നടിയും തെലുങ്ക് ബിഗ് ബോസ് താരവുമായ സരയു അറസ്റ്റില്‍. ഗണപതി ബപ്പ മോറിയ എന്ന് പാടിക്കൊണ്ട് മദ്യപിയ്ക്കുന്ന വീഡിയോയ്‌ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. സരയു പങ്കുവച്ച വീഡിയോ ഏറെ വിവാദമായിരുന്നു.
ഹിന്ദു മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകളും രംഗത്തെത്തിയിരുന്നു. സിര്‍സില്ല ജില്ലാ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അശോക് ഈ വീഡിയോ കണ്ടതോടെയാണ് സരയുവിന് എതിരെ നിയമ നടപടി സ്വീകരിച്ചത്.
ഹിന്ദു മതത്തെ അപമാനിക്കും വിധമുള്ള വീഡിയോ ചെയ്ത സരയുവിന് എതിരെ നിയമ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് അശോക് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് ഹൈദരബാദിലെ ബഞ്ചാര ഹില്‍സ് പൊലീസ് കേസെടുക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിന് ശേഷം സരയുവിനെ അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയായ സരയു ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ അവസരം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടു എന്നാണ് നടി ആരോപണം ഉന്നയിക്കുന്നത്. സംവിധായകനിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത് എന്ന് ഇവർ വ്യക്തമാക്കി. അഭിനയിക്കാൻ ഒരുപാട് താല്പര്യമുള്ള വ്യക്തിയാണ് താൻ. പക്ഷേ ഈ അനുഭവത്തോടെ അത് പാതിവഴിയിൽ അവസാനിപ്പിച്ചു എന്നും ഇവർ വ്യക്തമാക്കി.
നടിയും മോഡലുമായ ദെലാലി മിസ്പാ ആണ് ഈ ആരോപണം ഉന്നയിച്ചത്. എസ് വി ടി വി എന്ന ആഫ്രിക്കൻ ചാനലിലാണ് ഇവർ പ്രതികരണം നടത്തിയത്. ഒരു രംഗത്തിനായി തയ്യാറെടുക്കാൻ തന്നോട് അയാൾ ആവശ്യപ്പെട്ടു. സെറ്റിൽ പോകുന്നതിനു മുൻപ് തനിക്ക് അയാൾ ഹസ്തദാനം നൽകി.
തൻറെ കയ്യിൽ അയാൾ എന്തോ വെച്ചതായി താൻ മനസ്സിലാക്കി. അതൊരു കോണ്ടം ആയിരുന്നു. ഇത് എന്തിനു വേണ്ടിയാണ് എന്ന് താൻ അന്വേഷിച്ചു. അത് കൈയിൽ വയ്ക്കൂ, ഷൂട്ട് കഴിഞ്ഞു ഹോട്ടലിൽ വച്ച് കാണാം എന്ന് അയാൾ മറുപടി പറഞ്ഞു. സെറ്റിൽവെച്ച് സംവിധായകൻ ലൈംഗികത വേണമെന്ന് തുറന്നു പറഞ്ഞതായും ഇവർ ആരോപിച്ചു.
ആവശ്യം നിരസിച്ചപ്പോൾ അയാൾ തൻറെ വേഷം മറ്റൊരാൾക്ക് നൽകി. നടി വ്യക്തമാക്കുന്നു. ലോകമെമ്പാടും ഇത്തരത്തിൽ ചൂഷണങ്ങൾക്ക് ശ്രമിക്കാറുണ്ട്. മീറ്റു മൂവ്മെൻറ് ഇങ്ങനെയുള്ള പല ആരോപണങ്ങളും ലോകത്തിനു മുന്നിൽ എത്തിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും അന്വേഷണത്തിന്. നാളെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്വപ്‌ന സുരേഷിന് ഇഡി സമന്‍സ് അയച്ചു. കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതിലാണ് അന്വേഷണം.
മുഖ്യമന്ത്രിയെ കുടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന തന്റെ ഓഡിയോ ശിവശങ്കറിന്റെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചില്‍. ഈ ഫോണ്‍ റെക്കോര്‍ഡിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്നാണ് അന്വേഷിക്കുക. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തല്‍.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്നായിരുന്നു എം ശിവശങ്കര്‍ ആത്മകഥയില്‍ പറഞ്ഞത്. തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജന്‍സികള്‍ കരുതി. കേസില്‍ താനാണ് കിംഗ് പിന്‍ എന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ കള്ളം പറഞ്ഞു. നയതന്ത്രബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോള്‍ സ്വപ്ന സഹായം ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു.
അമ്പലമുക്കിൽ ചെടികൾ വിൽക്കുന്ന നഴ്സറിയിൽ ജീവനക്കാരി കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.നെടുമങ്ങാട് കരിപ്പൂര്‍ ചാരുവള്ളി കോണത്ത് വീട്ടിൽ വിനീത (38) ആണ് ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്.
കടയ്ക്കുള്ളിൽ ചെടിച്ചട്ടികൾ ഇരിക്കുന്നതിനു സമീപത്താണ് ഇവരുടെ മൃതദേഹം ടാർപോളിൻ കൊണ്ട് ഭാഗികമായി മൂടിയ നിലയിൽ കണ്ടെത്തിയത്.പിടിവലികൾ നടന്ന ലക്ഷണം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.
നാലു പവനോളം വരുന്ന സ്വർണമാല നഷ്ടപ്പെട്ടിരിക്കുന്നതും കഴുത്തിൽ ആഴത്തിൽ കുത്തേറ്റ മുറിവുകൾ കണ്ടെത്തിയതും ഇതിലേക്കാണു വിരൽ ചൂണ്ടുന്നത്.കടയുടെ സമീപത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നും മറ്റൊരു വീട്ടിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇന്ന് വിശദമായി പരിശോധിക്കും.
വിനീതയുടെ ഭർത്താവ് കുറച്ചുനാൾമുമ്പ് മരിച്ചു. രണ്ട് മക്കളാണ് ഇവർക്കുള്ളത്.തൃപ്തികരമായ കുടുംബപശ്ചാത്തലമാണ് ഇവർക്കുള്ളതെന്നും മറ്റു പ്രശ്നങ്ങളൊന്നും കുടുംബപരമായി ഇല്ലെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
മരിച്ചുകിടന്ന സ്ഥലത്തുനിന്ന് ഇവരുടെ ഒരു ബാഗും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്.അതേസമയം പ്രാഥമിക പരിശോധനയിൽ അസ്വഭാവികമായ രീതിയിൽ യാതൊരു കോളും ഇവരുടെ മൊബൈൽ ഫോണിലേക്ക് വന്നിട്ടില്ല എന്നാണ് സൂചന.
ഇന്നലെ രാവിലെ പത്തു മണിയോടുകൂടി കടയിൽ ഒരാളെത്തി ഇവരെ അന്വേഷിച്ചിരുന്നുവെന്നും കാണാത്തതിനാൽ കടയുടെ ഉടമസ്ഥനോട് വിവരങ്ങൾ വിളിച്ചു ചോദിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ചെടികൾ വാങ്ങാനെത്തിയ ആളാണ് ഇയാൾ എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
രാവിലെ കടയിൽ എത്തിയ ശേഷം ചെടികൾ നനച്ചു കൊണ്ടിരുന്ന ഇവരെ മണിക്കൂറുകൾക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ആഘാതത്തിലാണ് ഇപ്പോഴും പരിസരവാസികൾ.അമ്പലമുക്കിലും ഇവർക്ക് ശത്രുക്കൾ ഒന്നുമില്ലെന്നും നല്ല രീതിയിലുള്ള പെരുമാറ്റമായിരുന്നു ഇവരുടേതെന്നുമാണ് പരിസരവാസികളും പറയുന്നത്.
നഴ്സറിക്ക് സമീപത്ത് താമസിക്കുന്ന കൂടുതൽ പേരുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.സമീപത്തെ കച്ചവട സ്ഥാപനത്തിലുള്ള ആൾക്കാരുടെ വിശദമായ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും.ഒരു വർഷത്തിനു മുമ്പാണ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന നഴ്സറിയിൽ ഇവർ ജോലിക്ക് എത്തുന്നത്.
ഭർത്താവ് മരണപ്പെട്ടതോടെ കുടുംബഭാരം ഇവരുടെ ചുമലിലായി. എല്ലാദിവസവും സ്വന്തം വീടായ നെടുമങ്ങാട് നിന്ന് പോയി വരികയാണ് ചെയ്യുന്നത്.നഴ്സറിയിൽ മൂന്നു ജീവനക്കാർ ഉണ്ടെങ്കിലും അവധിദിവസങ്ങളിൽ ഒരാൾ മാത്രമേ വരാറുള്ളൂ.
രാവിലെ മുതൽ ചെടികൾക്ക് വെള്ളം നനയ്ക്കുന്നത് പരിസരവാസികൾ കണ്ടിരുന്നു. എന്നാൽ ഉച്ചയോടുകൂടി ഇവരുടെ മരണവാർത്തയാണ് ജനങ്ങൾ അറിയുന്നത്.
ചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ട് നിന്നു, ഒടുവിൽ കണ്ടെത്തുന്നത് നഴ്സറി ഫാമിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹം…യുവതിയുടെ മരണം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ ! ഒരു വർഷത്തിനു മുമ്പാണ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന നഴ്സറിയിൽ ഇവർ ജോലിക്ക് എത്തുന്നത്.
ഭർത്താവ് മരണപ്പെട്ടതോടെ കുടുംബഭാരം ഇവരുടെ ചുമലിലായി. എല്ലാദിവസവും സ്വന്തം വീടായ നെടുമങ്ങാട് നിന്ന് പോയി വരികയാണ് ചെയ്യുന്നത്.നഴ്സറിയിൽ മൂന്നു ജീവനക്കാർ ഉണ്ടെങ്കിലും അവധിദിവസങ്ങളിൽ ഒരാൾ മാത്രമേ വരാറുള്ളൂ.
രാവിലെ മുതൽ ചെടികൾക്ക് വെള്ളം നനയ്ക്കുന്നത് പരിസരവാസികൾ കണ്ടിരുന്നു. എന്നാൽ ഉച്ചയോടുകൂടി ഇവരുടെ മരണവാർത്തയാണ് ജനങ്ങൾ അറിയുന്നത്.കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായതും സ്വർണമാല നഷ്ടപ്പെട്ടതും കഴുത്തിൽ കണ്ടെത്തിയ മറ്റുള്ള അടയാളങ്ങളും കൊലപാതകത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
പോലീസിന്റെ അന്വേഷണവും ഈ വഴിക്ക് തന്നെയാണ്. കേസിന് ഉപയുക്തമായ രീതിയിൽ സിസിടിവി ദൃശ്യങ്ങൾ ഒന്നും ഇതുവരെ ലഭിക്കാത്തത് തിരിച്ചടിയായിട്ടുണ്ട്.വരുംദിവസങ്ങളിൽ പരിസരവാസികൾ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പേരൂർക്കട പോലീസ് അറിയിച്ചു.
സംഭവമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കെതിരെ നിരന്തരം വധഭീഷണിയുണ്ടെന്ന് ബാലചന്ദ്രകുമാര്‍. വിദേശത്ത് നിന്നുള്‍പ്പെടെ ഭീഷണി കോളുകള്‍ എത്തുന്നുണ്ട്. എന്നാല്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘവുമായി തുടര്‍ന്നും സഹകരിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
തനിക്ക് അപകട ഭീഷണിയുണ്ടെന്നത് ഒരു തോന്നലല്ല. എനിക്ക് ബോധ്യമായ ഇടത്ത് നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പൊലീസിനെ സമീപിച്ചത്. ഫെബ്രുവരി 16 ന് കേസിന്റെ വിധി വരുന്നത് വരെ നീ പുറത്തു പോലും ഇറങ്ങരുതെന്ന് എന്ന് ദിലീപിനൊപ്പമുള്ളൊരാള്‍ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പരാതി നല്‍കിയത്.
ഞാന്‍ മരണപ്പെടാനുള്ള സാധ്യതയുണ്ട്. എനിക്ക് ദിവസേന അഞ്ചോ പത്തോ കോളുകള്‍ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും വരുന്നുണ്ട്. ഏത് സമയത്തും താനപകടപ്പെടാം എന്ന് പറഞ്ഞ് കോളുകള്‍ കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ നിന്നായി വരുന്നുണ്ട്. നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ് കഴിയുന്നത്. ഏത് സമയത്തും എനിക്കൊരപകടം നേരിടാം എന്ന് പ്രതീക്ഷിച്ച് തന്നെയാണ് മുന്നോട്ട് പോവുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പ്രതി പ്രബലനാണെന്നും പുറത്തിറങ്ങുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായിരിക്കുമെന്നും ബാലചന്ദ്രകുമാര്‍ മുന്നറിയിപ്പ് നല്‍കി. വിധിയില്‍ തനിക്ക് ദുഃഖമോ സന്തോഷമോ ഇല്ല. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
കൗൺസിലിങ്ങിനിടെ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരത്തെ സൈക്കോളജിസ്റ്റ് ഡോ. ഗിരീഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിലെ ജസ്റ്റിസ് ആർ ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. 58 കാരനായ ഡോക്ടറെ കോടതി ശിക്ഷിക്കുകയും ആറ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിക്കുകയും ചെയ്തു. പ്രതികൾ പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ നീട്ടും.
2007-ൽ രക്ഷപ്പെട്ടയാളെ രക്ഷിതാക്കൾ ഡോ. ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കൗൺസിലിങ്ങിന് കൊണ്ടുപോയപ്പോഴാണ് കുറ്റകൃത്യം നടന്നത്. കുട്ടിയുടെ പഠനത്തിൽ ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഒരു ഡോക്ടറെ സമീപിക്കാൻ അധ്യാപകർ ശുപാർശ ചെയ്തിരുന്നു. കുട്ടിയെ മർദിച്ച ശേഷം സംഭവം പുറത്തറിയരുതെന്ന് ഡോക്ടർ ഭീഷണിപ്പെടുത്തി.
തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. അവർ വിഷയം ഏറ്റെടുക്കുകയും പോലീസിന്റെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. 15 സാക്ഷികളും ഏഴ് രേഖകളും കോടതിയിൽ ഹാജരാക്കി.
മറ്റൊരു ആൺകുട്ടിയെ മർദിച്ചതിന് ഡോക്ടർ മറ്റൊരു കേസിലും പ്രതിയായത് ശ്രദ്ധേയമാണ്. ഇതിന്റെ വിചാരണ അടുത്ത മാസത്തേക്ക് മാറ്റി. വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തെങ്കിലും കോടതിക്ക് പുറത്ത് വിഷയം ഒത്തുതീർപ്പാക്കിയെന്നാണ് വിവരം.
ആരെങ്കിലും. എന്നാൽ അസ്വാഭാവികമായ പെരുമാറ്റം കണ്ടതിനെ തുടർന്ന് രക്ഷിതാക്കളോട് അന്വേഷിച്ചപ്പോഴാണ് കുട്ടി ഇക്കാര്യം പറഞ്ഞത്.
തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. അവർ വിഷയം ഏറ്റെടുക്കുകയും പോലീസിന്റെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. 15 സാക്ഷികളും ഏഴ് രേഖകളും കോടതിയിൽ ഹാജരാക്കി.
മറ്റൊരു ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മറ്റൊരു കേസിലാണ് ഡോക്ടർക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ ട്രയൽ അടുത്തമാസം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തെങ്കിലും കോടതിക്ക് പുറത്ത് വിഷയം ഒത്തുതീർപ്പാക്കിയെന്നാണ് വിവരം.
ഭര്‍ത്താവിനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. വിവാദങ്ങള്‍ക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭര്‍ത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ഭര്‍ത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭര്‍ത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. പത്ത് വര്‍ഷമായി വീട്ടിലിരുന്ന് തിന്നുക മാത്രമാണ് ജയശങ്കര്‍ ചെയ്തത്. ശിവശങ്കറിന്റെ ആത്മകഥ ‘അശ്വാത്ഥാമാവ് വെറുമൊരു ആന’ നാളെ പുറത്തിറങ്ങാനിരിക്കെയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്ന രംഗത്തെത്തിയിരിക്കുന്നത്. പുസ്തകം പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ പ്രതികരിക്കുമെന്നും സ്വപ്‌ന വ്യക്തമാക്കി.
എന്നെ ഈ നിലയിലേക്ക് തള്ളിവിട്ടത് ശിവശങ്കറാണെന്നും സ്വപ്ന പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ മാനിപുലേറ്റ് ചെയ്ത് നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്കുണ്ട്. ആരാണ് കുറ്റവാളിയെന്നും നിരപരാധിയെന്നും ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. എന്റെ കുടുംബത്തിന്റെ അത്താണിയായിരുന്നു ഞാന്‍. വേറെ എവിടെയെങ്കിലും പോകുന്നതിനെതിരായിരുന്നു ശിവശങ്കര്‍. അദ്ദേഹം എന്നോട് പറഞ്ഞത് യുഎഇയില്‍ സെറ്റിലാവാമെന്ന് പറഞ്ഞിരുന്നു. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കാന്‍ പറഞ്ഞത് അദ്ദേഹമാണ്. അത്തരത്തില്‍ ഭര്‍ത്താവ് പോലും ദ്രോഹിച്ചു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ജോലി വേണമെന്നത് നിര്‍ണായകമായിരുന്നു.
ഫോണ്‍ നല്‍കി ചതിച്ചെന്ന് ശിവശങ്കര്‍ എഴുതിയത് ശരിയായില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഒരു ഐ ഫോണ്‍ നല്‍കി ഉന്നതനായ ഒരാളെ ചതിക്കേണ്ട കാര്യം തനിക്കില്ല. ശിവശങ്കര്‍ തന്റെ ജീവിതത്തിലെ പ്രധാന വ്യക്തിയായിരുന്നു. എം. ശിവശങ്കറിന് ഒരുപാട് ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന. ഈ വിധം പുസ്തകമെഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ല.
‘ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ശിവശങ്കറെ വിളിച്ചെന്ന് സ്വപ്ന. ഇക്കാര്യം നോക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ അദ്ദേഹമാണ് സ്പേസ് പാര്‍ക്കിനെക്കുറിച്ച് അഭിപ്രായം പറയുന്നത്.
എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് പറയാനാകുമെന്നും സ്വപ്ന ചോദിക്കുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതില്‍ എനിക്ക് പങ്കില്ല. ഭര്‍ത്താവ് ജയശങ്കറാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തത്. എനിക്ക് പന്ത്രണ്ടാം ക്ലാസ് വരെയാണ് വിദ്യഭ്യാസ യോഗ്യത. എന്റെ കഴിവു കൊണ്ട് മാത്രമാണ് എനിക്ക് ജോലി ലഭിച്ചതെന്നും സ്വപ്ന പറഞ്ഞു.
താന്‍ ആത്മകഥ എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങള്‍ വെളിയില്‍വരുമെന്നും അവര്‍ പറഞ്ഞു. ഐടി വകുപ്പില്‍ സ്വപ്നക്ക് ജോലി വാങ്ങി നല്‍കിയത് താനല്ലെന്ന പുസ്തകത്തിലെ പരാമര്‍ശവും അവര്‍ തള്ളി. ഒരു ഫോണ്‍വിളി കൊണ്ടാണ് തന്റെ നിയമനം നടന്നത്. ഒരു അഭിമുഖം പോലും ഇല്ലായിരുന്നെന്നും സ്പ്‌ന പറയുന്നു.
വീട്ടിൽ നിന്ന് ചോട്ടുവിനെ കാണാതായപ്പോൾ വരുമെന്ന പ്രതീക്ഷയിലാണ് കൊല്ലം ആറ്റൂർകോണം സ്വദേശി ദിലീപ് കാത്തിരുന്നത്. എന്നാൽ അഞ്ചാം നാൾ അവനെ കണ്ടത് ജഡമായി. മനസ് തകർന്ന് കരയുന്ന ദിലീപിന്റെ മുഖം ആർക്കും മറക്കാനാകില്ല.
ദിലീപിന്റെ ചോട്ടു എന്ന നായയെയാണ് പൊട്ടക്കിണറ്റിൽ നിന്ന് ജഡമായി കണ്ടെത്തിയത്. ചോട്ടുവിനെ കാണാതായി അഞ്ചാം ദിവസമാണ് ജഡം കണ്ടെത്തിയത്. തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഉടമ ദിലീപും കുടുംബവും.
വീട് വിട്ട് അധികം പുറത്ത് പോകാത്ത ചോട്ടു എങ്ങനെ പൊട്ടക്കിണറ്റിൽ വീണു എന്ന് വ്യക്തമല്ല. സ്വന്തമായ യൂട്യൂബ് ചാനലുള്ള താരമായിരുന്നു ചോട്ടു എന്ന നായ. സോഷ്യൽ മീഡിയയിൽ താരമായ ചോട്ടുവിന് ഫാൻസും ഏറെയുണ്ട്.
ദി ചോട്ടൂസ് വ്ലാഗ് എന്ന പേരിലുള്ള വ്ലോഗിൽ 95.7 കെ സബ്സ്ക്രെെബർമാരാണ് ഉള്ളത്. ചോട്ടുവിന്റെ കുറുമ്പുകളും പരിശീലന രീതികളും അതിശയിപ്പിക്കുന്ന പ്രകടനങ്ങളും ഏറെ ആവേശത്തോടെയൊണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.
കാണാതാകുന്നതിന്റെ തലേദിവസം ദിലീപ് കുമാറിന്റെ മകനോടൊപ്പമാണ് ചോട്ടു ഉറങ്ങിയിരുന്നത്. പുലർച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയില്ല. അന്വേഷണത്തിന്റെ ഭാഗമായി പൂയപ്പള്ളി പൊലീസും റൂറൽ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ ‘പൈറോ’യും ഇന്നലെ പരിസരമാകെ പരിശോധന നടത്തിയിരുന്നു.
അതിനിടെയാണ് റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോട്ടുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താനാണ് പൊലീസിന്റെ തീരുമാനം.
ചോട്ടുവിനെ കാണാതായപ്പോഴും വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ട് വീഡിയോപോസ്റ്റ് ചെയ്തിരുന്നു ഉടമയായ ദിലീപ്. ഒടുവിലായി പോസ്റ്റ് ചെയ്തത് മൃതദേഹം പുറത്തെടുക്കുന്ന ദൃശ്യങ്ങളുള്ള വ്ലോഗിൽ ആരാധകരുടെ അനുശോചന പ്രവാഹമാണ്. എത്രകാലം കഴിഞ്ഞാലും മറക്കില്ലെന്നും പറയാൻ വാക്കുകൾ ഇല്ല.
അവൻ സ്വർഗത്തിലെക്ക് പോയീ. ഇനി ചോട്ടു നമ്മുടെ ഓർമകളിൽ എന്നും ജീവിക്കും എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.
ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തി ഭർത്താവിനെ വകവരുത്താൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. കോട്ടയം ജില്ലയിലെ പാലായിൽ നിന്നുമാണ് ഈ ക്രൂരമായ കൊലപാതക ശ്രമത്തിന്റെ വിവരം പുറത്തുവരുന്നത്. പാലാ മീനച്ചിൽ പാലാക്കാട് സതീമന്ദിരം വീട്ടിൽ ആശാ സുരേഷ് ആണ് പാലാ പോലീസിന്റെ പിടിയിലായത്.
യുവതിയെ വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശിയും ഇപ്പോൾ പാലായിൽ താമസക്കാരനുമായ 38 വയസ്സുള്ള സതീഷ് കഴിഞ്ഞ ദിവസം പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തായത്. പരാതിയിൽ അന്വേഷണം നടത്തിയ പാലാ പോലീസ് പ്രതിയായ ഭാര്യ ആശാ സുരേഷിനെ അറസ്റ്റ് ചെയ്യുക ആയിരുന്നു.
തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സതീഷ് 2006 ലാണ് പാലാ മുരിക്കുംപുഴ സ്വദേശിയായ ആശയെ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം 2008ൽ യുവാവ് മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടിൽ താമസമാക്കി. സ്വന്തമായി പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷൻ ആരംഭിക്കുകയും ചെയ്തു.
ബിസിനസ് പച്ച പിടിച്ചതോടെ 2012ൽ പാലക്കാട് സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞത് മുതൽ ഭാര്യയുമായി പല വിഷയങ്ങളിലും വഴക്ക് ഉണ്ടാകുമായിരുന്നു എന്നാണ് സതീഷ് പറയുന്നത്.
അതേ സമയയം സതീഷിന് തുടർച്ചയായി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കണ്ടെങ്കിലും ഷുഗർ താഴ്ന്നു പോയതാകാം കാരണം എന്ന് ഡോക്ടർ പറയുകയായിരുന്നു. ഇതോടെ മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. എന്നാൽ 2021 സെപ്റ്റംബർ മാസത്തിൽ 20 ദിവസത്തോളം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോൾ ക്ഷീണം ഒന്നും തോന്നാതിരുന്നതിനാൽ ആണ് യുവാവിന് സംശയം തോന്നിയത്.
ഈ സംശയം ആണ് ഈ കേസിൽ വഴിത്തിരിവായത്. ഇതിനു പിന്നാലെ കാരണ അന്വേഷിച്ച് സതീഷ് രംഗത്തിറങ്ങി. ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് യുവാവ് കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ഭാര്യയോട് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് ചോദിച്ചറിയണം എന്ന് പറയുകയും ചെയ്തു.
അതനുസരിച്ച് കൂട്ടുകാരി ഭാര്യയോട് തിരക്കിയപ്പോഴാണ് 2015 മുതൽ ഭർത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തിൽ കലർത്തി നൽകുന്നതായി പറയുകയും മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് ഭാര്യ വാട്സ് ആപ്പിൽ അയച്ചു നൽകുകയും ചെയ്തു.
തുടർന്ന് ഭർത്താവ് സിസിടിവി ദൃശ്യങ്ങളടക്കം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ജില്ലാ പോലീസ് മേധാവി പരാതി പാലാ ഡിവൈഎസ്പി ഷാജു ജോസിന് അയച്ചു. തുടർന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി കേസ് അന്വേഷിച്ചപ്പോൾ ആണ് പോലീസിന് കാര്യങ്ങൾ ബോധ്യപ്പെട്ടത്. ഇതോടെ ഭാര്യക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പിന്നാലെ വീട്ടിൽ റെയ്ഡ് നടത്തി മരുന്ന് പിടിച്ചെടുത്തു. ഇതോടെ യുവതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ പാലാ എസ് എച്ച് ഒകെപി ടോംസൺ, എസ്എഅഭിലാഷ് എംഡി, എഎസ്എ ജോജൻ സീനിയർ സിവില് പോലീസ് ഓഫീസർ സുമേഷ്, വനിതാ പോലിസ് ബിനുമോൾ, ലക്ഷ്മി രമ്യ എന്നിവർ ഉദ്യോഗസ്ഥരായ ബിനുമോൾ, എന്നിവർ ചേർന്നാണ് യുവതിയെ കുടുക്കിയത്.
ആനവാൽ ചോദിച്ച 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആനപ്പാപ്പാൻ പോക്‌സോ കേസിൽ അകത്തായി. എറണാകുളം ഏലൂർ മണലിപ്പറമ്പിൽ സജി (29) നെയാണ് പാലാ സി.ഐ കെ.പി ടോംസൺ അറസ്റ്റ് ചെയ്തത്. രണ്ടു വർഷമായി പെൺകുട്ടിയുമായി സൗഹൃദത്തിലായ ഇയാൾ വീഡിയോ കാളിലൂടെ നഗ്‌ന ദൃശ്യങ്ങൾ കാണിക്കണമെന്ന് പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
മറ്റൊരു വിദ്യാര്‍ത്ഥിയാണ് ഇവരുടെ പദ്ധതി പൊളിച്ചത്. അസാധാരണ ഭാരമുള്ള ട്രോളി ബാഗ് പരിശോധിക്കണമെന്ന് കെയര്‍ ടേക്കറോട് വിദ്യാര്‍ത്ഥി ആവശ്യപ്പെടുകയായിരുന്നു….
കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിംഗിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ മേവടയിലുള്ള സുഹൃത്തായ ഒരു മാദ്ധ്യമപ്രവർത്തകനോട് ഇക്കാര്യം പറയുകയും അദ്ദേഹം പാലാ സി.. കെ.പി. ടോംസണെ അറിയിക്കുകയും ചെയ്തു. തുടർന്ന് വനിതാ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് കഴിഞ്ഞ രണ്ടു വർഷമായി സജിയുമായി പെൺകുട്ടി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വ്യക്തമായത്.
പെൺകുട്ടിയുടെ വീടിനു സമീപം ആനയുമായി രണ്ടുവർഷം മുമ്പ് എത്തിയ സജി വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ ആനവാൽ തരാമോയെന്ന് പെൺകുട്ടി ഇയാളോട് തിരക്കി. അങ്ങനെയാണ് സൗഹൃദത്തിലായത്. തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ സജി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് പലതവണ വീഡിയോ ചാറ്റിംഗിൽ ഇടപെടുകയും നഗ്‌നദൃശ്യങ്ങൾ കാണിക്കണമെന്ന് തുടർച്ചയായി ആവശ്യപ്പെടുകയും ചെയ്തു.
പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് സജിയെ ഭരണങ്ങാനത്ത് ആനപ്പാപ്പാനായി ജോലി ചെയ്യവേ പിടികൂടുകയായിരുന്നു. എ.എസ്.ഐ ബിജു കെ. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനുമോൾ, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.