ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഡിനോസര്‍ വര്‍ഗത്തെ തിരിച്ചറിഞ്ഞ് ഓസ്ട്രേലിയന്‍ ഗവേഷകര്‍. ഓസ്ട്രലോട്ടിട്ടാന്‍ കൂപ്പറെന്‍സിസ് എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ ഡിനോസറിന് കൂപ്പര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ക്വീന്‍സ് ലാന്‍ഡിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള ഒരു കൃഷിയിടത്തില്‍ നിന്നാണ് ഈ ഭീമാകാരന്‍ ദിനോസറിന്റെ ഫോസില്‍ ആദ്യമായി കണ്ടെത്തിയത്. ഏകദേശം 6.5 മീറ്റര്‍ ഉയരവും 30 മീറ്റര്‍ നീളവും ഉള്ളതാണ് ഈ ദിനോസറുകളെന്ന് ഗവേഷകരുടെ അനുമാനം.ഏകദേശം ഒരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ വലിപ്പവും രണ്ട് നിലക്കെട്ടിടത്തിന്റെ ഉയരവും.
ഇലകളും സസ്യങ്ങളും ഭക്ഷണമാക്കുന്ന സൗറോപോഡ്സ് എന്ന വിഭാഗത്തില്‍പ്പെട്ടവയാണ് ഈ ഡിനോസറുകളെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ ദിനോസറിനെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിക്കാനും വര്‍ഗീകരിക്കാനുമുള്ള ശ്രമം നടത്തി വരികയായിരുന്നു. ചെറിയ തലയും നീളമുള്ള കഴുത്തും വാലും തൂണുകള്‍ പോലുള്ള കാലുകളും ഇവയ്ക്കുണ്ട്. ഒമ്പത് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിലാണ് ഇവ ഭൂമിയില്‍ ജീവിച്ചിരുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. 67 ടണ്‍ ഭാരമാണ് ഇവയ്ക്കുണ്ടായിരുന്നതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.
കാർഷിക മേഖലയിൽ അടക്കം വൻ പ്രതിസന്ധി സൃഷ്ടിച്ച് വൻ എലിശല്യമാണ് ഇപ്പോൾ ഓസ്ട്രേലിയ നേരിടുന്നത്. ഇതോടെ രാജ്യത്ത് നിരോധിച്ച വിഷം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ് അധികൃതരുടെ തീരുമാനം. 5,000 ലിറ്റർ ബ്രോമാഡിയോലോണ് എന്ന വിഷത്തിന് ഓർഡർ നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഓസ്ട്രേലിയയുടെ കിഴക്കന്‍ സംസ്ഥാനങ്ങളാണ് എലി ശല്യം കൊണ്ട് പ്രതിസന്ധിയിലായത്. എലികളെ തുരത്താൻ പല വഴികൾ തേടിയെങ്കിലും ഇതൊന്നും തന്നെ ഫലം കണ്ടില്ല. ഇതോടെയാണ് രാജ്യത്തിന് നിരോധനമുള്ള വിഷം ഇന്ത്യയിൽ നിന്നും എത്തിക്കാൻ തീരുമാനിച്ചത്. എലികൾ പരത്തുന്ന രോഗങ്ങളും ഏറിവരികയാണ്. അതേസമയം ബ്രോമാഡിയോലോണ് ഉപയോഗിക്കുന്നതിന് ഓസ്ട്രേലിയയുടെ ഫെഡറല്‍ റെഗുലേറ്റര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
WARNING: GRAPHIC CONTENT – Farmers are struggling as the biggest plague of mice in decades continues to sweep across Australia’s New South Wales https://t.co/LTDpEKnIoy pic.twitter.com/PFf2eqaLTP
— Reuters (@Reuters) May 26, 2021
ന്യൂസ് ഡെസ്ക് മലയാളം യുകെ
2019 നവംബറിലാണ് ഡിലിൻ തൻെറ കുഞ്ഞുമകളെ അവസാനമായി കണ്ടത്. അഞ്ചുവയസ്സുകാരിയായ ജോഹന്ന ലോക്ക് ഡൗണിനും കർശന നിയന്ത്രണങ്ങൾക്കും തൊട്ടുമുൻപ് കേരളത്തിലുള്ള മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പുറപ്പെട്ടതാണ്. അതിർത്തികൾ എല്ലാം അടച്ചു ഫ്ലൈറ്റുകളും ക്യാൻസൽ ചെയ്തതോടെ ജോഹന്ന കേരളത്തിൽ കുടുങ്ങിപ്പോയി. ഓസ്ട്രേലിയയിൽ നിന്നും എത്തി നാട്ടിൽ കുടുങ്ങിയ 173 കുട്ടികളിൽ ഒരാൾ ആണ് ജോഹന്ന. സിഡ്നിയിലേക്ക് തിരികെ കൊണ്ടുവരാൻ പലപ്രാവശ്യം ശ്രമിച്ചെങ്കിലും 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ശ്രമങ്ങൾ എല്ലാം വൃഥാവിലായി.
ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഇടയിലുള്ള ഫ്ലൈറ്റുകൾ മാനേജ് ചെയ്യുന്ന ഖന്തസ് ചെറിയ കുട്ടികളെ ഒറ്റയ്ക്ക് ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. അതിനാൽ മാതാപിതാക്കൾക്ക് കുട്ടിയെ കൊണ്ടുവരാൻ ഒന്നുകിൽ ഒരു സ്വകാര്യ വിമാനം ചാർട്ടർ ചെയ്യുകയോ അല്ലെങ്കിൽ എയർഇന്ത്യയെ ആശ്രയിക്കുകയോ വേണം.
ദൃശ്യയും ഡിലിനും കുട്ടിയെ തിരികെ കൊണ്ടു പോകാനായി നാട്ടിലേക്ക് തിരിച്ചു വന്നാൽ, തീരെ കുറച്ചു ഫ്ലൈറ്റുകളെ ഓസ്ട്രേലിയയിലേക്ക് ഉള്ളൂ എന്നതിനാൽ തിരികെ പോകാൻ ആവില്ല. അങ്ങനെയെങ്കിൽ ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന 9000 പേരിൽ തങ്ങളും ഉണ്ടാവുമെന്ന് കാര്യം ഇരുവർക്കും ഉറപ്പാണ്.
ഒടുവിൽ മാതാപിതാക്കൾ ഒപ്പം ഇല്ലാത്ത കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കുന്ന ഒരു പ്രൈവറ്റ് കമ്പനിയുടെ ചാർട്ടേഡ് വിമാനം ബാംഗ്ലൂരിൽ നിന്ന് സിഡ്നിയിലേക്ക് വരാൻ ഇരുന്നതിൽ ടിക്കറ്റ് എടുത്തിരുന്നു. ആറാം തീയതി സിഡ്ണിയിൽ എത്തേണ്ടിയിരുന്ന വിമാനം ആസ്ട്രേലിയൻ ഗവൺമെന്റ് ഇന്ത്യയിൽനിന്നുള്ള മുഴുവൻ ഫ്ലൈറ്റുകളും നിരോധിച്ചതോടെ ക്യാൻസൽ ആയി. ഇരുവരുടേയും അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടു.
ജോഹന്നയെ പോലെ നിരവധി കുട്ടികളാണ് മാതാപിതാക്കൾ ഇല്ലാതെ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത്. കുട്ടികൾക്ക് മാത്രമായി ഒരു ഫ്ലൈറ്റ് എന്നതിനെപ്പറ്റി ചിന്തിക്കാനാവില്ല എന്നാണ് സീനിയർ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ട്രേഡ് ഉദ്യോഗസ്ഥൻ ലിനറ്റ് വുഡ് പറയുന്നത്.
മൂവരും മലേഷ്യയിലാണ് ജീവിച്ചിരുന്നത്, മൂവരും ഒരുമിച്ചാണ് ഇന്ത്യയിലെത്തിയതും, കുറച്ചുനാൾ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം സമയം ചെലവഴിക്കാൻ ജോഹന്നയെ കേരളത്തിൽ നിർത്തിയശേഷം മലേഷ്യയിൽ നിന്ന് സിഡ്ണിയിലേക്ക് താമസം മാറാനായി ഇരുവരും തിരിച്ചുപോയി. കുട്ടിയുടെ വളർച്ചയുടെ പ്രധാനപ്പെട്ട ഭാഗമായ ഒന്നരവർഷം ജോഹന്ന മാതാപിതാക്കളിൽ നിന്ന് അകന്നു ജീവിച്ചു. ഒരമ്മയ്ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ വേർപാട്. മാതാപിതാക്കൾ എത്രയൊക്കെ ശ്രമിച്ചിട്ടും കുട്ടിയെ തിരികെ കൊണ്ടുവരാൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ വേദന.
ഇന്ത്യയില്‍ നിന്നുള്ളവര്‍ രാജ്യത്തേക്കു പ്രവേശിച്ചാല്‍ ജയില്‍ശിക്ഷയും പിഴയും നേരിടേണ്ടി വരുമെന്നു പ്രഖ്യാപിച്ച ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓസീസ് താരവും ഐ.പി.എല്‍ കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍. മനുഷ്യരാശി ബുദ്ധിമുട്ടു നേരിടുമ്പോള്‍ പ്രധാനമന്ത്രിയുടെ ഈ നിലപാട് അംഗീകരിക്കാനാവുന്നതല്ലെന്ന് സ്ലേറ്റര്‍ പറഞ്ഞു.
‘മനുഷ്യരാശി ബുദ്ധിമുട്ടു നേരിടുമ്പോള്‍ പ്രധാനമന്ത്രിയുടെ നിലപാട് കൊള്ളാം. നിങ്ങളുടെ സ്വകാര്യ വിമാനമെടുത്ത് നിങ്ങള്‍ ഇന്ത്യ സന്ദര്‍ശിക്കണം. തെരുവുകളില്‍ മൃതശരീരങ്ങള്‍ വീണു കിടക്കുന്നതു നിങ്ങള്‍ കാണണം. ഇന്ത്യയിലെ സ്ഥിതി നിങ്ങള്‍ മനസ്സിലാക്കണം’ ട്വിറ്ററിലൂടെ സ്ലേറ്റര്‍ പറഞ്ഞു.
പതിനാലു ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ മടങ്ങിയെത്തിയാല്‍ അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷ നല്‍കുമെന്നും മോറിസണ്‍ അറിയിച്ചിരുന്നു. ജയില്‍ശിക്ഷയെന്നത് രാജ്യത്തിന്റെ താത്പര്യം കണക്കിലെടുത്താണെന്നും ഓസ്ട്രേലിയയില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാവാതിരിക്കാനാണ് കടുത്ത നടപടികളെന്നുമാണ് മോറിസണിന്റെ വിശദീകരണം.
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. മൈക്കല്‍ സ്ലേറ്റര്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അയാളുടെ ‘കൈകളില്‍ രക്തക്കറയുണ്ട്’ എന്നായിരുന്നു സ്ലേറ്റര്‍ പ്രധാനമന്ത്രിക്കെതിരെ പ്രതികരിച്ചത്. ‘അസംബന്ധം’ ആണെന്ന് മോറിസണ്‍ അതിന് മറുപടി നല്‍കിയത്.
Amazing to smoke out the PM on a matter that is a human crisis. The panic, the fear of every Australian in India is real!! How about you take your private jet and come and witness dead bodies on the street!
— Michael Slater (@mj_slats) May 5, 2021
കാൻബറ: ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിഡ്നിയിൽ നിന്നാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്.
വടക്കൻ സിഡ്നിയിൽ വച്ച് ഏപ്രിൽ 14-നായിരുന്നു സംഭവം. മൂന്നംഗ സംഘം 50-കാരനായ മക്ഗില്ലിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു മണിക്കൂർ വാഹനത്തിലിരുത്തി നഗരത്തിന്റെ പുറത്തെത്തിച്ച് തോക്കിൻ മുനയിൽ സംഘം മർദ്ദിച്ചുവെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നും മഗിൽ പോലീസിന് മൊഴി നൽകിയിരുന്നു.
തുടർന്ന് പോലീസ് പ്രതികൾക്കായി തെരച്ചിൽ വരികയായിരുന്നു. മോചനദ്രവ്യം നൽകിയില്ലെന്നും പ്രതികൾ പണത്തിനായാണ് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് വെളിപ്പെടുത്തി.
ഇന്ത്യയിൽ നിന്ന് തിരികെ വരുന്ന പൗരൻമാർക്ക് വിലക്കുമായി ഓസ്ട്രേലിയ. 14 ദിവസമെങ്കിലും ഇന്ത്യയിൽ ചിലവഴിച്ചവർ തൽക്കാലം ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കേണ്ട എന്നാണ് സർക്കാർ തീരുമാനം. വിലക്ക് ലംഘിച്ചാൽ അഞ്ച് വർഷം വരെ തടവോ 66000ഡോളർ പിഴയോ ശിക്ഷയായി ലഭിക്കും.
കോവിഡ് രണ്ടാംതരംഗം ഇന്ത്യൽ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ ഈ നീക്കം. പ്രവേശന വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഓസ്ട്രേലിയ നേരത്തേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 9000 ത്തോളം ഓസ്ട്രേലിയൻ പൗരൻമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇവരിൽ 600 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഐപിഎല്ലിന്റെ ഭാഗമായും ഓസീസ് താരങ്ങൾ രാജ്യത്തുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
7 ലക്ഷത്തിലധികം ഓക്സ്ഫോർഡ് വാക്സിൻ ബ്രിട്ടൻ ആസ്ട്രേലിയയിലേയ്ക്ക് രഹസ്യമായി നൽകി എന്ന വാർത്തകൾ പുറത്തുവന്നു. ഇന്ത്യയിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നും വാക്സിൻെറ കയറ്റുമതി പ്രശ്നങ്ങൾ കാരണം ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകളുടെ താളംതെറ്റുമോ എന്നത് രാജ്യത്ത് ചൂടുപിടിച്ച ചർച്ചയ്ക്ക് വിഷയമായിരുന്നു. രാജ്യത്ത് വാക്സിൻ ദൗർലഭ്യം ഉടലെടുത്തേക്കാനുള്ള സാധ്യതകൾ നിലനിൽക്കെ മറ്റൊരു രാജ്യത്തിന് വാക്സിൻ നൽകിയത് വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. യുകെയിൽ ആഭ്യന്തര ഉത്പാദന ശേഷിയുണ്ടെങ്കിലും രാജ്യത്തിലെ പ്രതിരോധകുത്തിവെയ്പ്പ് മുന്നേറുന്നത് ഇന്ത്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ഇറക്കുമതിയെ ആശ്രയിച്ചാണ്.
എന്നാൽ ആസ്ട്രേലിയയിലേയ്ക്ക് വാക്സിൻ കയറ്റുമതി ചെയ്തത് ഒരിക്കലും യുകെയുടെ പ്രതിരോധ കുത്തിവെയ്പ്പിനെ ബാധിച്ചിട്ടില്ലെന്ന് വൈറ്റ് ഹാളിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വേഗത്തിൽ ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്ന രാജ്യങ്ങളിലൊന്നാണ് യുകെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദ വിഷയത്തെക്കുറിച്ച് പരസ്യമായി പറയാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ബ്രിട്ടൻ ഞങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ആസ്ട്രേലിയൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ബ്രണ്ടൻ മർഫി കഴിഞ്ഞമാസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു . പക്ഷേ അത് എങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല.
ആസ്ട്രേലിയയിലെ കിഴക്കൻ തീരമായ ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴയെ തുടർന്ന് സിഡ്നിയിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. വെള്ളപ്പൊക്ക സാധ്യതയെ തുടർന്നാണ് ഒഴിപ്പിക്കൽ.
ന്യൂ സൗത്ത് വെയിൽസിലെ 12 പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. നദികളെല്ലാം കരകവിഞ്ഞൊഴുകി. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് വിവരം.
എമർജൻസി നമ്പറിലേക്ക് കഴിഞ്ഞദിവസം രാത്രി 600 ഓളം ഫോൺ വിളികൾ വന്നതായി അധികൃതർ അറിയിച്ചു. ഇതിൽ 60 എണ്ണം വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കണമെന്ന് അഭ്യർഥിച്ചാണെന്നും നിരവധി പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.
താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം അടിച്ചുകയറുകയാണ്. നിരവധി വീടുകൾ നശിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. റോഡ് ഗതാഗതം പൂർണമായി തടസപ്പെടുകയും േറാഡുകൾ തകരുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ സ്കൂളുകൾ അടച്ചിട്ടു.
കനത്ത മഴ നാശം വിതക്കുന്നതോടെ സിഡ്നിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ആദ്യ ഘട്ട കോവിഡ് വാക്സിൻ വിതരണം നടന്നുകൊണ്ടിരിക്കെയാണ് വെള്ളെപ്പാക്കം വലക്കുന്നത്.
ഹോംസ്റ്റേ നടത്തുന്നതിനിടെ രണ്ടുദിവസത്തിനായി മാത്രം വന്നെത്തിയ ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ്കാരി സഞ്ചാരി കെറി ബഡ്ഡ് തന്റെ ജീവിതസഖിയായ കഥ പറയുകയാണ് ആലപ്പുഴക്കാരൻ അഞ്ജു അഹം. ലോക്ക്ഡൗണിനും നാല് മാസം മുമ്പ് മാത്രം ആലപ്പുഴയിൽ ആരംഭിച്ച ഹോംസ്റ്റേയാണ് അഞ്ജു അഹം എന്ന 32കാരന്റെ ജീവിതം മാറ്റി മറിച്ചത്. കെറിയുമായി സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലാവുകയും ഇപ്പോൾ വിവാഹത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേർന്നതും ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണെന്ന് ഈ യുവാവ് പറയുന്നു.
അഞ്ജു അഹം ഫേസ്ബുക്കിൽ കുറിച്ച തന്റെ കഥ വൈറലാവുകയാണ് ഇപ്പോൾ. ഈ ഇന്ത്യൻ പ്രണയകഥ സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
1999 ജനുവരി 22ന് ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്റെ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരായ പത്തുവയസുകാരന് ഫിലിപ്പിനെയും ആറു വയസുകാരന് തിമോത്തിയെയും സംഘപരിവാര്‍ സംഘടനയായ ബജ്രംഗ് ദളുമായി ബന്ധമുള്ള സംഘം തീവെച്ചു കൊന്നു. ഗ്രഹാം സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും കൊലപ്പെടുത്തിയ സംഘത്തിന് നേതൃത്വം നല്കിയ ബജ്രംഗദള് പ്രവര്ത്തകന് ദാരസിംഗിന് 2003ല്‍ വിചാരണകോടതി വധശിക്ഷയ്ക്ക് വിധിച്ചു. മത, പൗര നേതാക്കന്മാരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഹിന്ദുത്വ ഭീകരര്‍ നടത്തിയ കൊലപാതകങ്ങളെ അപലപിച്ചു.
ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിനും വിഭാഗീയ സംഘര്‍ഷങ്ങളെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും അന്നത്തെ ഇന്ത്യന്‍ സര്‍ക്കാരിനെ യുഎസ് ആസ്ഥാനമായുള്ള ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് വിമര്‍ശിച്ചു. ‘ഹിന്ദു ദേശീയവാദികളായ’ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ ‘ക്രമാതീതമായി’ വര്‍ദ്ധിച്ചുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. അന്നത്തെ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയ് ‘ഭീബത്സമായ ആക്രമണത്തെ’ അപലപിക്കുകയും കൊലപാതകികളെ പിടികൂടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
ക്യൂന്സ്ലാന്റിലെ പാംവുഡ്സില്‍ 1941ലാണ് സ്റ്റെയ്ന്‍സ് ജനിച്ചത്. 1965ല്‍ ഇന്ത്യ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം ഇവാഞ്ചലിക്കല്‍ മിഷണറി സൊസൈറ്റി ഓഫ് മയൂര്‍ബനിയില്‍ (ഇഎംഎസ്എം) ചേരുകയും മിഷണറി പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘ ചരിത്രമുള്ള അദ്ദേഹം ഈ പിന്നോക്ക ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1983ല്‍ അദ്ദേഹം ബരിപാഡയിലെ മിഷന്റെ നേതൃത്വം ഏറ്റെടുത്തു. 1982ല്‍, ഒരു രജിസ്ട്രേഡ് സൊസൈറ്റിയായി മയൂര്‍ബനി കുഷ്ഠരോഗ കേന്ദ്രം സ്ഥാപിക്കുന്നതിന് അദ്ദേഹം സഹായങ്ങള്‍ ചെയ്തു. കുഷ്ഠ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ 1981ല്‍ അദ്ദേഹം ഗ്ലാഡിസ് ജെയ്നെ കണ്ടുമുട്ടുകയും 1983ല്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു. അതിന് ശേഷം ഇരുവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. രണ്ട് പുത്രന്മാരെ കൂടാതെ എസ്തര് എന്ന ഒരു പുത്രി കൂടി അവര്‍ക്കുണ്ടായിരുന്നു.
കുഷ്ഠരോഗി കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിലും ബൈബിളിന്റെ ഒരു ഭാഗം ഹോ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതില്‍ അദ്ദേഹം പങ്കാളിയായി. പുതിയ നിയമത്തിന്റെ എഴുത്തുപതിപ്പ് മുഴുവന്‍ പ്രൂഫ് നോക്കിയതും അദ്ദേഹമായിരുന്നു. ഒഴുക്കോടെ ഒറിയ സംസാരിച്ചിരുന്ന അദ്ദേഹം, രോഗം ഭേദമായ ശേഷം അദ്ദേഹം സഹായിച്ചിരുന്ന രോഗകള്‍ക്ക് പ്രിയങ്കരനായിരുന്നു. നിരവധി ഹിന്ദുക്കള്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് സ്റ്റെയ്ന്‍സ് നിര്‍ബന്ധിച്ച് പരിവര്‍ത്തിപ്പിക്കുകയോ പുതിയ മതം സ്വീകരിക്കാന്‍ പ്രലോഭിക്കുകയോ ചെയ്തതായി ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു.
1999 ജനുവരി 22ന് രാത്രി, പ്രദേശത്തെ ക്രിസ്ത്യാനികളുടെ മത, സാമൂഹിക സംവാദങ്ങള്‍ക്കായുള്ള ഒരു വാര്‍ഷീക വനയോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഒഡിഷയിലെ ആദിവാസി കേന്ദ്രീകൃത ജില്ലകളായ മയൂര്‍ബഞ്ച്, കിയോണ്‍ജാര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് സമ്മേളനം നടന്നത്. ഊട്ടിയിലെ സ്കൂളില്‍ നിന്നും അവധിക്കാലം ചിലവഴിക്കാനെത്തിയ തന്റെ ആണ്‍മക്കളോടൊപ്പം കിയോണ്‍ജാറിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അവര്‍ യാത്ര ഇടയ്ക്കുവച്ചു നിറുത്തുകയും മനോഹര്‍പൂരില്‍ രാത്രി വിശ്രമിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കടുത്ത തണുപ്പിനെ തുടര്‍ന്ന് അവര്‍ വാഹനത്തില്‍ കിടന്നുറങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മകളും ബാരിപഡയിലായിരുന്നു. കോടാലിയും മറ്റ് പണിയായുധങ്ങളുമായി 50 പേര് വരുന്ന ഒരു സംഘം ഗാഢനിദ്രയിലായിരുന്ന സ്റ്റെയ്ന്‍സും മക്കളും ഉറങ്ങിയിരുന്ന വാഹനം ആക്രമിക്കുകയും അതിന് തീവെക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രഹാമിനെയും ഫിലിപ്പിനെയും തിമോത്തിയെയും ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. സ്റ്റെയ്ന്‍സും മക്കളും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അതനുവദിച്ചില്ല.
ഗുണ്ടകളുടെ തലവനായ ദാരസിംഗിനെ ഭുവനേശ്വറിലെ വിചാരണ കോടതി സ്റ്റെയ്ന്‍സിനെയും മക്കളെയും കൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചു. 2005ല്‍, ഒഡിഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ജനുവരി 21ന്, ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. 2004 ല്‍, ഓസ്ട്രേലിയയിലേക്ക് മടങ്ങിപോകും വരെ, സ്റ്റെയ്ന്‍സിന്റെ ഭാര്യ ഗ്ലാഡിസ് കുഷ്ഠരോഗികളുടെ ശിശ്രൂഷയുമായി ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. ഒഡിഷയിലെ കുഷ്ഠരോഗികള്ക്കിടയില് പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരം എന്ന നിലയില്‍ ഇന്ത്യയിലെ നാലാമത്തെ പരമോന്നത് സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്കി ഇന്ത്യ 2005ല്‍ ഗ്ലാഡിസിനെ ആദരിച്ചു. 2016ല്‍, സാമൂഹിക നീതിക്കായുള്ള അന്താരാഷ്ട്ര മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡ് അവര്‍ക്ക് സമ്മാനിക്കപ്പെട്ടു.