധ്യമം ഉപയോഗിച്ചും ചിത്രം വരയ്ക്കാവുന്നതാണ്.

4- “തിരുപ്പിറവി“ (Nativity) തീം ആക്കിയാണ് ചിത്രരചന നടത്തേണ്ടത്. അല്ലാത്ത ചിത്രങ്ങൾ തിരസ്കരിക്കുന്നതായിരിക്കും.

5 – വരച്ച ചിത്രങ്ങൾ ഡിസംബർ 1നും 20നും ഇടയിലായി 07305637563 എന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ്.

6 – ചിത്രങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിലേക്കായി കുട്ടികൾ ചിത്രം വരക്കുന്നതിന്റെ രണ്ടു മിനുട്ടിൽ കുറയാത്ത ഒരു വീഡിയോ കൂടി മൊബൈലിൽ ചിത്രീകരിച്ചു ചിത്രത്തോടൊപ്പം ഒരുമിച്ച് അയക്കേണ്ടതാണ്.

7-ഫെയ്‌സ്ബുക്ക് പേജിൽ മത്സര ചിത്രത്തോടൊപ്പം മത്സരാർത്ഥിയുടെ ഫോട്ടോ കൂടി പ്രസിദ്ധീകരിക്കേണ്ടതിനാൽ കുട്ടിയുടെ ഒരു ക്ലിയർ ഫോട്ടോ കൂടി അയച്ചുതരേണ്ടതാണ്.

8- അയച്ചു കിട്ടുന്ന ചിത്രങ്ങൾ ഡിസംബർ 21 മുതൽ ബി ക്രിയേറ്റിവിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

9- യു കെയിലെ അറിയപ്പെടുന്ന ചിത്രകാരൻ ചിത്രങ്ങൾ പരിശോധിച്ച് ഡിസംബർ 24ന് ഫലപ്രഖ്യാപനം നടത്തുന്നതായിരിക്കും.

10- ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന ചിത്രത്തിന് ഗ്രെയ്‌സ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്. ഈ ലൈക്കുകൾ വിധിനിർണ്ണയത്തിൽ ഉൾപ്പെടുത്തുന്നതാണ്.

11- അയച്ചുകിട്ടുന്ന ചിത്രങ്ങൾ എവിടെയും പ്രസിദ്ധീകരിക്കാൻ ബിക്രിയേറ്റിവിന് അധികാരമുണ്ടായിരിക്കുന്നതാണ്.

12- വിധിനിർണ്ണയവുമായുള്ള വിഷയങ്ങളിൽ ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.

14. കുട്ടികളുടെ കലാരചനയിൽ മുതിർന്നയാളുകളുടെ യാതൊരുവിധ ഇടപെടലുകളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. സമ്മാനം എന്ന ലക്ഷ്യത്തെക്കാളുപരി അവരുടെ സത്യസന്ധതയേയും രചനാ പാടവത്തേയും വളർത്തുന്നതിന് അതുപകരിക്കുന്നതായിരിക്കും.

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ ഇന്ന് ഡിസംബർ 5 ശനിയാഴ്ച 4 പി എം ന് മലയാളത്തിലെ ഉത്തരാധുനിക കവികളിലൊരാളായ ശ്രീ പി.എൻ ഗോപീകൃഷ്ണൻ ‘മലയാളവും മലയാളിയും’ എന്ന വിഷയത്തിൽ സംവദിക്കുന്നു. സത്യത്തെ മൂടുപടമില്ലാതെ അവതരിപ്പിക്കുന്ന അദ്ദേഹം എഴുത്തിൻ്റെ വേദനയെയും കഷ്ടപ്പാടിനെയും സത്യസന്ധമായി അവതരിപ്പിക്കാൻ ധൈര്യം കാട്ടുന്നു. ഒരു കവിതയെ പതിനഞ്ചോളം പ്രാവശ്യം ശുദ്ധീകരിച്ചാണ് താൻ വെളിച്ചം കാണിക്കുന്നതെന്ന് പറയുന്ന കവി കവിതയുടെ പിന്നിലുള്ള അദ്ധ്വാനത്തെ തുറന്നു കാട്ടുന്നു. ഔദ്യോഗിക ജീവിതത്തിൽ സാമ്പത്തിക രംഗത്ത് കേരളത്തിൻ്റെ അഭിമാനമായ കെ എസ് എഫ് ഇ യുടെ മാനേജരായി അക്കങ്ങളുമായി മല്ലടിക്കുമ്പോൾ തന്നെ സാഹിത്യത്തിന് സമയം കണ്ടെത്തി മൂന്ന് പതിറ്റാണ്ടിലേറെ സാഹിത്യ രംഗത്ത് ശോഭിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശ്രീ. പി. എൻ ഗോപീകൃഷ്ണൻ 5 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. അതിൽ ‘ഇടിക്കാലൂരി പനമ്പട്ടടി’ എന്ന കവിതാ സമാഹാരത്തിന് 2014 ലെ കേരള സാഹിത്യ അക്കാദമി അവാർഡിനൊപ്പം അയനം എ അയ്യപ്പൻ അവാർഡ് ,കെ ദാമോദരൻ പുരസ്കാരം എന്നിവ ലഭിച്ചു. ‘പായൽ’ എന്ന കവിതക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഡോ പി കെ രാജൻ പുരസ്കാരവും ‘എൻ്റെ ജീവിതത്തിലെ ആദ്യത്തെ സ്ത്രീ അവസാനത്തെ സ്ത്രീയോട് പറയുന്നത്’ എന്ന കവിതാ സമാഹാരത്തിന് മുല്ലനേഴി പുരസ്കാരവും കൂടാതെ സമഗ്ര സംഭാവനക്ക് കുഞ്ഞുണ്ണി സ്മൃതി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

‘ ദൈവത്തെ മാറ്റിയെഴുതുമ്പോൾ’ എന്ന ലേഖന സമാഹാരവും ‘അക്കയും സിസ്റ്ററും – ലാറ്റിനമേരിക്കൻ ഇന്ത്യൻ കവിതയിലെ സ്ത്രീ സമാന്തരങ്ങൾ’ എന്ന സാഹിത്യ പഠനവും ശ്രീ പി എൻ ഗോപീകൃഷ്ണൻ്റെ സംഭാവനയാണ്. ‘നാഥുറാം ഗോഡ്സേയും ഹിന്ദുത്വത്തിൻ്റെ സത്യാന്തര പരീക്ഷകളും’ അദ്ദേഹത്തിൻ്റെ കൃതിയാണ്. മുന്നൂറു രാമായണങ്ങൾ, അതേ കടൽ തുടങ്ങിയ വിവർത്തനങ്ങൾ മലയാള സാഹിത്യത്തിന് സംഭാവന ചെയ്തതോടൊപ്പം ഒളിപ്പോര് , പാതിരാക്കാലം. സൈലൻസർ, ജ്യാലാമുഖി എന്നീ തിരക്കഥകളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. ഇതിൽ പാതിരാക്കാലം കൊൽക്കത്ത, പൂന, ബാംഗ്ളൂർ, ജയ്പ്പൂർ ഫിലിം ഫെസ്റ്റിവലുകളിലും സൈലൻസർ IFFK യിലും പ്രദർശിപ്പിച്ചു.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ശനിയാഴ്ച ഗോൾഡ് 101.3 FM ൻ്റെ ന്യൂസ് എഡിറ്ററായ ശ്രീ താൻസി ഹാഷിറിൻ്റെ ‘പ്രവാസികളുടെ ഭാഷാ പരിജ്ഞാനവും മാധ്യമങ്ങളുടെ ഭാഷാ പ്രയോഗങ്ങളും’ എന്ന വിഷയത്തിൽ നടന്ന സംവാദം ആയിരക്കണക്കിന് ആളുകളാണ് ശ്രവിച്ചത് . അധ്യാപകർക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പരിപാടികളും ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോൽസാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (5/12/2020) ശനിയാഴ്ച വൈകിട്ട് യുകെ സമയം 4 PM, ഇൻഡ്യൻ സമയം 9.30 PM ലുമാണ് പി എൻ ഗോപീകൃഷ്ണൻ്റെ ‘മലയാളവും മലയാളിയും’ എന്ന പ്രഭാഷണം നടക്കുന്നത് . തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കണമെന്നും പ്രവർത്തക സമിതി ആഹ്വാനം ചെയ്യുന്നു.
https://www.facebook.com/MAMIUKCHAPTER/live/-

ഇലഞ്ഞി: വോക്കിങ് കാരുണ്യയുടെ എൺപത്തിഒന്നാമത് സഹായമായ ഒരു ലക്ഷത്തിഎൺപതിനായിരം രൂപ ഇലഞ്ഞിയിലെ മാണിക്കും കുടുംബത്തിനും പ്രമുഖ സാമൂഹിക പ്രവർത്തകനായ ടോം ജോസ് ബ്ലാവത് കൈമാറി. കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷക്കാലമായി ക്രൂരമായ വിധി ഇലഞ്ഞി പഞ്ചായത്തിൽ ആലപുരത്തു താമസിക്കുന്ന മാണിയെയും കുടുംബത്തെയും വിടാതെ പിടിമുറുക്കിയിട്ട്. കൂലി വേല ചെയ്ത് കുടുംബം പോറ്റിയിരുന്ന മാണി ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് മരത്തിൽനിന്ന് വീണു അരക്കു താഴെ തളർന്നു കിടപ്പിലായി. നിരവധി ചികിത്സകൾ ചെയ്‌ത്‌ നോക്കിയെങ്കിലും മാണിക്ക് എഴുന്നേറ്റു നടക്കാനോ പ്രാഥമിക കാര്യങ്ങൾ പോലും പരസഹായമില്ലാതെ ചെയ്യാൻ കഴിയാത്ത അവസ്‌ഥയിലാണ്‌. ആകെയുള്ള 14 സെൻ്റ് സ്ഥാലത്ത് പഞ്ചായത്ത് പണുതുകൊടുത്ത ചെറിയ ഒരു ഭാവനത്തിലാണ് മാണിയും ഭാര്യയും ഏക മകനും താമസിക്കുന്നത്.

എല്ലാ വേദനയിലും കഷ്ടപ്പാടുകളിലും അവരുടെ പ്രതീക്ഷയായിരുന്നു ഇരുപത്തിനാല് വയസ്സുകാരനായ ഏക മകൻ അനീഷ്. അമ്മ കഷ്ടപ്പെട്ടും പലരുടെയും സഹായത്താലും നല്ല ഒരു ഭാവി സ്വപ്നം കണ്ട് ഐ ടി സി പഠിച്ചു പാസ്സായി.അവരുടെ പ്രതിക്ഷകൾ പൂവണിയാൻ പോകുന്നു എന്ന് തോന്നിപ്പിച്ചു കൊണ്ട് അനീഷ് ചെറിയ തോതിൽ ഇലക്ട്രിക്ഷൻ വർക്കും മറ്റ് പണികളും ചെയ്ത്‌ മാണിക്കും അമ്മക്കും തണലായി മുന്നിൽ നില്ക്കുമ്പോൾ വിധിയുടെ വിളയാട്ടമെന്നപോലെ ആ കുടുംബത്തിന്റെ ഭാവി സ്വപ്നമായ അനീഷിനെ ബ്ലഡ് കാൻസറിൻ്റെ രൂപത്തിൽ വിധി പിടിമുറുക്കിയത്. ആകെ പ്രതീക്ഷയായിരുന്ന മകൻ്റെ അസുഖം മാണിയെയും കുടുംബത്തെയും തളർത്തി കളഞ്ഞു.തിരുവനന്തപുരം ആർസിസി യിലെ നീണ്ട ഒരു വർഷത്തെ തുടർച്ചയായ ചികിത്സകൾക്ക് ശേഷം കഴിഞ്ഞ മാസംഅനീഷ് വീട്ടിൽ തിരിച്ചെത്തി. ദീർഘകാലത്തെ മരുന്നും പരിശോധനകളും ഈ കുടുംബത്തെ വലിയൊരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. നിവൃത്തികേടുമൂലം തളർന്നുകിടക്കുന്ന മാണി മരുന്നുകൾപോലും വാങ്ങാൻ കഴിയാത്ത അവസ്‌ഥയിലാണ്‌. കാൻസർ രോഗിയായ മകനുതന്നെ ഒരു മാസം മരുന്നിനു പതിനായിരത്തിലധികം രൂപ വേണം. രണ്ടു പേർക്കും കൂടി മരുന്ന് വാങ്ങാൻ പലപ്പോഴും പൈസ തികയാത്തതിനാൽ മകനു വേണ്ടി തൻ്റെ മരുന്നുകൾ പലപ്പോഴും വേണ്ടന്ന് വയ്ക്കയാണ് മാണി.

അനുദിന ജീവിതം തന്നെ മുന്നോട്ട് നയിക്കാൻ കഴിയാത്ത തളർന്നുകിടക്കുന്ന മാണിയും കാൻസർ രോഗിയായ മകനും ജീവിത യാഥാർഥ്യങ്ങക്ക് മുൻപിൽ പകച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മാണിക്കും കുടുംബത്തിനും ഒരു കൈത്താങ്ങാകാൻ മനസുകാണിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

ജോർജ്‌ മാത്യു

ഏർഡിങ്ങ്ടൺ മലയാളി അസോസിയേഷനെ (2020-22) നയിക്കാനുള്ള ഭരണസമിതിയെ സൂം പൊതുയോഗത്തിലൂടെ തെരെഞ്ഞെടുത്തു. പരിചയസമ്പന്നരും ,സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുമായ വിപുലമായ കമ്മിറ്റിയാണ്‌ നിലവിൽ വന്നത്‌. യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് എബി നെടുവാമ്പുഴ വരുംകാല പ്രവർത്തനങ്ങൾ വിശദീകരിക്കുകയും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്‌തു. ജെറി സിറിയക്കിൻറെ നേതൃത്തിലുള്ള മുൻ കമ്മിറ്റിക്ക് യോഗം നന്ദി രേഖപ്പെടുത്തി. ഇ എം എ കുടുംബത്തിൽനിന്ന് വേർപിരിഞ്ഞു പോയ മേരി ഇഗ്‌നേഷ്യസ് ,ജെയ്‌സമ്മ ടോമിക്കും ആദരാജലികൾ അർപ്പിച്ചു ജോർജ്‌ മാത്യു അനുസ്മരണപ്രഭാഷണം നടത്തി. സെക്രട്ടറി സുവി കുരുവിള പ്രവർത്തന റിപ്പോർട്ടും ,ട്രഷറർ റോണി ഈസി ഫൈനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു .ആനി കുര്യൻ സ്വാഗതവും ഷിബു തോമസ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ
എബി നെടുവാമ്പുഴ -ചെയർമാൻ
ആനി കുര്യൻ -വൈസ് ചെയർമാൻ
സെക്രട്ടറി -സുവി കുരുവിള
ഹീനോ എബ്രഹാം -ജോയിന്റ് സെക്രട്ടറി
റോണി ഈസി -ട്രഷറർ
ഷിബു തോമസ് -ജോയിന്റ് ട്രഷറർ
ബിജി അശോകൻ -കൾച്ചറൽ കോഓർഡിനേറ്റർ
ബൈജു കുര്യാക്കോസ് .-ഏരിയ കോഓർഡിനേറ്റർ (പെറി കോമൺ )
ജോയി വട്ടക്കാര -ഏരിയ കോഓർഡിനേറ്റർ (സെൻട്രൽ )
ജോർജ് മാത്യു -ഏരിയ കോഓർഡിനേറ്റർ (കിങ്‌സ്‌ബറി )
യുക്മ പ്രതിനിധികളായി ആനി കുര്യൻ ,ജോർജ്‌ മാത്യു ,ബൈജു കുര്യാക്കോസ് എന്നിവരെയും യോഗം തെരെഞ്ഞടുത്തു .

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്റർ മലയാളഭാഷാ പ്രചാരണത്തിനായി നടത്തുന്ന മലയാളം ഡ്രൈവിന്റെ ഭാഗമായി ഇന്ന് (22 -11 -20) 5 പി എം ന് ബല്ലാത്ത പഹയൻ എന്നറിയപ്പെടുന്ന വിനോദ് നാരായണന്റെ പ്രഭാഷണമാണ് . ചിരിയും ചിന്തയും വിമർശനവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് നാരായണൻ 2016 മുതൽ ബല്ലാത്ത പഹയൻ എന്ന പേരിൽ ആരംഭിച്ച വീഡിയോ ബ്ലോഗിലൂടെ ലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചിട്ടുള്ളത് . മലയാളഭാഷയിൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ വെട്ടിത്തുറന്ന പാതയിലൂടെ കോഴിക്കോടൻ ശൈലിയിലും ഉച്ചാരണത്തിലൂടെയും ശ്രോതാക്കളിൽ ഗൃഹാതുരത്വമുണർത്തുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ശ്രവിക്കുന്നത്.

ചിരിയിലൂടെ ചിന്തയാണോ ചിന്തയിലൂടെ ചിരിയാണോ എന്ന് തിരിച്ചറിയാൻ പറ്റാതെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വിനോദ് നാരായൺ കഴിഞ്ഞ 20 വർഷമായി അമേരിക്കയിലാണ് താമസിക്കുന്നത് . അമേരിക്കയിൽ കോർപ്പറേറ്റ് ലോകത്തിന്റെ ഭാഗമായി ജോലി നോക്കുമ്പോൾ തന്നെ കവി, ബ്ലോഗർ, പോഡോകാസ്റ്റർ, സ്വതന്ത്ര ഫിലിം മേക്കർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. മലയാളികളെ നാണംകെട്ടവർ എന്നു വിളിച്ച അർണബ് ഗോസ്വാമിയോട് പ്രൊഫഷണൽ ലോകത്ത് കോട്ടും ടൈയും ഇട്ട് നിൽക്കുമ്പോൾ തന്നെ ഹൃദയത്തിൽ ഒരു മലയാളിയായി ലുങ്കിയുടുത്ത് നിൽക്കുന്നതിന് മലയാളിക്ക് മടിയും നാണവുമില്ലെന്ന് തന്റെ ബ്ലോഗിലൂടെ വിളിച്ചു പറഞ്ഞ വിനോദ് നാരായണൻ, കോട്ടും ടൈയും ഇട്ട് വന്ന് അർണബിനെ തേച്ചൊട്ടിച്ച് ലുങ്കി മടക്കിക്കുത്തിയാണ് മടങ്ങിയത് . ഈ നവംബർ മാസത്തിൽ ചെയ്ത ബ്ലോഗിലൂടെ അമേരിക്കയിലെ ഏതൊരു സാധാരണ മലയാളിയേയും പോലെ ട്രംപിന്റെ പരാജയത്തിൽ തുള്ളിച്ചാടാനാണ് തോന്നിയതെന്ന് പറഞ്ഞ് ട്രംപിനെ തുരുമ്പ് എന്ന് കളിയാക്കാനും മറന്നില്ല. വിനോദ് നാരായൺ കോഴിക്കോട് ചേവായൂർ സ്വദേശിയാണ്.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവി ദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ഞായറാഴ്ച്ച പ്രശസ്ത കവയിത്രിയും ദളിത് ആക്ടിവിസ്റ്റുമായ എസ് മൃദുലാദേവി ‘പാളുവ’ ഭാഷയെക്കുറിച്ച് നടത്തിയ പ്രഭാഷണം ആയിരക്കണക്കിന് ആളുകളാണ് ശ്രവിച്ചത് .എല്ലാവർക്കും പ്രയോജനപ്രദമായ മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

ചിരിയും ചിന്തയും പ്രദാനം ചെയ്യുന്ന ‘കടൽ കടന്നെത്തുന്ന മലയാളം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ബല്ലാത്ത പഹയന്റെ പ്രഭാഷണം എല്ലാ ഭാഷാസ്നേഹികളും ശ്രവിക്കണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന നവ്യമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും എല്ലാ ഭാഷാസ്നേഹികളോടും അഭ്യർത്ഥിക്കുന്നു.

മലയാളം ഡ്രൈവിന്റെ ഭാഗമായി നടത്തുന്ന പരിപാടികൾ തത്സമയം കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക

https://www.facebook.com/MAMIUKCHAPTER/live/

ബിജു ഗോപിനാഥ്

കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗൺ സമയത്ത് കുട്ടികളെ കർമ്മോത്സുകരാക്കുന്നതിനും അവരെ സോഷ്യൽ മീഡിയായിൽ നിന്നും ഓൺലൈൻ ഗെയിമുകളിൽ നിന്നും അല്പം വിമുക്തരാക്കി അവരിലെ കലാവാസനകളെ ഉദ്ദീപിപ്പിക്കുക എന്ന ലക്ഷ്യവുമായി സമീക്ഷ സർഗവേദി നടത്തിയ ചിത്രരചന, ചലച്ചിത്ര ഗാനം, നൃത്തം , പ്രസംഗം മത്സരങ്ങളെ ആവേശത്തോടു കൂടി സ്വീകരിച്ച യു കെയിലെ മലയാളികൾക്ക് സമീക്ഷ സർഗവേദി ആദ്യമായി നന്ദി പറയുന്നു.

മത്സരങ്ങളുടെ നിലവാരം കൊണ്ടും പങ്കെടുത്തവരുടെ എണ്ണം കൊണ്ടും മത്സരങ്ങൾ എല്ലാം ശ്രദ്ധേയമായി. അവസാനം നടത്തിയ ഇംഗ്ലീഷിലുള്ള പ്രസംഗ മത്സരം മലയാളികളോടൊപ്പം മറ്റ് ഇൻഡ്യക്കാരെയും ഇംഗ്ലീഷുകാരെയും ഒരു പോലെ അത്ഭുതപ്പെടുത്തി. സമീക്ഷ സർഗവേദി പ്രാഥമീകമായി ഷോർട്ട് ലിസ്റ്റ് ചെയ്ത് വിധികർത്താക്കൾക്ക് അയച്ചുകൊടുത്ത എൻട്രികളിൽ, പ്രശസ്തരും പ്രഗത്ഭരുമായ വിധികർത്താക്കൾ മൂന്നു എൻട്രികൾ വീതം ഓരോ വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുത്തത്, സമീക്ഷ ഫേസ്ബുക്കിലൂടെ വോട്ടിനിട്ടപ്പോൾ മത്സരത്തിൻ്റെ ആവേശം ഉച്ചസ്ഥായിയിലായി. മത്സരങ്ങൾക്ക് അവസാന വിധി പറഞ്ഞത് വിധികർത്താക്കൾ നല്കിയ മാർക്കിന് 90 ശതമാനവും സോഷ്യൽ വോട്ടിംഗിന് 10 ശതമാനവും വെയ്റ്റേജ്. നല്കികൊണ്ടാണ് എന്നതു ശരിയായ തിരഞ്ഞെടുപ്പിന് ഉതകി.

സബ് ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിലെ വിജയികളെ സമീക്ഷ യു കെ യുടെ ഒക്ടോബർ മാസത്തിൽ വെർച്ച്വൽ ആയി നടന്ന ദേശീയ സമ്മേളനത്തിൽ അഭിനന്ദിച്ചു: ട്രോഫികളും സർട്ടിഫിക്കറ്റുകളും മറ്റ് സ്പോൺസേർഡ് സമ്മാനങ്ങളും നൽകാൻ വിവിധ സമീക്ഷ ബ്രാഞ്ചുകൾക്ക് അയച്ചുകൊടുത്തു എങ്കിലും ലോക്ക്ഡൗൺ മൂലം മാഞ്ചസ്റ്റർ ഒഴികെയുള്ള ബ്രാഞ്ചുകൾക്ക് അത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

ചില മാതാപിതാക്കളുടെ നിർദ്ദേശമനുസരിച്ച് സമ്മാനങ്ങൾ അവർക്ക് പോസ്റ്റിൽ അയച്ചു കൊടുത്തിട്ടുണ്ട്. ബാക്കി കുട്ടികളുടെ സമ്മാനങ്ങൾ ബ്രാഞ്ച് ഭാരവാഹികളുടെ കൈയ്യിൽ എത്തിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ തീരുന്ന മുറയ്ക്ക് അത് ബ്രാഞ്ച് അധികൃതർ വിജയികൾക്ക് നല്കുന്നതാണ്. മാഞ്ചസ്റ്റർ ബ്രാഞ്ച് അവരുടെ സമ്മാനങ്ങൾ ലോക് ഡൗണിനു മുൻപ് തന്നെ വിജയികളായ കുട്ടികളുടെ വീട്ടിലെത്തി വിതരണം പൂർത്തീകരിച്ചു. സമ്മാന വിതരണത്തിനു പോയ സമീക്ഷ പ്രവർത്തകരെ കുട്ടികളും മാതാപിതാക്കളും വളരെ ആവേശത്തോടു കൂടിയാണ് സ്വീകരിച്ചത്. വിജയികളോടൊപ്പം പങ്കെടുത്ത എല്ലാ കുട്ടികളെയും സമീക്ഷ സർഗവേദി അഭിനന്ദിക്കുകയും അവരെ അതിനായി തയ്യാറാക്കിയ രക്ഷകർത്താക്കളോടും പരിശീലകരോടും നന്ദി അറിയിക്കുകയും ചെയ്യുന്നു.

ഇതു വരെ കുട്ടികളുടെ മത്സരങ്ങൾ നടത്തിയിരുന്ന സമീക്ഷ സർഗവേദി നിർണ്ണായകമായ ഒരു ചുവടുമാറ്റം നടത്തുകയാണ്. പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ളവർക്കായി കേരളത്തിൻ്റെ തനതു കലയായ നാടൻ പാട്ടു മത്സരവുമായി ആകർഷകങ്ങളായ സമ്മാനങ്ങൾ പ്രഖ്യാപിച്ച് സമീക്ഷ സർഗവേദി എത്തുന്നു. അതു കൊണ്ടു തന്നെ മത്സരങ്ങളുടെ ചൂടും ചൂരും ഇരട്ടിയായാൽ അത്ഭുതപ്പെടേണ്ടതില്ല. ഡിസംബർ ഒന്നു മുതൽ 31 വരെയുള്ള ജനപ്രിയ നാടൻ പാട്ട് മത്സരത്തിൻ്റെ അണിയറ പ്രവർത്തനങ്ങൾ സർഗവേദി തുടങ്ങിക്കഴിഞ്ഞു. മലയാളിയെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ എല്ലാ നാടൻപാട്ട് കലാകാരൻമാരെയും കലാകാരികളെയും സമീക്ഷ സർഗവേദിയിലൂടെ മറ്റുരയ്ക്കുന്നതിന് സർഗവേദി ക്ഷണിക്കുന്നു.

ടോം ജോസ് തടിയംമ്പാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ പ്രളയ സഹായമായി 2019 ശേഖരിച്ച 2,78000 രൂപ) യില്‍ 125000 രൂപ മലപ്പുറം ,കവളപ്പാറയിലും, ,125000 രൂപ വയനാട്ടിലും 28000 രൂപ ഇടുക്കിയിലും നൽകിയിരുന്നു ഇതിൽ വയനാടിന് അനുവദിച്ചിരുന്ന 125000 രൂപയിൽ 50000 രൂപ വീടുനഷ്ടപ്പെട്ട അബ്രഹാം കണ്ണാംപറമ്പില്‍ പുല്‍പള്ളി എന്നയാൾക്ക്‌ നൽകിയിരുന്നു. ഞങ്ങളുടെ ഈ സഹായം കൂടാതെ അമേരിക്കൻ മലയാളി സമൂഹവും വലിയനിലയിൽ സഹായിച്ച് അദ്ദേഹത്തിന് ഒരു മനോഹരമായ വീടുനിർമിച്ചു നൽകി സഹായിച്ചു.

ഈ നന്മ പ്രവർത്തിയിൽ പങ്കുചേരാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അതിനു ഞങ്ങളെ സഹായിച്ച യു കെ മലയാളികൾക്ക് ഞങ്ങൾ നന്ദി അറിയിക്കുന്നു .

അബ്രഹാം കണ്ണാംപറമ്പിലിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിക്കുകയും അവർക്കു സഹായം എത്തിച്ചുകൊടുക്കാന്‍ സഹായിക്കുകയും ചെയ്തത് ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ്‌ (വയനാട് സജി )യാണ്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ജാതി ,മത ,വര്‍ഗ്ഗ,വര്‍ണ്ണ ,സ്ഥലകാല വ്യത്യാസമില്ലാതെയാണ് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നത്.

ഞങ്ങൾ ഇതു വരെ ഏകദേശം 86 .5 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട്, ഞങ്ങള്‍ സുതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ അംഗികാരമായി ഞങ്ങള്‍ ഇതിനെ കാണുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെയ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട്, സജി തോമസ്‌ എന്നിവരാണ്‌, ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാവിയിലും ഞങ്ങള്‍ നടത്തുന്ന എളിയ പ്രവര്‍ത്തനത്തിന് നിങ്ങളുടെ സഹായങ്ങള്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു.

ദാരിദ്ര്യം എന്തെന്നറിഞ്ഞവർക്കേ പാരിൽ പരക്ലേശവിവേകമുള്ളൂ .

ബിജു ഗോപിനാഥ്

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഏതാണ്ട് മുഴുവൻ നടപ്പാക്കി കേരളത്തെ വികസനപാതയിലൂടെ മുന്നോട്ടു നയിക്കുന്ന പിണറായി വിജയൻ സർക്കാരിനെ തകർക്കാൻ കേന്ദ്ര സർക്കാർ അന്വേഷണഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഗൂഢനീക്കങ്ങളിൽ സമീക്ഷ യുകെ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഈ നീക്കങ്ങൾക്കെതിരെ ഇരുപത്തഞ്ചു ലക്ഷം ജനങ്ങളാണ് എൽഡിഎഫിന്റെ നേത്രത്വത്തിൽ ജനകീയപ്രതിരോധത്തിൽ അണിനിരക്കുന്നത്. ഈ ജനകീയപ്രതിരോധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു യുകെ യുടെ വിവിധ ഭാഗങ്ങളിൽ ഇടത്‌പക്ഷ കലാസാംസ്കാരികസംഘടനയായ സമീക്ഷ യുകെയുടെ പ്രവർത്തകർ പ്ലക്കാർഡുൾ ഏന്തി അണിചേർന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം വീടുകൾ ആണ് പ്രവാസി മലയാളികൾ സമരവേദിയാക്കിയത് .

ഇന്നുവരെ കാണാത്ത വികസന മുന്നേറ്റമാണ് കഴിഞ്ഞ നാലര വർഷമായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. വീടില്ലാത്തവർക്ക് വീടുകൾ നിർമ്മിച്ചുനൽകിയും , സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ , സർക്കാർ ആശുപത്രികൾ തുടങ്ങിയവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയും അവശവിഭാഗങ്ങൾക്കുള്ള പെൻഷൻ മുടങ്ങാതെ വീടുകളിൽ എത്തിച്ചും കോവിഡ് കാലത്ത് എല്ലാ വീടുകളിലും സൗജന്യമായി ഭക്ഷണകിറ്റുകൾ വിതരണം ചെയ്തും ആരും പട്ടിണി കിടക്കില്ല എന്ന് ഉറപ്പു വരുത്തിയ , ലോകത്തിനാകമാനം മാതൃകയായ സർക്കാരാണ് കേരളത്തിലേത്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേരളം കാഴ്ചവെക്കുന്ന ഇടതുപക്ഷ ബദൽ വികസനമാതൃക കേന്ദ്രത്തിലുള്ള മോദി സർക്കാരിനെയും അതിനു നേത്രത്വം നൽകുന്ന സംഘപരിവാർ ശക്തികളെയും അവരെ ഭരണത്തിലേറാൻ സഹായിച്ച അദാനി അംബാനി തുടങ്ങിയ കുത്തകമുതലാളിമാരെയും വിളറിപിടിപ്പിച്ചിട്ടുണ്ട്.

ഈ സർക്കാരിനെ അട്ടിമറിക്കാനാണ് വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംഘ്പരിവാർശക്തികൾ നടത്തുന്നത്. അധികാരക്കൊതി മൂലം തങ്ങളുടെ കേന്ദ്രനേതൃത്വത്തിന്റെ നയത്തിന് വിരുദ്ധമായി കേരളത്തിലെ കോൺഗ്രസ് നേതൃത്വവും ബിജെപിയുടെ ഈ ശ്രമങ്ങളെ പിന്തുണക്കുകയാണ്.

കേരളത്തിലെ മുഴുവൻ ജനാധിപത്യവിശ്വാസികളും യുഡിഫ് ബിജെപി കൂട്ടുകെട്ടിന്റെ ഈ കുത്സിത ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും കേരളത്തിന്റെ അഭിമാനവും ആശ്വാസവുമായ ഇടതുപക്ഷ സർക്കാരിനെ പിന്തുണക്കാനുള്ള എൽഡിഎഫ് ജനകീയപ്രതിരോധത്തിൽ അണിചേരണമെന്നും സമീക്ഷ യുകെ കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു.

160 ൽ പരം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടന വേൾഡ് മലയാളി ഫെഡറേഷന്റെ യുകെ ഘടകം മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചതായി ഡബ്ള്യു എം എഫ് യുകെ ചാപ്റ്റർ പി ആർ ഓ ശ്രീ ജോൺ മുളയങ്കൽ പത്രക്കുറിപ്പിൽ അറിയിച്ചു.

ഒക്ടോബർ മാസം 14 ആം തീയതി പ്രസിഡണ്ട് റവ.ഡീക്കൻ. ജോയിസ് പള്ളിയ്ക്കമ്യാലിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ പുതുതായി അംഗത്വം സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവരെ ചേർത്ത് അടുത്ത വർഷം ആരംഭത്തിൽ തന്നെ ജനറൽ ബോഡി വിളിച്ചു ചേർക്കുവാൻ തീരുമാനമെടുത്തു . സംഘടനയിൽ അംഗത്വമുള്ളവർക്കാണ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്തുവാനും അവകാശമുള്ളത്. ആജീവനാന്ത അംഗത്വത്തിന് £15 ആണ് ഈടാക്കുന്നത്. അംഗത്വത്തിനായി അപേക്ഷിക്കുവാൻ ഡിസംബർ മാസം 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അതിനുശേഷം അംഗത്വം സ്വീകരിക്കുന്നവർ പുതുക്കിയ അംഗത്വ ഫീസ് നൽകേണ്ടതായി വരും. ജനറൽ ബോഡി മീറ്റിംഗിന് മുൻപായി അംഗത്വം സ്വീകരിക്കുന്നവർക്കാണ് വോട്ടവകാശം ലഭിക്കുന്നത്. ഒരു വ്യക്തി അംഗത്വം സ്വീകരിക്കുമ്പോൾ ടിയാളുടെ കുടുംബാംഗങ്ങൾക്കും അംഗത്വം ലഭിക്കുന്നു. ഡബ്ള്യു എം എഫ് മെമ്പർഷിപ്പ് സംഘടന പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും സാധുവാണ്. ആഗോള അംഗത്വമാണ് ഇതിലൂടെ ലഭിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാൻ
വേൾഡ് മലയാളി ഫെഡറേഷൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകം സേവന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സംഘടനയ്ക്കായിട്ടുണ്ട്. ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ഏവരെയും ഉൾക്കൊള്ളിച്ചു കൊണ്ട് പോകുന്നതിൽ സംഘടന വിജയം കണ്ടെത്തിയിരിക്കുന്നു.

യുകെയിൽ ഡബ്ള്യു എം എഫ് ചാപ്റ്ററിൻെറ ഔദ്യോഗികമായ അംഗത്വം സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

റവ.ഡീക്കൻ ജോയിസ് പള്ളിയ്ക്കമ്യാലിൽ : 0044 7440070420
ഡോ .ബേബി ചെറിയാൻ : 004475783866161
ശ്രീ ആൻറണി മാത്യു :00447939285457
ശ്രീ ബിജു മാത്യു : 07982734828

ഏബ്രഹാം കുര്യൻ

കേരള ഗവൺമെൻറിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റായി സി എ ജോസഫിനെ നിയമിച്ചു. സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഏബ്രഹാം കുര്യനും മറ്റു ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും മാറ്റമില്ലാതെ തുടരുന്നതാണ് . പ്രമുഖ സാംസ്കാരിക പ്രവർത്തകരെയും ഭാഷാ സ്നേഹികളെയും ഉൾപ്പെടുത്തി എസ് എസ് ജയപ്രകാശ് ചെയർമാനായി വിദഗ്ധ സമിതിയും ഡോ. അരുൺ തങ്കത്തിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഉപദേശക സമിതിയും പ്രവർത്തിച്ചു വരുന്നു. യു കെയിൽ സാമൂഹിക സാംസ്കാരിക മേഖലകളിലും മാതൃഭാഷാ ഉന്നമനത്തിനായും പ്രവർത്തിക്കുന്ന ജിമ്മി ജോസഫ്, ബിന്ദു കുര്യൻ, ബിൻസി എൽദോ എന്നിവരെയും ഉൾപ്പെടുത്തി നിലവിൽ 16 അംഗ പ്രവർത്തകസമിതിയായി വിപുലീകരിച്ചു.

2017 സെപ്റ്റംബർ 22 ന് ബഹു.കേരള സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് ലണ്ടനിൽ വച്ച് മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മലയാളം മിഷന്റെ യുകെയിലെ പ്രവർത്തനങ്ങൾക്കായി പത്തംഗ അഡ്‌ഹോക്ക് കമ്മിറ്റിയെയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അഡ്‌ഹോക്ക് കമ്മറ്റി കൺവീനറായും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചിരുന്ന മുരളി വെട്ടത്ത് വ്യക്തിപരമായ കാരണങ്ങളാൽ പ്രസിഡൻറ് സ്ഥാനം അടുത്ത നാളിൽ രാജിവെച്ചിരുന്നു. അദ്ദേഹത്തിൻറെ രാജി സ്വീകരിച്ച മലയാളം മിഷൻ ഡയറക്റ്ററാണ് പ്രവർത്തക സമിതി അംഗവും ജോയിന്റ് സെക്രട്ടറിയുമായ സി എ ജോസഫിനെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ട് ആയി നിയമിച്ചത്.

യുകെയിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ സി എ ജോസഫ് യുക്മ സാംസ്കാരിക വേദിയുടെ രക്ഷാധികാരിയുമാണ് . ഇക്കഴിഞ്ഞ ലോക് ഡൗൺ കാലയളവിൽ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവർപ്പിച്ച് യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ‘Let’s Break It Together’ എന്ന സംഗീത പരിപാടിയുടെ മുഖ്യ ചുമതലയും വഹിച്ച സി എ ജോസഫ് ഉജ്ജ്വല വാഗ്മിയും മികച്ച സംഘാടകനുമാണ്. യുക്മയുടെ നേതൃത്വത്തിൽ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ജ്വാല ഇമാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമായും സാംസ്കാരിക വേദിയുടെ കലാവിഭാഗം കൺവീനർ, ജനറൽ കൺവീനർ, വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള സി എ ജോസഫ് ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പ്രോഗ്രാം കോഡിനേറ്ററുമാണ്.

പ്രവാസി മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘സമ്മർ ഇൻ ബ്രിട്ടൻ’ ‘ഓർമ്മകളിൽ സെലിൻ’ ‘ഒരു ബിലാത്തി പ്രണയം’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സി എ ജോസഫ് യുകെ മലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ ‘ഓർമയിൽ ഒരു ഓണം’എന്ന ആൽബത്തിനും അയർക്കുന്നം-മറ്റക്കര സംഗമത്തിന്റെ തീംസോങ്ങിനും ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയന്റെ ഹയർ ഡിപ്ലോമ കോഴ്സായ എച്ച് ഡി സിയും കരസ്ഥമാക്കിയിട്ടുള്ള സി എ ജോസഫ് നാട്ടിൽ അധ്യാപകൻ, പത്രപ്രവർത്തകൻ, സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ ആയിരിക്കെ ലീവെടുത്ത് സൗദി അറേബ്യയിലെ അബഹയിൽ എത്തിയ ജോസഫ് 15 വർഷം അവിടെ ജോലി ചെയ്തിരുന്നു. സൗദിയിലും കലാ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന സി എ ജോസഫ് കമ്മീസ്മുഷയത്തിൽ പ്രവർത്തിച്ചിരുന്ന കമ്മീസ് ഇൻറർനാഷണൽ സ്കൂളിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. 2006 ൽ യുകെയിലെത്തി. ലണ്ടനടുത്ത് ഗിൽഫോർഡിൽ കുടുംബസമേതം താമസിക്കുന്നു.

മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഏബ്രഹാം കുര്യൻ 15 വർഷമായി കുടുംബസമേതം യുകെയിലെ കവൻട്രിയിൽ ആണ് താമസിക്കുന്നത്. കവൻട്രി മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ടും കേരള സ്ക്കൂൾ കവൻട്രിയുടെ മുൻ പ്രധാനാദ്ധ്യാപകനും ആയിരുന്ന ഏബ്രഹാം കുര്യൻ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷയുടെ കവൻട്രി ബ്രാഞ്ച് പ്രസിഡണ്ട് ആയും കവൻട്രി കേരളാ സ്കൂൾ ഡയറക്ടർ ബോർഡ് അംഗമായും ആയും ബെർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. യുക്മ കലാമേളയിൽ ഈസ്റ്റ്‌ ആൻഡ് വെസ്ററ് മിഡ്‌ലാൻഡ്‌സ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏബ്രഹാം കുര്യൻ മികച്ച സംഘാടകനും വാഗ്മിയുമാണ് . യു കെയിൽ എത്തുന്നതിനു മുൻപ് കേരള വനം വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ക്രീയാത്മകമായ പ്രവർത്തനങ്ങൾക്കു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിയുടെ ചെയർമാൻ ആയി പ്രവർത്തിക്കുന്നത് നോർത്തേൺ അയർലൻഡ് കോർഡിനേറ്റർ കൂടിയായ ശ്രീ എസ് എസ് ജയപ്രകാശാണ്. നോർത്തേൺ അയർലണ്ടിൽ പ്രവർത്തിക്കുന്ന പ്രമുഖ കലാ സാംസ്കാരിക പ്രസ്ഥാനമായ കർമ്മ കലാകേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്ന എസ് എസ് ജയപ്രകാശ് അറിയപ്പെടുന്ന കലാ സാംസ്കാരിക പ്രവർത്തകനുമാണ് . സമീക്ഷ മുൻ ദേശീയ ജനറൽ സെക്രട്ടറിയായും കോട്ടയം ബസേലിയസ് കോളേജ് മുൻ യൂണിയൻ ചെയർമാനായും ജയപ്രകാശ് പ്രവർത്തിച്ചിട്ടുണ്ട്. വിദഗ്ധ സമിതി അംഗങ്ങൾ ആയി തെരഞ്ഞെടുത്തിരിക്കുന്നത് പ്രമുഖ സാംസ്ക്കാരിക പ്രവർത്തകരും എഴുത്തുകാരുമായ പ്രൊഫ.മീരാ കമല, ലിൻസ് അയ്യന്നേത്ത്, റെജീന വർഗീസ് എന്നിവരെയാണ്. റെജിത ഷിബു വിദഗ്ദ്ധ സമിതിയിൽ പ്രത്യേക ക്ഷണിതാവാണ്.

മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രവർത്തക സമിതിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭാസമ്പന്നരായ ആളുകളെ ഉൾപ്പെടുത്തി രൂപീകൃതമായ അഡ്വൈസറി കമ്മിറ്റിയുടെ ചെയർമാൻ സസ്സെക്‌സ് യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് ആൻഡ് ഗ്ലോബൽ ഡെവലപ്മെൻറ് വകുപ്പ് മേധാവിയായ ഡോ.അരുൺ തങ്കമാണ് . ഉപദേശക സമിതിയിലെ അംഗങ്ങളായി പ്രവർത്തിക്കുന്നത് പ്രൊഫ.മുഹമ്മദ് ബഷീർ,ഡോ.അജയ് ചന്ദ്രൻ, മണമ്പൂർ സുരേഷ് , ജയശ്രീ ശ്യാംലാൽ, റോബി മേക്കര, മധു ഷൺമുഖം, ശ്രീകാന്ത് എൻ നമ്പൂതിരി, മിനി രാഘവൻ, ഐവി ഗൊഡാർഡ് എന്നിവരാണ്.

പ്രവർത്തക സമിതി കൺവീനർ ആയി ഇന്ദുലാൽ സോമൻ പ്രവർത്തിക്കുന്നു. നൂറു ശതമാനം സാക്ഷരത നേടിയ കോട്ടയം ജില്ലയിലെ പ്രമുഖ സാക്ഷരത പ്രവർത്തകനായി സേവനമനുഷ്ഠിച്ചിരുന്ന ഇന്ദുലാൽ സോമൻ സമീക്ഷയുടെ മുൻ ദേശീയ സമിതി അംഗവും ആയിരുന്നു. അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനും മലയാളഭാഷാ പ്രചാരകനുമായ ഇന്ദുലാൽ സോമൻ ലണ്ടനടുത്ത് വോക്കിങ്ങിലാണ് കുടുംബസമേതം താമസിക്കുന്നത് . ഷെഫീൽഡ് എൻ എച്ച് എസ് ഹോസ്പിറ്റലിൽ കുട്ടികളുടെ മനശ്ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിക്കുന്ന ഡോ.സീന ദേവകിയാണ് യു കെ ചാപ്റ്ററിന്റെ വൈസ് പ്രസിഡൻറ്. ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നത് പുരോഗമന സാംസ്കാരിക സംഘടനയായ സമീക്ഷയുടെ ദേശീയ പ്രസിഡൻറും മുൻ സീരിയൽ നടിയും സാഹിത്യകാരിയുമായ സ്വപ്ന പ്രവീൺ ആണ് . മലയാള ഭാഷാ പ്രചാരകരായി പ്രവർത്തിക്കുന്നവരും വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരുമായ മുരളി വെട്ടത്ത്, ശ്രീജിത്ത് ശ്രീധരൻ, സുജു ജോസഫ് , ബേസിൽ ജോൺ, ആഷിക്ക് മുഹമ്മദ് നാസർ, ജനേഷ് നായർ രഞ്ജു പിള്ള, എന്നിവരും പ്രവർത്തക സമിതി അംഗങ്ങളാണ്.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവി ദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് ഭാഷാ സ്നേഹികളായ ആളുകളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ നവംബർ 8 ഞായറാഴ്ച മലയാളം മിഷൻ രജിസ്ട്രാർ എം സേതുമാധവൻ ‘മലയാളം- മലയാളി-മലയാളം മിഷൻ’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം യു കെ ചാപ്റ്ററിനു കീഴിലുള്ള മുഴുവൻ സ്കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും വളരെ ഉപകാരപ്രദമായിരുന്നു. മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യു കെ ചാപ്റ്റർ ആരംഭിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നവംബർ 14 ശനിയാഴ്ച വൈകുന്നേരം 4 പി എം ന് (ഇന്ത്യൻ സമയം 9.30 പി എം) പ്രമുഖ കവയിത്രിയും ദളിത് ആക്ടിവിസ്റ്റും പാഠഭേദം മാസികയുടെ എഡിറ്ററുമായ എസ് മൃദുല ദേവി ‘പാളുവ (പറയ) ഭാഷയ്ക്ക് മലയാളത്തിലെ പ്രസക്തി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.

‘പാളുവ’ ഭാഷയിൽ നിരവധി കവിതകളും രചിച്ചിട്ടുളള എസ് മൃദുലദേവി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയുമാണ് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന നവ്യമായ അറിവുകൾ പ്രദാനം ചെയ്യുന്ന ഈ ലൈവ് പ്രഭാഷണം എല്ലാ ഭാഷാസ്നേഹികളും ശ്രവിക്കണമെന്നും താഴെക്കൊടുത്തിരിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും യുകെ ചാപ്റ്റർ ഭാഷാ ഉന്നമനത്തിനായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും പ്രവർത്തകസമിതി അഭ്യർത്ഥിക്കുന്നു.

https://www.facebook.com/MAMIUKCHAPTER/live/

പ്രവാസികളുടെ പുതുതലമുറയെ കേരളത്തിന്റെ സംസ്കാരവും ഭാഷയും ആയി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഗവൺമെൻറ് സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ, ഇന്ത്യയ്ക്ക് പുറത്ത് 42 രാജ്യങ്ങളിലും കേരളത്തിന് വെളിയിൽ 24 സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് മലയാളം മിഷൻ ചാപ്റ്ററുകളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.

നാല് ഘട്ടങ്ങളിലുള്ള കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ പൂക്കളുടെ പേരുകൾ ആണ് ഈ കോഴ്സുകൾക്ക് നൽകിയിരിക്കുന്നത് . നാലാമത്തെ കോഴ്സ് ആയ നീലക്കുറിഞ്ഞി പൂർത്തിയാക്കുമ്പോൾ പഠിതാവ് നാട്ടിലെ പത്താം ക്ലാസിന് തുല്യതയിലെത്തും. കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പിഎസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് . മാതൃഭാഷ പഠിക്കേണ്ടതിന്റെയും സംസാരിക്കേണ്ടതിന്റെയും ആവശ്യകത ഇന്ന് പ്രവാസി മലയാളികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

അറിയപ്പെടുന്ന എഴുത്തുകാരിയും പ്രഭാഷകയും കോട്ടയം മണർകാട് സെന്റ് മേരിസ് കോളേജ് മലയാളം വിഭാഗം അധ്യാപികയും ആയിരുന്ന പ്രൊഫ. സുജ സൂസൻ ജോർജ് ആണ് മലയാളം മിഷന്റെ ഡയറക്ടർ. മലയാളം മിഷൻ ഡയറക്റ്ററായി ചുമതലയേറ്റതിന് ശേഷം ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യത്തിനടുത്തെത്തുവാൻ പ്രൊഫ. സുജ സൂസൻ ജോർജിന്റെ നേതൃത്വത്തിലുള്ള മലയാളം മിഷന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

മലയാളം മിഷന്റെ രജിസ്ട്രാർ ആയി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത് കേരളത്തിലെ സ്കൂൾ അധ്യാപകർക്ക് പരിശീലനം നൽകുന്ന ഡയറ്റിന്റെ മേധാവിയായിരുന്ന എം സേതുമാധവനാണ്. കേന്ദ്ര ഗവൺമെന്റിന്റെ മാനവവിഭവശേഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ യൂണിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ (NUEPA) നിന്നും എ പ്ലസ് ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള എം സേതുമാധവൻ കേരളത്തിലെ പുതിയ പാഠ്യപദ്ധതി യുമായി ബന്ധപ്പെട്ട പാഠപുസ്തക രചന ശില്പശാല കൾക്കും നേതൃത്വം നൽകുന്നു. സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (SCERT) കേന്ദ്രത്തിന്റെ സംസ്ഥാനതല റിസോഴ്സ് പേഴ്സനുമാണ്. അധ്യാപക പരിശീലന രംഗത്ത് ദീർഘകാല പരിചയസമ്പത്തുള്ള പ്രമുഖ പ്രഭാഷകനായും അറിയപ്പെടുന്ന എം സേതുമാധവൻ അധ്യാപക ട്രെയിനിങ്ങിലൂടെ മലയാളം മിഷൻ ചാപ്റ്ററുകളിലെ മുഴുവൻ അധ്യാപകർക്കും സുപരിചിതനുമാണ്.

യുകെയിൽ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളിൽ മൂല്യനിർണയ പദ്ധതിയായ പഠനോത്സവം 2021 ഏപ്രിൽ മാസം നടത്തുവാനുള്ള പ്രവർത്തനങ്ങൾ പ്രവർത്തകസമിതി നടത്തിക്കൊണ്ടിരിക്കുകയാണ് . ജാതി മത വർഗ്ഗ രാഷ്ട്രീയ ചിന്തകൾക്കതീതമായി നമ്മുടെ മാതൃഭാഷയും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുഴുവൻ യുകെ മലയാളികളുടെയും പിന്തുണ ഉണ്ടാവണമെന്ന് പ്രവർത്തകസമിതി അപേക്ഷിക്കുന്നു. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് ക്ലാസുകൾ ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും താഴെകൊടുത്തിരിക്കുന്ന ഈ മെയിൽ വിലാസത്തിലോ പ്രവർത്തക സമിതി അംഗങ്ങളെയോ മേഖലാ കോർഡിനേറ്റർമാരുടെ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിക്കുന്നു.
1. ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
2. ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
3. ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
4. രഞ്ജു പിള്ള (സ്കോട്ട്‌ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
5. ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോഡിനേറ്റർ- 07869400005 )
6. എസ്‌ എസ്‌ ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോഓർഡിനേറ്റർ-07702686022)

മലയാളം മിഷൻ യുകെ ചാപ്റ്ററിനെ ബന്ധപ്പെടേണ്ട ഇമെയിൽ വിലാസം: [email protected]

RECENT POSTS
Copyright © . All rights reserved